<?xml version="1.0" encoding="UTF-8"?>
<rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	>

<channel>
	<title>KeralaWatch News Portal</title>
	<atom:link href="http://www.keralawatch.com/election2009/?feed=rss2" rel="self" type="application/rss+xml" />
	<link>http://www.keralawatch.com/election2009</link>
	<description>News Portal</description>
	<pubDate>Fri, 03 Sep 2010 11:58:13 +0000</pubDate>
	<generator>http://wordpress.org/?v=2.7.1</generator>
	<language>en</language>
	<sy:updatePeriod>hourly</sy:updatePeriod>
	<sy:updateFrequency>1</sy:updateFrequency>
			<item>
		<title>വാരാന്ത്യം</title>
		<link>http://www.keralawatch.com/election2009/?p=39437</link>
		<comments>http://www.keralawatch.com/election2009/?p=39437#comments</comments>
		<pubDate>Tue, 31 Aug 2010 10:40:38 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<category><![CDATA[വാരാന്ത്യം]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=39437</guid>
		<description><![CDATA[നമസ്കാരം. വാരാന്ത്യത്തിലേക്ക് സ്വാഗതം. ഓണാഘോഷത്തിന്റെ പൂവിളി കേട്ടുകൊണ്ടാണ് വാരം പുലര്‍ന്നത്. പൂരാടത്തിന് പെയ്ത മഴ ഉത്രാടമാകുമ്പോഴേക്കും തോര്‍ന്നു. മാനം തെളിഞ്ഞു, ഓണവെയില്‍ ചിരിച്ചു. കോഴിക്കോട്ടുകാര്‍ പതിനെണ്ണായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്നേഹപ്പൂക്കളം തീര്‍ത്ത് ചരിത്രം കുറിച്ചു.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=39437' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/varantyam1-50x50.jpg" style="float:left; margin: 0 1em .5em 0;" alt="varantyam1" title="varantyam1" /></a><p><strong>അഡ്വ. ജയശങ്കര്‍ </strong></p>
<p>നമസ്കാരം. വാരാന്ത്യത്തിലേക്ക് സ്വാഗതം. ഓണാഘോഷത്തിന്റെ പൂവിളി കേട്ടുകൊണ്ടാണ് വാരം പുലര്‍ന്നത്. പൂരാടത്തിന് പെയ്ത മഴ ഉത്രാടമാകുമ്പോഴേക്കും തോര്‍ന്നു. മാനം തെളിഞ്ഞു, ഓണവെയില്‍ ചിരിച്ചു. കോഴിക്കോട്ടുകാര്‍ പതിനെണ്ണായിരത്തോളം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള സ്നേഹപ്പൂക്കളം തീര്‍ത്ത് ചരിത്രം കുറിച്ചു. സ്വപ്നനഗരിയില്‍ ആയിരത്തോളമാളുകള്‍ ചേര്‍ന്ന പൂക്കളമൊരുക്കുന്നതു കാണാന്‍ മേയറും കളക്ടറും മന്ത്രിയും മാത്രമല്ല മെത്രാനും സാമൂതിരിയും വലിയ ഖാസിയും എത്തിയിരുന്നു. സ്നേഹപ്പൂക്കളത്തിന്റെ മുഖ്യശില്‍പ്പി കളക്ടര്‍ പി ബി സലീമാണ്. അദ്ദേഹത്തിന്റെ രണ്ടു കയ്യും ഇന്‍ഷ്വര്‍ ചെയ്യുന്നത് നന്നായിരിക്കും.</p>
<p>ഉത്രാടദിവസം ഗുരുവായൂരമ്പലനടയില്‍ കാഴ്ചക്കുലകള്‍ കുന്നുകൂടി. പ്രായത്തിന്റെ അവശതകള്‍ വകവെക്കാതെ ഇത്തവണയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുലവെക്കാനെത്തി. സര്‍വ്വാഭിഷ്ട വരദായകനായ ശ്രീ ഗുരുവായൂരപ്പന്‍ ഇനിയെങ്കിലും കാരണവരുടെ പ്രാര്‍ത്ഥന കേള്‍ക്കും, മുടിയനായ പുത്രനെ മാതൃസംഘടനയില്‍ തിരിച്ചെടുപ്പിക്കും എന്നാണ് പ്രതീക്ഷ.<br />
ലീഡര്‍ എറണാകുളത്ത് മകള്‍ പത്മജയോടൊപ്പമാണ് ഓണമുണ്ടത്. മുഖ്യമന്ത്രി അച്യുതാനന്ദന്‍ പുന്നപ്രയിലെ തറവാട്ടു വീട്ടിലും.</p>
<p>തന്റെ നാലുവര്‍ഷത്തെ ഭരണം കൊണ്ട് കേരളം മാവേലി നാടായി മാറിയെന്ന് അച്ചുമ്മാന്‍ അവകാശപ്പെട്ടു. മുഖ്യന്റെ അവകാശവാദത്തെ പരിഹസിച്ചുകൊണ്ട് കേരളകൌമുദിയില്‍ സുജിത് നല്ലൊരു കാര്‍ട്ടൂണ്‍ വരച്ചു. പറയുന്നത് മുഖ്യമന്ത്രിയാണെങ്കില്‍ പോലും അവകാശവാദത്തില്‍ അല്‍പ്പം കാര്യമുണ്ട്. ഇത്തവണ വലിയ പ്രകൃതിക്ഷോഭമോ ഭീകരാക്രമണമോ ഉണ്ടായില്ല. വിലക്കയറ്റത്തെ ഒരു പരിധിവരെ പിടിച്ചു നിര്‍ത്താനും സര്‍ക്കാരിനു സാധിച്ചു.</p>
<p>സിവില്‍ സപ്ളൈസ് വകുപ്പിന്റെ മാവേലി സ്റ്റോറുകളേക്കാള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചത് സഹകരണ വകുപ്പിനു കീഴിലുള്ള ത്രിവേണി സ്റ്റോറുകളായിരുന്നു. മുമ്പൊക്കെ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇ ചന്ദ്രശേഖരന്‍ നായരായിരുന്നു. മാവേലി മന്ത്രി, ഇപ്പോള്‍ മഹാകവി ജി സുധാകരനമാണ് മഹാബലിയുടെ റോള്‍ കൈകാര്യം ചെയ്യുന്നത്.</p>
<p>ഭരണരഥമെന്നത് ഉരുട്ടുവാന്‍ തന്നെ, അതു ജനതയുടെ നെഞ്ചില്‍ കയറ്റുവാനല്ലഹോ!</p>
<p>മാവേലി നാടുവാണകാലത്ത് കള്ളവുമില്ല, ചതിവുമില്ല കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല എന്ന് കേട്ടിട്ടുണ്ട്. കള്ളവാറ്റും, കള്ളില്‍ ആനമയക്കി  കലക്കുന്ന കലാപരിപാടിയും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. ഏതായാലും അഭിനവ മാവേലിയുടെ ഭരണകാലത്ത് നാഴിയരിക്കു മുട്ടുണ്ടായാലും നാലു കുപ്പിക്കു മുട്ടുണ്ടാകുകയില്ല. ബിവറേജസ് കോര്‍പ്പറേഷനില്‍ ഓണക്കച്ചവടം പൊടിപാറി. ഒരാഴ്ചകൊണ്ട് 176 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമാണ് ചെലവായത്.</p>
<p>കള്ളിന്റേയും കള്ളവാറ്റിന്റേയും ബാറില്‍ക്കയറി കുടിച്ചതിന്റേയും കണക്ക് ഇതില്‍പെടില്ല. ഇത്തവണ മറ്റൊരു അത്ഭുതംകൂടി സംഭവിച്ചു. പൂരാടത്തിനും തിരുവോണത്തിനും കരുനാഗപ്പിള്ളി ഔട്ട്ലെറ്റ് മുന്നിലെത്തി. എന്നാല്‍ ഉത്രാടക്കച്ചവടത്തില്‍ ചാലക്കുടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. കരുനാഗപ്പിള്ളിയുടെ മുന്നേറ്റം കാര്‍ട്ടൂണിസ്റ്റുകളെ ആവേശംകൊള്ളിച്ചു. കേരളകൌമുദിയില്‍ സുജിത്തിന്റെ കാര്‍ട്ടൂണ്‍, മംഗളത്തില്‍ സക്കീര്‍ ഹുസൈന്റെ കാര്‍ട്ടൂണ്‍, മാധ്യമത്തില്‍ വേണുവിന്റെ കാര്‍ട്ടൂണ്‍.<br />
ഓണാഘോഷം കഴിഞ്ഞ് മാവേലിത്തമ്പുരാന്‍ നാലുകാലിലാണത്രെ പാതാളത്തില്‍ തിരിച്ചെത്തിയത്. ഈ പോക്കുപോയാല്‍ മാവേലിനാടിനെ മദ്യപ്രദേശ് എന്ന് പുനര്‍നാമകരണം ചെയ്യേണ്ടിവരും, തീര്‍ച്ച.</p>
<p>സര്‍ക്കാര്‍വക ഓണഘോഷവും ചടങ്ങൊപ്പിച്ചുതന്നെ നടന്നു. ദീപാലങ്കാരവും കെട്ടുകാഴ്ചകളുമൊക്കെ പൊടിപാറി. ഉദ്ഘാടനവേളയില്‍ ഉലകനായകന്‍ കമലഹാസനെ ആദരിച്ചു.</p>
<p>മുഖ്യമന്ത്രി പൊന്നാടയണിയിച്ചു. ഓണാഘോഷത്തിനിടെ ഒരു തമിഴ്നടനെ ആദരിച്ചത് മലയാള സിനിമയിലെ ചില മൈഗുണാഞ്ചന്മാര്‍ക്കു സഹിച്ചില്ല. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ ഇന്നസെന്റും ഇടവേള ബാബുവും വരെ ചടങ്ങു ബഹിഷ്കരിച്ചു. കമലഹാസന്റെ ചെരുപ്പിന്റെ വാറഴിക്കാന്‍ യോഗ്യതയില്ലാത്ത ചില ഏഴാം കൂലികളാണ് ഏഷണികൂട്ടാനും വാറോലയെഴുതാനും മുന്നിട്ടിറങ്ങിയത്. അച്യുതാനന്ദന്‍ കിട്ടിയ അവസരം പാഴാക്കിയില്ല. സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു.</p>
<p>സിനിമാകൊട്ടകയില്‍ ആളില്ലാത്തതുകൊണ്ടാണ് ഇക്കൂട്ടര്‍ കണ കുണ കപ്പച്ചക്കയുടെയൊക്കെ പരസ്യത്തിലഭിനയിക്കുന്നതും ബ്രാന്‍ഡ് അംബസഡര്‍ ആകുന്നതും എന്ന് പരിഹസിച്ചു. സഖാവ് മമ്മൂട്ടിയാവട്ടെ, അദ്ദേഹം ചെയര്‍മാനായിരിക്കുന്ന പാര്‍ട്ടി ചാനലാകട്ടെ മുഖ്യന്റെ പ്രസ്താവനയോട് പ്രതികരിച്ചില്ല. ഇടവേള ബാബുവിനെ പോലെയുള്ള ഇട്ടിക്കണ്ടപ്പന്മാരും മൌനം പാലിച്ചു. മൌനം വിദ്വാനു ഭൂഷണം എന്നാണ് പഴമൊഴി. മൌനം വിഡ്ഡിക്കു ഭൂഷണം എന്നു പുതുമൊഴി.</p>
<p>കേരളീയര്‍ക്കു തിരുവോണം പോലെ തന്നെ പ്രധാനമാണ് അവിട്ടവും ചതയവും. ശ്രീ അയ്യങ്കാളിയുടെ ജന്മദിനമാണ് അവിട്ടം, ചതയം ശ്രീനാരയണഗുരുവിന്റേയും കേരള പുലയ മഹാസഭയുടെ ആഭിമുഖ്യത്തില്‍ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. ബാബു ഗ്രൂപ്പും പുന്നല ഗ്രൂപ്പും മത്സരിച്ച് റാലിയും പൊതുയോഗവും നടത്തി കരുത്തുതെളിയിച്ചു. വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയില്‍ മാല ചാര്‍ത്താന്‍ മന്ത്രി ബാലനോ സ്പീക്കര്‍ രാധാകൃഷ്ണനോ എത്തിയില്ല. മരാമത്തു മന്ത്രി വിജയകുമാറാണ് ആ കര്‍ത്തവ്യം നിറവേറ്റിയത്.</p>
<p>പട്ടികജാതിക്കാരനായി ഭാവിക്കുന്ന കൊടിക്കുന്നില്‍ സുരേഷ് മന്നം സന്നിധിയില്‍ പുഷ്പാര്‍ച്ചനക്കു പോകുന്നു, എം വിജയകുമാര്‍ എന്ന നെയ്യാറ്റിന്‍കര നായര്‍ അയ്യങ്കാളി പ്രതിമയില്‍ മാലയിടുന്നു. ലിഫ്റ്റ് ടെക്നോളജി പഠിച്ചിട്ടോ എന്തോ, നമ്മുടെ നാടും പുരോഗമിക്കുന്നുണ്ട്.</p>
<p>ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവന്റെ 156-ാമത് ജന്മദിനം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.</p>
<p>നടേശന്‍ ഗ്രൂപ്പും ഗോപാലന്‍ഗ്രൂപ്പും ഒന്നിനൊന്നുമികച്ച പരിപാടികളാണ് അവതരിപ്പിച്ചത്. ഗുരുദേവന്റെ ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍. ശിവഗിരി സന്യാസിമാര്‍ രണ്ട് മുതലാളിമാരേയും കൂട്ടിതൊടിക്കാതെ ചെമ്പഴന്തിയില്‍ ചതയദിനാഘോഷം സംഘടിപ്പിച്ചതും പുതുമയായി.  മുഖ്യമന്ത്രി അച്യുതാനന്ദനാണ് ആ പരിപാടി ഉദ്ഘാടനം ചെയ്തത്.  ചതയദിനം പ്രമാണിച്ച് മലയാളമനോരമ ശ്രീ ശ്രീ രവിശങ്കറിന്റെ ലേഖനം എഡിറ്റ് പേജില്‍ പ്രസിദ്ധീകരിച്ചു.</p>
<p>മാതൃഭൂമി മുനി നാരായണപ്രസാദിന്റേയും കേരള കൌമുദി പ്രകാശാനന്ദ സ്വാമിയുടേയും ലേഖനങ്ങള്‍ കൊടുത്തു. എന്നാല്‍ ശ്രീ നടേശ ഗുരുദേവന്റെ തിരുവചനങ്ങള്‍ അച്ചടിച്ചുകൊണ്ട് മംഗളം മറ്റു സകലപത്രങ്ങളേയും ബഹദൂരം പിന്നിലാക്കി.</p>
<p>നാലാം ഓണത്തിന്നാള്‍ തൃശ്ശിവപേരൂര്‍ നഗരത്തില്‍ പുലിയിറങ്ങി. പൂരവും കൂര്‍ക്കഞ്ചേരി പൂയവും ആനയൂട്ടും കഴിഞ്ഞാല്‍ തൃശൂര്‍ക്കാരുടെ പ്രധാന വിനോമാണ് പുലിക്കളി. അതിന് ഇക്കുറിയും മാറ്റമുണ്ടായില്ല. മധ്യകേരളത്തില്‍ പുലികളിയെന്ന പോലെയാണ് മധ്യതിരുവിതാംകൂറില്‍ വള്ളംകളി. അഞ്ചാം ഓണത്തിന്‍ നാള്‍ ആറന്മുള ഉത്രട്ടാതി ജലോത്സവം ആഘോഷമായി നടന്നു.</p>
<p>അതോടെ ഈയാണ്ടത്തെ ഓണാഘോഷ പരിപാടികള്‍ക്കു തിരശ്ശീല വീണു. മാവേലി നിറഞ്ഞമനസ്സോടെ പാതാളത്തിലേക്കു വണ്ടിക്കയറി. അച്ചുമ്മാന്റെ ഭരണത്തിന്‍ കീഴില്‍ ഇനിയുമൊരു ഓണമുണ്ണാന്‍ മാവേലിത്തമ്പുരാനോ നമുക്കോ ഭാഗ്യമുണ്ടാകും എന്നുതോന്നുന്നില്ല.</p>
<p>**************************************</p>
<p>കര്‍ക്കടകവും കന്നിയും മംഗളകര്‍മ്മങ്ങള്‍ക്കു വര്‍ജ്ജ്യം എന്നാണ് സങ്കല്‍പ്പം. അതുകൊണ്ടു തന്നെ ചിങ്ങമാസം കല്യാണക്കാലമാണ്.<br />
ഓണക്കാലത്തും ഒട്ടേറെ വിവാഹങ്ങള്‍ നടന്നു. മന്ത്രി എം വിജയകുമാറിന്റെ മകന്‍ അരവിന്ദ് പൂരാടത്തിന്‍ നാള്‍ വിവാഹിതനായി.</p>
<p>കരയടച്ചു സദ്യയോ കരിമരുന്നു പ്രയോഗമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ബിനോയ് വിശ്വത്തിന്റെ മകളുടേതുപോലെ അതീവ ലളിതവുമായിരുന്നില്ല. മുഖ്യമന്ത്രിയേയും പാര്‍ട്ടി സെക്രട്ടറിയേയും കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനെയുമൊക്കെ വിളിച്ചിരുന്നു. അവരൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു. നാരായണപ്പണിക്കരെ കണ്ടില്ല. വിജയകുമാര്‍ വിളിക്കാത്തതാണോ പണിക്കരദ്ദേഹം പരിഭവിച്ച് പോകാഞ്ഞതാണോ എന്നറിയില്ല.</p>
<p>ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഇളയമകന്‍ വിശാലിന്റെ വിവാഹം ഉത്രാടത്തിന്‍ നാള്‍ നടന്നു. യേശുദേവന്‍ ഇക്കുറിയും പള്ളിയേയും പട്ടക്കാരേയും ഒഴിവാക്കി. തൃശൂരെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹിന്ദുമതാചാരപ്രകാരമായിരുന്നു ചടങ്ങുകള്‍.</p>
<p>സാംസ്കാരികമന്ത്രി അടക്കമുള്ള പ്രമാണികള്‍ പങ്കെടുത്തു. പക്ഷേ അഴിച്ചുപണി ചാനലില്‍ തത്സമയ സംപ്രേഷണം ഉണ്ടാകാത്തത് വലിയ കുറച്ചിലായിപ്പോയി.<br />
ഉത്രാടദിവസം, നമ്മളൊക്കെ കാത്തുകാത്തിരുന്ന സുനന്ദാ പരിണയം യാഥാര്‍ത്ഥ്യമായി. പാലക്കാട്ടെ തറവാട്ടു മുറ്റത്തുവെച്ച് തരൂര്‍ജി സുനന്ദയെ താലിക്കെട്ടി ജീവിതസഖിയാക്കി. അതോടെ അസൂയാലുക്കളുടെയും അപവാദ പ്രചാരകരുടേയും വായടഞ്ഞു. ഇനി തരൂരും സുനന്ദയുമായി, അവരുടെ പാടായി. തരൂരിന്റേയും സുനന്ദയുടേയും കുട്ടികള്‍ വിവാഹച്ചടങ്ങില്‍ സന്തോഷസമേതം പങ്കെടുത്തു.</p>
<p>നമ്മുടെ പത്രങ്ങള്‍ അതും ആഘോഷിച്ചു. താലികെട്ട് കഴിഞ്ഞയുടനെ തരൂരും സുനന്ദയും ഹെലികോപ്ടറില്‍ ഗുരുവായൂര്‍ക്ക് പറന്നു. പതിനാറായിരത്തെട്ട് കല്യാണം കഴിച്ച ഭഗവാനെ തൊഴുത് സായൂജ്യമടഞ്ഞു. വിവാഹം കഴിഞ്ഞയുടനെ ദര്‍ശനം നടത്തുന്നത് പൂര്‍വ്വാചാരവിരുദ്ധമാണെന്ന് കമ്യൂണിസ്റ്റ് പത്രമായ ജനയുഗം റിപ്പോര്‍ട്ട് ചെയ്തു.</p>
<p>ആര്‍എസ്എസ്സുകാരുടെ ജന്മഭൂമിക്ക് പോലും കിട്ടാത്ത ഈ വാര്‍ത്ത കണ്ടുപിടിച്ച് റിപ്പോര്‍ട്ട് ചെയ്ത ലേഖക സഖാവിന് ഓര്‍ഡര്‍ ഓഫ് ലെനിന്‍ ലഭിക്കാന്‍ യോഗ്യതയുണ്ട്.</p>
<p>**************************************</p>
<p>ഓണത്തിന്റെ പ്രധാന ചടങ്ങാണ് ഓണത്തല്ല്. കുന്നംകുളത്തും മറ്റും ഓണത്തല്ല് ഇപ്പോഴുമുണ്ടെന്നാണ് കേള്‍ക്കുന്നത്. ഇത്തവണത്തെ പ്രധാന ഓണത്തല്ലുകാര്‍  കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശനും സഖാവ് എം.വി. ജയരാജനുമായിരുന്നു. ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ ചോരകുടിക്കാന്‍ കൊതിക്കുന്ന യൂദാസാണ് സതീശനെന്ന് ജയരാജന്‍ ആരോപിച്ചു. ലോട്ടറി മാഫിയയുടെ കൂലിപ്പടയാളിയാണ് ജയരാജനെന്ന് സതീശന്‍ തിരിച്ചടിച്ചു.</p>
<p>പാര്‍ട്ടി ചാനലില്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം നടത്തുന്നതിനെക്കുറിച്ചും സതീശന്‍ ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. അതോടെ ജയരാജന്റെ അടിതെറ്റി. ലോട്ടറി പരസ്യങ്ങളുടെ കാര്യം ചാനലുകാര്‍ പുനഃപരിശോധിക്കണം എന്ന് ഒരഭിപ്രായം പാസാക്കി. എന്നാല്‍ ലോട്ടറി പരസ്യം ചാനലിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണെന്ന് സഖാവ് ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ തത്സമയസംപ്രേഷണത്തില്‍ നിന്ന് ചാനല്‍ പിന്മാറുന്ന പ്രശ്നമുദിക്കുന്നില്ല.</p>
<p>സഖാവ് എം.വി. ജയരാജന് പാര്‍ട്ടി ചാനലിനെക്കുറിച്ച് ഒരു ചുക്കും അറിയില്ല. സിക്കിം ലോട്ടറിയുടേയും വിശേഷപ്പെട്ട ചില ആയുര്‍വ്വേദ മരുന്നുകളുടേയും പരസ്യം കിട്ടാത്തപക്ഷം അഴിച്ചുപണി ചാനല്‍ അടച്ചുപൂട്ടേണ്ടിവരും. ജോണ്‍ ബ്രിട്ടാസ് വെറും പൊട്ടാസായി പരിണമിക്കും.<br />
പുര കത്തുമ്പോള്‍ വാഴവെട്ടുന്ന പരിപാടിയില്‍ മനോരമയ്ക്കുള്ള വൈഭവം ഭൂമിമലയാളത്തില്‍ മറ്റൊരു പത്രത്തിനുമില്ല. മനോരമ ലോട്ടറി മാഫിയയെക്കുറിച്ച് ഒന്നാന്തരം ഒരു പരമ്പര പ്രസിദ്ധീകരിച്ച് വായനക്കാരെ പ്രബുദ്ധരാക്കി. ലോട്ടറി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>സതീശനും മനോരമയും നടത്തുന്ന അപവാദപ്രചരണം ധനകാര്യമന്ത്രി തോമസ് ഐസക്കിനെ ഖിന്നനാക്കി. സിന്‍ഡിക്കേറ്റുകാരുടെ യഥാര്‍ത്ഥ അജണ്ട വ്യക്തമാക്കിക്കൊണ്ട് സഖാവ് പുതിയ പുസ്തകം എഴുതുന്നു എന്നാണ് ഒടുവില്‍ കേട്ട വാര്‍ത്ത. സിക്കിം ലോട്ടറിയുടെ അപനിര്‍മ്മിതി അഥവാ സീമാതീതമായ തൊലിക്കട്ടി എന്നായിരിക്കും പുസ്തകത്തിന്റെ ശീര്‍ഷകം.</p>
<p>**************************************</p>
<p>അബ്ദുള്‍ നാസര്‍ മദനിയുടെ ജയില്‍വാസം മഹത്തായ രണ്ടാംവാരത്തില്‍ പ്രവേശിച്ചു. മദനിയെ കുടകിലും കൊങ്ങനാട്ടിലുമൊക്കെ കൊണ്ടുനടന്ന് തെളിവെടുത്തു. അതിനുശഷം ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടുകൊടുത്തു.</p>
<p>ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനത്തിന്റെ പിന്നിലും മദനിയുണ്ടെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ഒരു ഉണ്ടയില്ലാ വെടി പൊട്ടിച്ചു. മദനിയോട് വിദ്വേഷം വച്ചുപുലര്‍ത്തുന്ന അഞ്ച് മലയാള പത്രങ്ങള്‍- മാതൃഭൂമി, ജന്മഭൂമി, വീക്ഷണം, ചന്ദ്രിക, ദീപിക- അത് ഒന്നാം പേജില്‍ ഒന്നാമത്തെ മത്തങ്ങയാക്കി. മദനിയുടെ അഭിഭാഷകന്‍ ആരോപണം നിഷേധിച്ചു. പിറ്റേന്ന് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ആരോപണത്തില്‍ കഴമ്പില്ല എന്ന് അറിയിച്ചു. അങ്ങനെ വലിയ ഒരു ദുരാരോപണത്തില്‍ നിന്ന് മദനി തല്‍ക്കാലം രക്ഷപെട്ടു.</p>
<p>മദനിയുടെ അറസ്റ്റ് ഉണ്ടാക്കിയ കോലാഹലങ്ങള്‍ ഇനിയും അടങ്ങിയില്ല. കേരളാ പോലീസിന്റെ കാര്യക്ഷമതയെ പരിഹസിച്ച് പരിപ്പിളക്കിക്കൊണ്ട് മാതൃഭൂമിയില്‍ ഇന്ദ്രന്‍ കോളമെഴുതി. പൊന്നിന്‍കുടത്തിന് പൊട്ട് എന്നപോലെ ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണും വരച്ചു. ഇന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെയാണ് ഉന്നംവെച്ചതെങ്കില്‍ മംഗളത്തില്‍ കെ.എം. റോയി മദനി സഖാവിനെത്തന്നെ കടന്നാക്രമിച്ചു. അന്‍വാര്‍ശ്ശേരി നാടകത്തെ അതിരൂക്ഷമായി നിരൂപണം ചെയ്തു.</p>
<p>മദനിയുടെ അറസ്റ്റും കാരാഗൃഹവാസവും സിന്‍ഡിക്കേറ്റ്കാരുടെ കടന്നാക്രമണവും ഡോ. ഹുസൈന്‍ രണ്ടത്താണിയെ സങ്കടപ്പെടുത്തി. സിറാജിന്റെ എഡിറ്റ് പേജില്‍ രണ്ടത്താണി കണ്ണീരില്‍ കുതിര്‍ന്ന ഒരു ലേഖനം പാസാക്കി.</p>
<p>നമുക്ക് ജനാധിപത്യ ഇന്ത്യയുടെ കാല്‍ക്കല്‍ വീണ് പൊട്ടിക്കരയാം. നിങ്ങള്‍ ഒരു മതനിരപേക്ഷവാദിയാണെങ്കില്‍, ജനാധിപത്യവാദിയാണെങ്കില്‍, മാനവികവാദിയാണെങ്കില്‍, മുസ്ലീമാണെങ്കില്‍ മദനിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണം എന്നാണ് രണ്ടത്താണിയുടെ അഭ്യര്‍ത്ഥന. രണ്ടത്താണി സഖാവിന്റെ അഭ്യര്‍ത്ഥന ബധിരകര്‍ണ്ണങ്ങളില്‍ അല്ല പതിച്ചത്. മുസ്ലീംലീഗുകാര്‍ ഒഴികെയുള്ള മാനവികവാദികളും ജനാധിപത്യവാദികളും ഒന്നുചേര്‍ന്ന് ജസ്റ്റിസ് ഫോര്‍ മദനി ഫോറം എന്നൊരു കൂട്ടായ്മ ഉണ്ടാക്കി.</p>
<p>കഴിഞ്ഞയാഴ്ച അന്‍വാര്‍ശ്ശേരിയില്‍ നിന്ന് അവാര്‍ഡ് കിട്ടിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ആണ് ചെയര്‍മാന്‍. ഗ്രോവാസുവും ഭാസുരേന്ദ്രബാബുവും നീലലോഹിതദാസന്‍ നാടാരും ഒക്കെ കമ്മിറ്റിയില്‍ ഉണ്ട്. സെപ്റ്റംബര്‍ മൂന്നാം തീയതി വെള്ളിയാഴ്ച സംസ്ഥാനത്തെ സകല മുസ്ലീം പള്ളികളിലും പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മദനി കോയമ്പത്തൂര്‍ ജയിലില്‍ കിടന്നപ്പോഴും നല്ലപോലെ പിരിച്ചവരാണ് പിഡിപിക്കാര്‍. ലീഗുകാര്‍ പിഡിപിയുടെ ഫുള്‍ഫോം പിരിവ് ഡെമോക്രാറ്റിക് പാര്‍ട്ടി എന്നാണ് പറഞ്ഞിരുന്നത്. ഇത്തവണയും പിരിവ് മോശമാകുകയില്ല എന്ന് പ്രതീക്ഷിക്കുന്നു.</p>
<p>**************************************</p>
<p>ഹിന്ദുത്വ ഭീകരത രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷിതത്വത്തിന് ഭീഷണി ഉയര്‍ത്തുന്നു എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവിച്ചു.</p>
<p>അടുത്തകാലത്ത് നടന്ന പല സ്ഫോടനങ്ങളും ഇക്കൂട്ടരാണ് സംഘടിപ്പിച്ചതെന്നും ചെട്ടിയാര്‍ ആരോപിച്ചു. ചെട്ടിയാരുടെ പ്രസ്താവന മുസ്ളീം പത്രങ്ങളെ ആവേശഭരിതരാക്കി. ഇക്കഴിഞ്ഞ ദിവസം വരെ ചിദംബരത്തേയും ഇന്റലിജന്‍സ് ബ്യൂറോയേയും അസഭ്യം പറഞ്ഞിരുന്ന അതേ കൂട്ടര്‍ ഒറ്റദിവസം കൊണ്ട് ചെട്ടിയാരുടെ ആരാധകരായി മാറി. മാധ്യമവും ചന്ദ്രികയും ഏകസ്വരത്തില്‍ മുഖപ്രസംഗം എഴുതി.</p>
<p>ചിദംബരത്തിന്റെ ചെട്ടിമിടുക്ക് അഭിനന്ദനീയം എന്നേ പറയാവൂ.</p>
<p>**************************************</p>
<p>പാര്‍ലമെന്റ് മെമ്പര്‍മാരുടെ ശമ്പളക്കാര്യം രമ്യമായി ഒത്തുതീര്‍ന്നു. യാദവപാര്‍ട്ടികള്‍ പ്രക്ഷോഭം പിന്‍വലിച്ചു. ശമ്പളം 60,000 രൂപയായി വര്‍ധിപ്പിക്കും. മറ്റ് ആനുകൂല്യങ്ങളും കുത്തനെ കൂട്ടും. പുരോഗമനപരമായ സകല നടപടികളേയും എതിര്‍ക്കുന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ശമ്പളവര്‍ധനവിനേയും എതിര്‍ക്കുകയാണ്. ഇക്കൂട്ടര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെ 85 ശതമാനവും പാര്‍ട്ടിക്ക് ലെവിയായി നല്‍കേണ്ടിവരും എന്നതുതന്നെ കാരണം.</p>
<p>**************************************</p>
<p>പാര്‍ലമെന്റംഗങ്ങളോളം ഭാഗ്യമുള്ളവരല്ല പട്ടാളക്കാര്‍. വിമുക്ത ഭടന്മാര്‍ക്ക് ഒരു റാങ്കിന് ഒരു പെന്‍ഷന്‍ അനുവദിക്കാന്‍ ഒരു നിവൃത്തിയുമില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ. ആന്റണി വ്യക്തമാക്കി. ഇതോടെ ബജറ്റ് പ്രസംഗത്തില്‍ മുഖര്‍ജി മാമന്‍ നല്‍കിയ ഉറപ്പ് കുറുപ്പിന്റെ ഉറപ്പായി പരിണമിച്ചു.</p>
<p>കോണ്‍ഗ്രസ്, ബിജെപി, മാര്‍ക്സിസ്റ്റ് ഭേദമന്യെ സകല പാര്‍ട്ടിക്കാരും പട്ടാളക്കാര്‍ക്ക് വേണ്ടി വാദിച്ചെങ്കിലും ആദര്‍ശധീരന്റെ മനസ്സ് അലിഞ്ഞില്ല. വിമുക്തഭടന്മാര്‍ക്ക് ഇനി പാര്‍ലമെന്റിലേക്ക് മത്സരിക്കുകയല്ലാതെ മറ്റ് വഴിയൊന്നുമില്ല.</p>
<p>**************************************</p>
<p>മലപോലെ വന്നത് മഞ്ഞുപോലെ മാഞ്ഞുപോയി ആണവബാധ്യതാബില്‍ ലോക്സഭ പുല്ലുപോലെ പാസാക്കി. ബിജെപി മുന്നോട്ടുവെച്ച സകലഭേദഗതികളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇടതുപക്ഷത്തിന്റെ ഭേദഗതികള്‍ ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ ഇട്ടു. അങ്ങനെ ആ അധ്യായം അവസാനിച്ചു.</p>
<p>**************************************</p>
<p>മുന്‍ അരുണാചല്‍ മുഖ്യമന്ത്രി ഗഗോംങ് അപാങിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗിരിവര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായി അനുവദിച്ച സംഖ്യയില്‍ നിന്ന് വെറും ആയിരം കോടി രൂപ അടിച്ചുമാറ്റി എന്നാണ് ആരോപണം. അരുണാചല്‍ പോലെ ഒരു ചെറിയ സംസ്ഥാനത്ത് നിന്ന് ഇത്ര വിപുലമായതോതില്‍ വിഭവസമാഹരണം നടത്താന്‍ കഴിയുമെന്ന് തെളിയിച്ച അപാങിന് ഭാരതരത്നം കൊടുത്ത് ആദരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.</p>
<p>**************************************</p>
<p>ആന്ധ്രാപ്രദേശിലെ അഞ്ച് ന്യായാധിപന്മാര്‍ എല്‍എല്‍എം പരീക്ഷയ്ക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു.</p>
<p>അഞ്ചുപേരേയും ചീഫ് ജസ്റ്റിസ് തല്‍ക്ഷണം സസ്പെന്‍ഡ് ചെയ്തു. പിടിക്കപ്പെടാതെ കോപ്പിയടിക്കാന്‍ പോലും അറിയാത്തവര്‍ നമ്മുടെ നീതിന്യായസമ്പ്രദായത്തിന് കളങ്കം ചാര്‍ത്തും എന്നതുതന്നെ കാരണം. പറഞ്ഞാല്‍ വിശ്വസിക്കില്ല. കൃത്യമായി ജോലി ചെയ്യുകയും കേട്ട കേസുകളുടെ വിധി വിനാവിളംബം പ്രസ്താവിക്കുകയും ചെയ്യുന്ന ജഡ്ജിമാരും നമ്മുടെ രാജ്യത്തുണ്ട്. മദ്രാസ് ഹൈക്കോടതിയിലെ  ജസ്റ്റിസ് കെ. ചന്ദ്രുവിനെക്കുറിച്ചാണ് സണ്‍ഡേ ഇന്ത്യന്‍ വാരികയുടെ കവര്‍ സ്റ്റോറി.</p>
<p>കഴിഞ്ഞ നാല് കൊല്ലത്തിനകം 54,000 കേസുകളില്‍ ഇദ്ദേഹം വിധി പറഞ്ഞുവത്രെ. ഇതിനേക്കാള്‍ അധികം കേസുകള്‍ വിധി പറഞ്ഞ് ഗിന്നസ്‌ബുക്കില്‍ പേരുവന്ന ഒരു ന്യായാധിപന്‍ ഈ അടുത്ത കാലം വരെ കേരളാ ഹൈക്കോടതിയില്‍ ഉണ്ടായിരുന്നു. വാദിയും പ്രതിയും തോല്‍ക്കുന്ന രീതിയിലുള്ള വിധികളാണ് അദ്ദേഹം പ്രസ്താവിച്ചിരുന്നത് എന്നുമാത്രം.</p>
<p>**************************************</p>
<p>ഒറീസയിലെ നിയംഗിരിയില്‍ വേദാന്തഗ്രൂപ്പിന് ബോക്സൈറ്റ് ഖനനത്തിന് നല്‍കിയ അനുമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പിന്‍വലിച്ചു. അതിരപ്പിള്ളിക്കും പാപ്പിനിശ്ശേരിക്കും ടാങ്ക്വെച്ച ജയറാം രമേശ് തന്നെയാണ് വേദാന്തഗ്രൂപ്പിനും വേലവെച്ചത്. വേദവും വേദാന്തവും ഉപനിഷത്തുക്കളുമൊക്കെ മനഃപാഠമാക്കിയ മഹാ ബ്രാഹ്മണനാണ് ജയറാംജി. ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് ഹിന്ദു പത്രം അന്നേക്കന്ന് മുഖപ്രസംഗം എഴുതി. പിറ്റേന്ന് ഇന്ത്യന്‍ എക്സ്പ്രസും എഡിറ്റോറിയല്‍ എഴുതി.</p>
<p>അനുമതി പിന്‍വലിച്ചതിന്റെ മൂന്നാംപക്കം രാഹുല്‍ രാജകുമാരന്‍ നിയംഗിരി സന്ദര്‍ശിച്ചു. ആദിവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.<br />
രാഹുല്‍ യേശുക്രിസ്തുവാണെങ്കില്‍ ജയറാം രമേശ് ആയിരിക്കും സ്നാപക യോഹന്നാന്‍ എന്ന് ഉറപ്പായി.</p>
<p>**************************************</p>
<p>ജയറാം രമേശിന്റെ കളി ജയരാജന്മാരോട് മാത്രമേ നടക്കാതെയുള്ളൂ. ഹൈക്കോടതി ഉത്തരവിന്റെ ബലത്തില്‍ പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് വീണ്ടും തുറന്നു. കണ്ടല്‍പഠന ഗവേഷണകേന്ദ്രം എന്ന തൂലികാനാമത്തിലാണ് പാര്‍ക്ക് രാഷ്ട്രത്തിന് പുനരര്‍പ്പണം ചെയ്തത്. ഉദ്ഘാടനവേളയില്‍ സഖാവ് ഇ.പി. ജയരാജന്‍ നമ്മുടെ നാട്ടിലെ ശാസ്ത്ര സാഹിത്യ പരിഷത്തുക്കാരെക്കുറിച്ച് പരുഷമായ ചില  സത്യങ്ങള്‍ തുറന്നുപറഞ്ഞു. തോളില്‍ സഞ്ചിതൂക്കി നടക്കുന്ന ശാസ്ത്രജ്ഞന്മാര്‍ വിവരമില്ലാത്തവരാണ്, അപരിഷ്കൃതരാണ്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിക്കേണ്ടിയിരുന്നവരാണ്.</p>
<p>വിവരവും പരിഷ്കാരവും ഉള്ളവരൊക്കെ സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി മെമ്പര്‍മാരായിപ്പോയി. ഇനിയിപ്പോള്‍ ഉള്ളവരെക്കൊണ്ട് തൃപ്തിപ്പെടുകയേ മാര്‍ഗ്ഗമുള്ളൂ.</p>
<p>**************************************</p>
<p>ഐക്യജനാധിപത്യ മുന്നണിയില്‍ വീണ്ടും ഐക്യവും ജനാധിപത്യവും ഇല്ലാതായി. ജനാധിപത്യസംരക്ഷണ സമിതിയുടെ അനിഷേധ്യനേതാവും പുരട്ചിതലൈവിയുമായ ഗൌരിയമ്മ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളെടുത്തു.</p>
<p>മാണിയും പിള്ളയും രാഘവനും മുതല്‍ കുഞ്ഞാലിക്കുട്ടി വരെ അസ്വസ്ഥരാണ്. ഐക്യമുന്നണിയിലെ ഘടകകക്ഷികളെ പുലികളിക്കാരായി ചിത്രീകരിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ചു.</p>
<p>പുലികളുടെ കൂട്ടത്തില്‍ വീരേന്ദ്രന്‍മുതലാളിയെ കണ്ടില്ല.<br />
ഗോപീകൃഷ്ണനുമുണ്ട് ചില്ലറ പരിമിതികള്‍.</p>
<p>**************************************</p>
<p>പുണ്യവതിയായ മദര്‍ തെരേസയുടെ ജന്മശതാബ്ദി കടന്നുപോയി. ഹിന്ദുപത്രം നവീന്‍ചൌളയുടെ അനുസ്മരണം പ്രസിദ്ധീകരിച്ചു.</p>
<p>ദീപിക ക്ലിമ്മിസ് കാതോലിക്ക ബാവയുടെ ഓര്‍മ്മക്കുറിപ്പ് എഡിറ്റ്പേജില്‍ അച്ചടിച്ചു. അതിന്റെ തന്നെ ഇംഗ്ളീഷ് ഭാഷാന്തരീകരണമാണ് ഇന്ത്യന്‍ എക്സ്പ്രസില്‍ കണ്ടത്.</p>
<p>മാതൃഭൂമി മോണ്‍സീഞ്ഞോര്‍ ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ അനുസ്മരണമാണ് പ്രസിദ്ധീകരിച്ചത്.</p>
<p>ജൂബിലി മെഡിക്കല്‍ കോളേജ് എന്ന കഴുത്തറപ്പന്‍ സ്വാശ്രയസ്ഥാപനം നട്ടുനനച്ച് വളര്‍ത്തിയ മഹാനാണ് ആലപ്പാട്ട് അച്ചന്‍. അഗതികളുടെ അമ്മയെക്കുറിച്ച് അനുസ്മരണം എഴുതാന്‍ അദ്ദേഹത്തെ തന്നെ തെരഞ്ഞുപിടിച്ച മാതൃഭൂമി പത്രാധിപരുടെ ഔചിത്യബോധം അപാരം എന്നേ പറയാവൂ. ദ വീക്കിന്റെ കവര്‍സ്റ്റോറി മദറിന്റെ ജന്മശതാബ്ദിയാണ്.</p>
<p>രഘുറായ് എടുത്ത മദറിന്റെ മനോഹരമായ ചിത്രങ്ങളുണ്ട്. ഡൊമിനിക് ലാപിയര്‍, നവീന്‍ ചൌള, മാര്‍ക് ടുളി,  സോമനാഥ് ചാറ്റര്‍ജി മുതലായ ഗഡാഗഡിയന്മാരാണ് മദറിനെ അനുസ്മരിക്കുന്നത്. കണ്ടത്തില്‍ തറവാട്ടുകാരുടെ പ്രതാപത്തിനും മദര്‍ തെരേസയുടെ മഹത്വത്തിനും ഒത്ത ഒന്നാന്തരം അനുസ്മരണ പതിപ്പ്.</p>
<p>**************************************</p>
<p>മാമ്മന്‍ മാത്യു മനോരമയുടെ പത്രാധിപസ്ഥാനം ഏറ്റ വാര്‍ത്ത ദ വീക്കില്‍ വന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയിലും വിദേശപത്രങ്ങളിലും ജോലി ചെയ്ത കാര്യം എടുത്ത് പറഞ്ഞിരിക്കുന്നു.</p>
<p>എന്നാല്‍ കാല്‍നൂറ്റാണ്ടോളം കാലം ദ വീക്കിന്റെ ചീഫ് എഡിറ്റര്‍ ആയിരുന്നയാളാണ് മാമ്മന്‍ മാത്യു എന്ന് പറഞ്ഞുകാണുന്നില്ല. വീക്കിന് മറവി രോഗമാണോ എന്ന് സംശയം.</p>
<p>**************************************</p>
<p>ക്രൈസ്തവസഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടരുത്, രാഷ്ട്രീയകക്ഷികള്‍ സഭാകാര്യങ്ങളിലും കൈകടത്തരുത് എന്ന് ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത അരുളിച്ചെയ്തു. മെത്രാപ്പോലീത്തയുടെ പ്രസ്താവനയുടെ ആദ്യ ഭാഗത്തിനാണ് മംഗളം പത്രം പ്രാധാന്യം നല്‍കിയത്.</p>
<p>മലയാള മനോരമ രണ്ടാം ഭാഗത്തിനാണ് ഊന്നല്‍ കൊടുത്തത്.</p>
<p>മാമ്മന്‍ മാത്യു അല്ല മാര്‍ത്തോമശ്ലീഹ പത്രാധിപരായി വന്നാലും മനോരമയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും വരത്തില്ല. അക്ഷരത്തെറ്റുകള്‍ക്കും കുറവില്ല. ഓഗസ്റ്റ് 25-ാം തീയതി കൊച്ചി എഡിഷന്റെ 11-ാം പേജില്‍ വിദ്യാഭ്യാസത്തെ വിദ്യഭ്യാസമായി മനോരമ പരിഷ്കരിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ സ്പെല്ലിംഗ് അറിയാത്ത കൊഞ്ഞാണന്മാരാണ് മലയാളത്തിന്റെ സുപ്രഭാതത്തില്‍ അച്ചുനിരത്തുന്നത്. വായനക്കാരുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍.</p>
<p>**************************************</p>
<p>പാലാരൂപത ഏര്‍പ്പെടുത്തിയ നിധീരിക്കല്‍ മാണി കത്തനാര്‍ അവാര്‍ഡിന് മനോരമ ന്യൂസ് ചാനലിലെ ജോണി ലൂക്കോസ് അര്‍ഹനായി. വാര്‍ത്ത ദീപികയിലും മംഗളത്തിലും വലിയ പ്രാധാന്യത്തോടെ വന്നു.</p>
<p>കണ്ടനാട് ഭദ്രാസനം ഏര്‍പ്പെടുത്താന്‍ പോകുന്ന കടമറ്റത്ത് കത്തനാര്‍ അവാര്‍ഡിന് ജയ്ഹിന്ദ് ചാനലിലെ മഹാമാന്ത്രികന്‍ കെ.പി മോഹനന്റെ പേരാണത്രെ പരിഗണിക്കുന്നത്. ബലികുടീരങ്ങളെ, സ്മരണകളിരമ്പും രണസ്മാരകങ്ങളെ.. കെപിഎസിക്കും കാളിദാസ കലാകേന്ദ്രത്തിനും അവതരണഗാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ, നേര് നേരത്തേ അറിയിക്കുന്ന ദേശാഭിമാനിക്കും അവതരണഗാനമായി.</p>
<p>ഒഎന്‍വി എഴുതി എം.കെ അര്‍ജുനന്‍ സംഗീതം പകര്‍ന്ന അവതരണഗാനത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് പണക്കാരുടെ പടത്തലവന്‍ നിര്‍വ്വഹിച്ചു. ഇവിടെ ശതകോടികള്‍ വാങ്ങുന്നു ഞങ്ങള്‍, ഈ സിക്കിം ലോട്ടറിതന്‍ സിന്ദൂര ബോണ്ടിനാല്‍ മാര്‍ക്സിസ്റ്റുകാര്‍ തേങ്ങ ഉടയ്ക്കുമ്പോള്‍ ലീഗുകാര്‍ ചിരട്ടയെങ്കിലും ഉടയ്ക്കണം. കൈരളിയോട് മത്സരിച്ച് മുസ്ളീംലീഗ് പുതിയ വാര്‍ത്താചാനല്‍ ആരംഭിക്കുകയാണ്. കൂട്ടത്തില്‍ ചന്ദ്രികയെ ശക്തിപ്പെടുത്താനും പരിപാടിയുണ്ട്. അതിലേക്ക് ഒരു സാംസ്കാരിക കൂട്ടായ്മ കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നു.</p>
<p>**************************************</p>
<p>എംടി വാസുദേവന്‍നായരേയും ടി.പത്മനാഭനേയും ഒരേ വേദിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ കുഞ്ഞാലിക്കുട്ടിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കിട്ടിയാല്‍ പോലും അത്ഭുതപ്പെടാനില്ല.</p>
<p>ശുദ്ധ ആര്യ രക്തത്തെക്കുറിച്ച് അഭിമാനം കൊണ്ടിരുന്ന, അഞ്ച് ലക്ഷം ജൂതന്മാരെ ഗ്യാസ് ചേമ്പറില്‍ കയറ്റിയ അഡോള്‍ഫ് ഹിറ്റ്ലറുടെ പൂര്‍വ്വികന്മാര്‍ ആഫ്രിക്കന്‍, യഹൂദവംശജരായിരുന്നുവെന്ന് ഡിഎന്‍എ പരീക്ഷണം തെളിയിച്ചു.</p>
<p>തമിഴില്‍ ചിന്തിക്കുന്ന തമിഴ് മാത്രം പറയുന്ന ചെന്തമിഴില്‍ ശ്വാസോച്ഛാസം ചെയ്യുന്ന തമിഴ് മക്കളെക്കുറിച്ച് അഹോരാത്രം ചിന്തിച്ച് തലപുകയ്ക്കുന്ന മുത്തുവേല്‍ കരുണാനിധിയും വയ്യാപുരി ഗോപാലസ്വാമിയും തെലുങ്ക് വംശജരാണ്. അതിലും വലുതൊന്നുമല്ല ഹിറ്റ്ലറുടെ യഹൂദ പാരമ്പര്യം.</p>
<p>**************************************</p>
<p>ചെസ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദ് ഇന്ത്യന്‍ പൌരന്‍ തന്നെയാണോ എന്ന് സംശയം ഉന്നയിക്കുന്നു മാനവശേഷിവകുപ്പ്. ഹൈദരാബാദില്‍ നിന്ന് ആനന്ദിന് കിട്ടാനിരുന്ന ഡോക്ടറേറ്റ് അതോടെ കുന്തമായി. ഒടുവില്‍ കപില്‍ സിബല്‍ മാപ്പു പറഞ്ഞ് പ്രശ്നം സബൂറാക്കി. ആനന്ദിനെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ദീപിക മുഖപ്രസംഗം എഴുതി. ബ്യൂറോക്രസിയെ അപലപിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസും എഡിറ്റോറിയല്‍ എഴുതി.</p>
<p>എന്ത് എഴുതിയിട്ടും ഒരുവിശേഷവുമില്ല. എ.കെ. ആന്റണി ഇന്ത്യന്‍ പൌരനാണോ എന്നാവും മാനവശേഷിക്കാരുടെ അടുത്ത സംശയം.</p>
<p>**************************************</p>
<p>ലോക യൂത്ത് ഒളിമ്പിക്സ് സമംഗളം സമാപിച്ചു. മുപ്പത് സ്വര്‍ണ്ണമടക്കം 51 മെഡല്‍ നേടി ചൈന ഒന്നാം സ്ഥാനത്തെത്തി. റഷ്യ രണ്ടാമതായും കൊറിയ മൂന്നാമതായും ഫിനിഷ് ചെയ്തു. അമേരിക്കന്‍ മൂരാച്ചികള്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആറു വെള്ളിയും രണ്ട് ഓടും നേടി നമ്മുടെ ഇന്ത്യ 58-ാം സ്ഥാനത്തെത്തി.</p>
<p>സിംഗപ്പൂരില്‍ റെഡ് റെവല്യൂഷന്‍ എന്നാണ് ദീപിക പത്രത്തില്‍ കണ്ട തലക്കെട്ട്.</p>
<p>കൂടുതല്‍ ഉയരങ്ങളും വേഗങ്ങളും ദൂരങ്ങളും കീഴടക്കുന്ന ചൈനീസ് സഖാക്കളെ അഭിവാദ്യം ചെയ്തുകൊണ്ട് ഈ വാരാന്ത്യം ഇവിടെ സമ്പൂര്‍ണ്ണമാകുന്നു. അടുത്തയാഴ്ച വീണ്ടും കാണാം. നന്ദി. നല്ല നമസ്കാരം.</p>
<p><strong><br />
</strong></p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=39437</wfw:commentRss>
		</item>
		<item>
		<title>ജാതിവ്യവസ്ഥയും മലയാള സിനിമയും</title>
		<link>http://www.keralawatch.com/election2009/?p=39413</link>
		<comments>http://www.keralawatch.com/election2009/?p=39413#comments</comments>
		<pubDate>Tue, 31 Aug 2010 09:24:54 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<category><![CDATA[സിനിമ നിരൂപണം]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=39413</guid>
		<description><![CDATA[ഒരു ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാംസ്കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ ചലച്ചിത്രം വഹിക്കുന്നപങ്ക് അന്വേഷിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര പരിണാമചരിത്രത്തെ പുനര്‍വായിക്കേണ്ടത്. സംഭവങ്ങളെ അനുക്രമം അടുക്കിവെയ്ക്കുന്ന സാമ്പ്രദായിക ചരിത്രരചനയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെയും അതിന്റെ പ്രേക്ഷകരെയും മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണിത്.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=39413' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/cinema-tea-50x50.jpg" style="float:left; margin: 0 1em .5em 0;" alt="cinema-tea" title="cinema-tea" /></a><p><strong>കെ പി ജയകുമാര്‍ </strong></p>
<p><strong><img class="aligncenter size-full wp-image-39414" title="vigatha" src="http://www.keralawatch.com/election2009/wp-content/uploads/2010/08/vigatha.jpg" alt="vigatha" width="350" height="275" /><br />
</strong></p>
<p>ഒരു ദേശത്തിന്റെ സാമൂഹിക-സാമ്പത്തിക സാംസ്കാരിക മുദ്രകളെ അടയാളപ്പെടുത്തുന്നതില്‍ ചലച്ചിത്രം വഹിക്കുന്നപങ്ക് അന്വേഷിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര പരിണാമചരിത്രത്തെ പുനര്‍വായിക്കേണ്ടത്. സംഭവങ്ങളെ അനുക്രമം അടുക്കിവെയ്ക്കുന്ന സാമ്പ്രദായിക ചരിത്രരചനയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ചലച്ചിത്രം എന്ന മാധ്യമത്തെയും അതിന്റെ പ്രേക്ഷകരെയും മുന്‍നിര്‍ത്തിയുള്ള അന്വേഷണമാണിത്. അസംഖ്യം പൊരുത്തമില്ലായ്‌മകളിലൂടെയും ഇടര്‍ച്ചകളിലൂടെയും വികസിക്കുന്ന കാഴ്‌ചയുടെ ചരിത്രം. ആദ്യ സിനിമയായ വിഗതകുമാരന്‍ (1928)  മുതലിങ്ങോട്ടുള്ള എട്ടുദശകങ്ങള്‍ വ്യത്യസ്തങ്ങളായ നിരവധി മേഖലകളും കാലങ്ങളും മലയാളസിനിമ തരണം ചെയ്യുകയുണ്ടായി. തുടക്കം മുതലേ തനതായ ഒരുവഴി മലയാള ചലച്ചിത്രത്തിനുണ്ടായിരുന്നു. മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ആദ്യകാല ചലച്ചിത്രങ്ങള്‍ പുരാണകഥകള്‍ക്ക് ചുറ്റുമാണ് കറങ്ങിത്തിരിഞ്ഞിരുന്നതെങ്കില്‍ സാമൂഹ്യ വിഷയങ്ങളിലും യാഥാര്‍ത്ഥ്യനിഷ്ഠമായ അവതരണത്തിലുമായിരുന്നു  മലയാള സിനിമയുടെ വേരുകള്‍. മറ്റൊരു സവിശേഷത മലയാള സിനിമയ്ക്ക് സാഹിത്യവുമായുണ്ടായിരുന്ന പരസ്പരാശ്രിത ബന്ധമാണ്. ഇത് എണ്‍പതുകള്‍വരെ തുടര്‍ന്നു. പൂര്‍ണ്ണമായും ഉപഭോഗ സമൂഹമായ കേരളത്തില്‍, പുറം ലോകവുമായുള്ള സജീവബന്ധത്തിലാണ് മലയാള സിനിമ നിലനില്‍ക്കുന്നത്. പുറത്തുനടക്കുന്ന എല്ലാ രാഷ്ട്രീയപരവും സൌന്ദര്യശാസ്ത്രപരവുമായ മാറ്റങ്ങളും മലയാള സിനിമ അറിയുകയും സ്വാധീനിക്കപ്പെടുകയും ചെയ്യുന്നു.</p>
<p><strong>പ്രദര്‍ശന ഇടങ്ങള്‍</strong></p>
<p>ആരായിരുന്നു ആദ്യകാല സിനിമാപ്രേക്ഷകര്‍? അവരുടെ ജാതീയവും വര്‍ഗ്ഗപരവുമായ നില എന്തായിരുന്നു? സഞ്ചരിക്കുന്ന നാടക ട്രൂപ്പുകള്‍, മൈം പ്രദര്‍ശനങ്ങള്‍, സര്‍ക്കസ് തുടങ്ങിയ വിനോദ രൂപങ്ങളുടെ വിപുലവും സങ്കീര്‍ണ്ണവുമായ സാംസ്കാരിക ചട്ടക്കൂടിന്റെ ഭാഗമായാണ് ആദ്യകാല സിനിമകള്‍ പ്രദര്‍ശിപ്പക്കപ്പെട്ടിരുന്നത്. നാടകത്തിന്റെയും മറ്റ് വിനോദോപാധികളുടെയും പരമ്പരാഗത പ്രേക്ഷകസമൂഹം സിനിമയുടെ കാഴ്‌ചക്കാരായി പരിണമിക്കുകയായിരുന്നു. കീഴാള ജനവിഭാഗങ്ങളുടെ പ്രിയപ്പെട്ട ഇടമായി സിനിമാപ്രദര്‍ശനങ്ങളെയും പ്രദര്‍ശന ഇടങ്ങളെയും അക്കാലത്തെ പത്രമാസികകള്‍ വിവരിക്കുന്നു. കീഴാള സദസ്സുകളുടെ ആരോഗ്യം നശിപ്പിക്കുകയും സമ്പാദ്യം ക്ഷയിപ്പിക്കുകയും ചെയ്യുന്ന അപകടകരമായ വിനോദ രൂപമായാണ് പല പത്രമാസികകളും ചലച്ചിത്ര പ്രദര്‍ശനത്തെ വിലയിരുത്തിയത്. സാംക്രമിക രോഗങ്ങള്‍ പരത്തുന്ന &#8216;മലിന&#8217; ഇടമായും പ്രദര്‍ശന കേന്ദ്രങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ആശങ്കകളെ മറച്ചുവെച്ചുകൊണ്ടാണ് &#8216; ഇടത്തെക്കുറിച്ചുള്ള ഇത്തരം ഉല്‍കണ്ഠകള്‍&#8217; ഉന്നയിക്കപ്പെട്ടതെന്നു കാണാം.</p>
<p><img class="aligncenter size-full wp-image-39415" title="cinema-tea" src="http://www.keralawatch.com/election2009/wp-content/uploads/2010/08/cinema-tea.jpg" alt="cinema-tea" width="400" height="300" /><br />
സിനിമാ പ്രദര്‍ശന ഇടങ്ങള്‍ ജാതി, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങളെ സമനിരപ്പാക്കുന്നവയായി മാറുന്നു എന്ന ഉല്‍കണ്ഠയായിരുന്നു ഈ വിവരണങ്ങളുടെ അന്തര്‍ധാര. അല്പനേരത്തേക്കെങ്കിലും ഉച്ചനീചത്വങ്ങളെ മായ്ച്ചുകളയുംവിധം ശരീരങ്ങളുടെ കൂടിക്കലരല്‍ സാധ്യമായേക്കാവുന്ന ഇടമായിരുന്നു നാടക/സിനിമാ പ്രദര്‍ശനശാലകള്‍. അതിനെ മലിന ഇടങ്ങളായും സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന കേന്ദ്രങ്ങളായും പ്രചരിപ്പിക്കുകവഴി മേല്‍ജാതി സമുദായങ്ങളെ ഇത്തരം പ്രദര്‍ശന ഇടങ്ങളില്‍നിന്നും മാറ്റിനിര്‍ത്താനാവുമായിരുന്നു. എന്നാല്‍ കാഴ്ചയുടെ പ്രലോഭനത്തെ വരുതിയിലാക്കാന്‍ മാത്രം ശക്തമായിരുന്നില്ല ഈ പ്രചാരങ്ങള്‍. കാഴ്ചയുടെ ഇടങ്ങളെ ജാതിവ്യവസ്ഥക്കനുകൂലമായി ക്രമപ്പെടുത്തുകയായിരുന്നു പിന്നീടുള്ള മാര്‍ഗ്ഗം.</p>
<p>നാടകചരിത്രവും പത്രമാസികകളും നല്‍കുന്ന സൂചനകളുമനുസരിച്ച് ജാതീയമായ ഉച്ചനീചത്വങ്ങള്‍ പാലിക്കുംവിധം ക്രമീകരിക്കപ്പെട്ടവയായിരുന്നു ആദ്യകാല നാടകപ്രദര്‍ശന ഇടങ്ങള്‍. നാടകപ്രദര്‍ശന വേദികളുടെ സംഘാടനരീതിയോട് സമാനമായാണ് ആദ്യകാല സിനിമാപ്രദര്‍ശന വേദികളും വികസിച്ചുവന്നത്. ഈ സംഘാടനം പ്രദര്‍ശന സ്ഥലങ്ങളുടെ സാമൂഹ്യക്രമത്തോട് ബന്ധപെട്ടതായിരുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളെയും പുരുഷന്‍മാരേയും വേര്‍തിരിച്ചും, മറ്റുചിലയിടങ്ങളില്‍ വ്യത്യസ്ത ജാതിയില്‍ പെട്ടയാളുകളെ ക്രമീകരിച്ചും ജാതിക്രമത്തെ ടിക്കറ്റ് നിരക്കിനോട് ബന്ധിപ്പിച്ചും ഇടങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. വ്യത്യസ്ത ജാതി വിഭാഗങ്ങളില്‍ പെട്ടവര്‍ പ്രേക്ഷകരായിരുന്നുവെങ്കിലും സിനിമയും നാടകവും തൊഴിലാളികളുടെയും താഴ്ന്ന വിഭാഗക്കാരുടെയും വിനോദരൂപമായാണ്  മിക്ക പത്ര റിപ്പോര്‍ട്ടുകളും ചിത്രീകരിച്ചിട്ടുള്ളത്.</p>
<p><img class="alignleft size-large wp-image-39416" title="drama" src="http://www.keralawatch.com/election2009/wp-content/uploads/2010/08/drama-250x168.jpg" alt="drama" width="250" height="168" /><br />
സിനിമ ഉള്‍പ്പെടെയുള്ള സാംസ്കാരിക വിനോദ ഉപാധികളെ നിയന്ത്രിക്കുന്നതിനും വരുതിയിലാക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സ്വാതന്ത്ര്യ പൂര്‍വ്വഘട്ടത്തില്‍തന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. തിരുവിതാംകൂറില്‍ 1927ല്‍ നിലവില്‍ വന്ന സിനിമാട്ടോഗ്രാഫ് റഗുലേഷന്‍ പ്രദര്‍ശന ഇടങ്ങളെ നിയന്ത്രിക്കാനാണ് പ്രധാനമായും ശ്രമിച്ചത്. ജാതിസങ്കലനം, ശുചിത്വം, സുരക്ഷ, ആരോഗ്യം തുടങ്ങി നിരവധി ആശങ്കകള്‍ക്കും സിനിമയുടെ വര്‍ദ്ധിച്ചുവരുന്ന പ്രചാരത്തിനുനിടയിലാണ് സിനിമാട്ടോഗ്രാഫ് റഗുലേഷന്‍ നിലവില്‍ വരുന്നതെന്നതും ശ്രദ്ധേയമാണ്. തുടര്‍ന്ന് 1936ല്‍ തിരുവിതാംകൂറില്‍ താല്‍‌കാലിക പ്രദര്‍ശന ശാലകളിലെ സിനിമാപ്രദര്‍ശനങ്ങള്‍ നിരോധിച്ചു. അതോടെ, കൃത്യമായി നിയന്ത്രിക്കപ്പെട്ട പ്രദര്‍ശന ഇടങ്ങളിലേയ്ക്ക് സിനിമ മാറുന്നു. കീഴാള ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ടായിരുന്ന ഇടങ്ങളെ ഭരണകൂടങ്ങള്‍ക്ക് നിയന്ത്രിത/നിര്‍ണ്ണയാവകാശമുള്ള സ്ഥലങ്ങളിലേക്ക് മാറ്റപ്പെടുന്നു. അതായത് കാഴ്ചയും ആസ്വാദനവുമെല്ലാം അധികാരവ്യവസ്ഥയുടെ കീഴില്‍ നടക്കേണ്ട സംഗതികളായിത്തീരുന്നു. സാങ്കേതികമായും സൌന്ദര്യശാസ്ത്രപരമായും കൂടുതല്‍ &#8216;ഉയര്‍ന്ന&#8217; ആസ്വാദന സൌകര്യം വാഗ്ദാനം ചെയ്യപ്പെടുമ്പോള്‍ തന്നെ അതില്‍ അന്തര്‍ലീനമായിരിക്കുന്നത് അധികാരത്തിന്റെ യുക്തിയാണ്.</p>
<p>പൌരപ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ടൂറിംഗ് സിനിമാ മാനേജര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ദീര്‍ഘകാല ചര്‍ച്ചയെത്തുടര്‍ന്ന് 1936മുതല്‍ തിരുവിതാംകൂറില്‍ താല്ക്കാലിക സിനിമാപ്രദര്‍ശന ശാലകളിലെ സിനിമാപ്രദര്‍ശനം നിരോധിക്കപ്പെട്ടു. സിനിമ നിയന്ത്രിതവും ഭരണകൂടത്തിന്റെ അധികാര പരിധിക്കുള്ളിലും ക്രമീകരിക്കപ്പെട്ടു. ആധുനിക സിനിമാശാലകളുടെ വിശാലമായ ചരിത്രം ആരംഭിക്കുന്നത് ഈ ഘട്ടത്തിലാണ്. ഉപരിവര്‍ഗ്ഗ സദാചാരവഴക്കത്തിലേയ്ക്ക് കാഴ്ചയുടെ ഇടങ്ങളെ നിര്‍വചിക്കുകയും നിയന്ത്രിക്കുകയും പ്രദര്‍ശന ഇടങ്ങളെ വിപുലപ്പെടുത്തിക്കൊണ്ട് വ്യവസായത്തിന്റെ സാധ്യതകളിലേയ്ക്ക് സിനിമ മാറുകയും ചെയ്യുന്ന ഘട്ടങ്ങളിലെല്ലാം ഭരണകൂട/അധീശ മൂല്യങ്ങളോട് സന്ധിചെയ്യുന്ന കാഴ്ചകളാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. അപ്പോഴും കീഴാള/ തൊഴിലാളിവര്‍ഗ്ഗ സമൂഹങ്ങളെ സിനിമയ്ക്ക് അതിന്റെ പ്രേക്ഷകരായി നിലനിര്‍ത്താന്‍ കഴിഞ്ഞു. ഒരു ബഹുസ്വര ആവാസവ്യവസ്ഥയില്‍ അധിവസിക്കുന്ന വ്യത്യസ്തതകളെ ഒറ്റ സൌന്ദര്യശാസ്ത്ര പദ്ധതിയിലേക്ക് ഏകോപിപ്പിക്കുകയും ക്രമപ്പെടുത്തുകയുമായിരുന്നു ചലച്ചിത്രം. ജാതീയവും സാംസ്കാരികവുമായ വ്യത്യസ്തതകളോട് സന്ധിചെയ്തും സ്വാംശീകരിച്ചും കീഴടക്കിയും കാലത്തിന്റെ സംഘര്‍ഷങ്ങളെ മെരുക്കാന്‍ സിനിമയ്ക്കു കഴിയുന്നു. ബഹുസ്വരവും ഭിന്നവും പലപ്പോഴും പരസ്പര വിരുദ്ധവുമായ സാംസ്കാരിക സമൂഹങ്ങളുടെ സ്വീകാര്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ ആവിഷ്കാര, ആഖ്യാന, വിപണന തന്ത്രങ്ങള്‍ കണ്ടെത്തുന്നതിലൂടെയാണ് ചലച്ചിത്രം ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നത്.</p>
<p><strong>ഭാവുകത്വം മാറുന്നു </strong></p>
<p><img class="alignleft size-full wp-image-39418" title="jeevithanauka" src="http://www.keralawatch.com/election2009/wp-content/uploads/2010/08/jeevithanauka.jpg" alt="jeevithanauka" width="208" height="234" />1951ല്‍ പുറത്തുവന്ന &#8220;ജീവിതനൌക&#8221; നേടിയ പ്രദര്‍ശനവിജയത്തിനുശേഷം കേരളത്തിന്റെ സാമൂഹിക ജീവിതചിത്രങ്ങള്‍ മലയാളസിനിമയില്‍ സജീവമാകുന്നു. അന്നോളം പുറത്തുവന്നിരുന്ന അന്യഭാഷാചിത്രങ്ങളുടെ അനുകരണങ്ങളില്‍നിന്നും ഒരു വഴിമാറിനടക്കല്‍ ഇക്കാലത്തെ ചിത്രങ്ങളില്‍ പ്രകടമായി. ഗ്രാമീണജീവിതപശ്ചാത്തലത്തില്‍ നിരവധിസിനിമകള്‍ പിന്നീട് പുറത്തുവരുന്നു. പ്രണയവും നായികാനായകന്‍മാരുടെ വേര്‍പിരിയലും ജീവിതദുരിതങ്ങളും പുനഃസമാഗമവുമൊക്കെയായിരുന്നു മിക്കസിനിമകളുടെയും പ്രമേയം. സമകാലിക രാഷ്ട്രീയ സാമൂഹിക സംഭവങ്ങള്‍ പ്രമേയപശ്ചാത്തലത്തില്‍വരുന്ന &#8220;നവലോകം&#8221; പോലെയുള്ള ചിത്രങ്ങളുമുണ്ടായിരുന്നു. പൊന്‍കുന്നം വര്‍ക്കി തിരക്കഥയെഴുതിയ നവലോകത്തിന്റെ പ്രമേയം പ്രണയും തിരസ്കാരവും തന്നെയായിരുന്നുവെങ്കിലും കഥാപശ്ചാത്തലം ജന്‍മിയും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെതായിരുന്നു. ജന്‍മി മാനസാന്തരംവന്ന് തൊഴിലാളികള്‍ക്കൊപ്പം ചേരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഇക്കാലത്ത് പുറത്തുവന്ന &#8220;യാചകന്‍&#8221; പോലെയുള്ള ചിത്രങ്ങളില്‍ തെണ്ടിവര്‍ഗ്ഗത്തില്‍പെട്ട ഒരാള്‍ നായകനാവുന്നു. യഥാര്‍ത്ഥത്തില്‍ പ്രഭുകുമാരനായിരുന്നു യാചകന്‍. ഒരു യാചകനെ നായകനായി സങ്കല്‍പ്പിക്കുവാന്‍ അക്കാലത്തെ സിനിമയ്ക്ക് കഴിയുമായിരുന്നില്ല. സ്വാതന്ത്യപൂര്‍വ്വ ഘട്ടത്തിലും ഉത്തരഘട്ടത്തിലും പുറത്തുവന്ന സിനിമകളുടെ പ്രമേയസ്ഥലം നാട്ടിന്‍പുറവും കാര്‍ഷികജീവിതവുമൊക്കെത്തന്നെ ആയിരിക്കുമ്പോഴും അതിലെ നായകന്‍ മിക്കപ്പോഴും സമ്പന്നര്‍തന്നെയായിരുന്നു.</p>
<p><img class="alignright size-large wp-image-39417" title="chemmeen_" src="http://www.keralawatch.com/election2009/wp-content/uploads/2010/08/chemmeen_-250x187.jpg" alt="chemmeen_" width="250" height="187" /><br />
മലയാളചലച്ചിത്രത്തില്‍ ഒരു വഴിത്തിരിവിന്റെയുഗം ആരംഭിക്കുന്നത് അമ്പതുകളുടെമധ്യത്തിലാണ്. സാഹിത്യത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാലഘട്ടം. നീലക്കുയില്‍ (ഉറൂബ്, 1954), മിന്നാമിനുങ്ങ് (പോഞ്ഞിക്കര റാഫി, കെ എസ് കെ തളിക്കുളം 1957), രാരിച്ചന്‍ എന്ന പൌരന്‍ (ഉറൂബ്, 1956), നായരുപിടിച്ച പുലിവാല്‍ (1958)മുടിയനായ പുത്രന്‍ (തോപ്പില്‍ ഭാസി,1962), മൂടുപടം (എസ് കെ പൊറ്റെക്കാട്, 1963), ചെമ്മീന്‍ (തകഴി, 1966), ഏഴുരാത്രികള്‍ (കാലടി ഗോപി,1968), അഭയം (പെരുമ്പടവം, 1970), മായ (കെ സുരേന്ദ്രന്‍,1972), നെല്ല് (പി വല്‍സല,1974) തുടങ്ങിയ നിരവധി ചിത്രങ്ങള്‍ പുറത്തുവരുന്നു. സാഹിത്യഭാവുകത്വവും ജനപ്രിയചലച്ചിത്രത്തിലേയ്ക്ക് സംക്രമിക്കുന്നതായിരുന്നു ഈ കാലത്തിന്റെ കാഴ്ചകള്‍.</p>
<p><strong>കാഴ്ചയുടെ ഭൂമിശാസ്ത്രം</strong></p>
<p>ഗ്രാമ ജീവിതത്തിന്റെ സാമൂഹിക സാമ്പത്തിക പരിധിക്കുള്ളിലാണ് അറുപതുകളിലെ ചലച്ചിത്രങ്ങളേറെയും സാധ്യമായത്. തകഴി, ഉറൂബ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, തോപ്പില്‍ ഭാസി തുടങ്ങിയവരുടെ രചനകളെ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെയും പിന്നീട് &#8216;ന്യൂനപക്ഷ&#8217;മെന്ന നിര്‍വചനത്തിലൊതുക്കപ്പെട്ടവരുടെയും ജീവിതസംഘര്‍ഷങ്ങള്‍ക്ക് കേന്ദ്രസ്ഥാനമുണ്ടായിരുന്നു. അധഃസ്ഥിതവര്‍ഗ്ഗ കാഴ്‌ചപ്പാടില്‍നിന്നുനോക്കുമ്പോള്‍ എഴുപതുകള്‍ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. മലയാളസിനിമ ഗ്രാമ പശ്ചാത്തലം വിട്ട് നഗര, അര്‍ദ്ധ-നഗരങ്ങളിലേക്ക് മാറിത്തുടങ്ങുന്നത് ഇക്കാലത്താണ്. നായകന്‍മാര്‍ മിക്കവാറും അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗ (സവര്‍ണ്ണ) യുവാക്കളായിരുന്നു. കീഴാള ജാതിയില്‍ നിന്നുള്ള നായകന്‍മാര്‍ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നില്ല എന്നതും യാദൃശ്ചികമല്ല. അറുപതുകളില്‍ ആരംഭിക്കുകയും എഴുപതുകളില്‍ ശക്തിയാര്‍ജ്ജിക്കുകയും ചെയ്ത കേരളത്തിലെ മധ്യവര്‍ഗ്ഗത്തിന്റെ ശീലങ്ങളും സൌന്ദര്യശാസ്ത്രവും അഭിരുചികളുമൊക്കെയായി ബന്ധപ്പെട്ടതാണ് കാഴ്ചയുടെ ഈ പരിണാമം. സാഹിത്യ ആധുനികതയും ഇടതുപക്ഷ തീവ്രവാദവും ഈ വ്യതിയാനങ്ങളെ നിര്‍ണ്ണയിച്ച ഘടകങ്ങളായിരുന്നു. ഇക്കാലത്ത് പുറത്തുവന്ന ചലച്ചിത്രങ്ങള്‍ കാഴ്ചയുടെ സംസ്കാരത്തെ നെടുകെ പിളര്‍ക്കുന്നു. എം ടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത &#8216;ഓളവും തീരവും&#8217; ജനപ്രിയ സിനിമയ്ക്ക് പുതിയൊരു &#8216;വര്‍ണ്ണ&#8217;വ്യവസ്ഥ നല്‍കിയപ്പോള്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ &#8216;സ്വയംവരം&#8217; സമാന്തര ചലച്ചിത്ര ധാരയ്ക്ക് തുടക്കമിട്ടു.</p>
<p><img class="alignleft size-full wp-image-39419" title="swayamvaram" src="http://www.keralawatch.com/election2009/wp-content/uploads/2010/08/swayamvaram.jpg" alt="swayamvaram" width="271" height="197" /><br />
എം ടി വാസുദേവന്‍ നായരുടെ ചലച്ചിത്രങ്ങള്‍ മലയാള ജനപ്രിയ സിനിമയുടെ സംവേദന ഭാവുകതകളെ മാറ്റിനിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. ഭാരതപ്പുഴയും വള്ളുവനാടന്‍ ഗ്രാമങ്ങളും ഭാഷയും വേഷവും നാലുകെട്ടും അമ്മാവനും മരുമക്കളും മുറപ്പെണ്ണും മലയാളസിനിമയുടെ ഭാവുകത്വ പരിണാമത്തിനിടയാക്കി. എം ടിയുടെ ഭാഷയും വ്യാകരണവും പില്‍ക്കാല ജനപ്രിയ സിനിമയുടെ ആഖ്യാന ഘടനയെ ആഴത്തില്‍ നിര്‍ണ്ണയിക്കുന്നു. നായര്‍ ഉപജാതി സ്വത്വവും വള്ളുവനാടന്‍ ഉപദേശീയതയും കേരളത്തിന്റെ സാംസ്കാരിക സ്വത്വമായി സാമാന്യവല്‍ക്കരിക്കുന്നതായിരുന്നു ആ കാഴ്ച. സമാന്തര/നവതരംഗ സിനിമകള്‍ പരിശോധിച്ചാല്‍ രൂപപരമായ നിരവധി സാദൃശ്യങ്ങള്‍ കാണാം. രൂപത്തെക്കുറിച്ചുള്ള അതിശ്രദ്ധ, പാട്ടുകളുടെയും ഹാസ്യ രംഗങ്ങളുടെയും അഭാവം, മന്ദവും പലപ്പോഴും നിശ്ചലവുമായ ആഖ്യാനം&#8230; എന്നിങ്ങനെ ആഖ്യാനത്തിലും പ്രമേയത്തിലും അവയെല്ലാം ഒരേ ഭാവുകത്വം പങ്കിട്ടു. അത് മധ്യവര്‍ഗ്ഗ ജീവിതത്തിന്റെ അനുഭവമണ്ഡലമാണ്. അവയുടെ ലോക വീക്ഷണം ഒരു മധ്യവര്‍ഗ്ഗ ബുദ്ധിജീവിയുടെയും, പ്രമേയങ്ങള്‍ ആ വര്‍ഗ്ഗ ജീവിതത്തിന്റെ ആശങ്കകളില്‍ നിന്നും ഗൃഹാതുരതകളില്‍ നിന്നും നിരാശകളില്‍ നിന്നും രൂപപ്പെട്ടവയുമായിരുന്നു. നിര്‍മാല്യം, കൊടിയേറ്റം, തമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ ഗ്രാമജീവിതത്തിന്റെ നിശ്ചലതയാണ് ആവര്‍ത്തിക്കുന്നത്. സ്വയംവരം, അശ്വത്ഥാമാവ്, പ്രയാണം, ഉത്തരായനം തുടങ്ങിയ ചിത്രങ്ങളുടെ പ്രമേയ കേന്ദ്രം അഭ്യസ്തവിദ്യരായ മധ്യവര്‍ഗ്ഗ നായകന്‍മാരുടെ ജീവിത പരിസരവും ആത്മ സംഘര്‍ഷങ്ങളുമായിരുന്നു.</p>
<p><strong>വീണ്ടും ഉന്നയിക്കപ്പെടുന്ന ജാതി</strong></p>
<p>എണ്‍പതുകളോടെ സമാന്തര സിനിമയുടെ സ്വാധീനങ്ങള്‍ ജനപ്രിയ രസതന്ത്രങ്ങളുമായി ഇണങ്ങുന്നു. എം ടി വാസുദേവന്‍നായര്‍, ഭരതന്‍, പത്മരാജന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ സമാന്തര/ജനപ്രിയ വരമ്പുകളെ മായ്ച്ചുകളഞ്ഞു. &#8216;നല്ല സിനിമ&#8217; എന്ന പുതിയൊരു വര്‍ഗ്ഗീകരണത്തിന്റെ പിന്‍ബലത്തോടെയാണ് ഇവരുടെ ചിത്രങ്ങള്‍ സ്വീകരിക്കപ്പെട്ടത്. ഈ &#8216;നല്ല&#8217; മലയാളസിനിമ അഭിസംബോധന ചെയ്തത് മധ്യവര്‍ഗ്ഗ സൌന്ദര്യ ശാസ്ത്രത്തെയും അതിന്റെ പ്രത്യയശാസ്ത്ര കല്‍പ്പനകളെയുമാണ്. ഇതിനര്‍ത്ഥം മധ്യവര്‍ഗ്ഗങ്ങളുടെ സദാചാരമൂല്യങ്ങളെയും മറ്റും തൃപ്തിപ്പെടുത്തല്‍ മാത്രമായിരുന്നു ഈ സിനിമകളുടെ ലക്ഷ്യമെന്നല്ല. എന്നാല്‍ മധ്യവര്‍ഗ്ഗം മുഖ്യധാരയെ പിടിച്ചെടുക്കുന്നത് അതിന്റെ ആദര്‍ശ പ്രേക്ഷകരായി നിലനിന്നുകൊണ്ടാണ്. &#8216;മധ്യവര്‍ഗ്ഗ സവര്‍ണ്ണ മലയാളിയുടെ ആദര്‍ശ പ്രേമവും കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ആകുലതകളും അതിന്റെ സങ്കീര്‍ണ്ണതകള്‍ ചോര്‍ന്നു പോവാതെ ചിത്രീകരിച്ചു എന്നുള്ളതാണ് ഭരതന്റെയും പത്മരാജന്റെയും സിനിമകളെ നമ്മുടെ ഓര്‍മ്മയില്‍ നിലനിര്‍ത്തുന്നത്.&#8217; കഥാപാത്രങ്ങളും പശ്ചാത്തലവും പ്രമേയവും മധ്യവര്‍ഗ്ഗമോ സവര്‍ണ്ണമോ ആകാതിരുന്നപ്പോള്‍ പോലും ഈ സിനിമകള്‍ അഭിസംബോധന ചെയ്തത് മധ്യവര്‍ഗ്ഗത്തെ തന്നെയായിരുന്നു. &#8216;അഭിസംബോധന&#8217; എന്നത് സിനിമയുടെ ഉള്ളടക്കത്തേക്കാളേറെ അതിന്റെ രൂപ സവിശേഷതകളുമായി ബന്ധപ്പെട്ടിരിക്കുന്നു.</p>
<p>എണ്‍പതുകളാകുമ്പോഴേക്കും കേരളത്തിന്റെ സാമൂഹ്യലോകത്ത് മധ്യവര്‍ഗ്ഗം സാധ്യമാക്കിയ വ്യാപനം തന്നെയായിരുന്നു ഇക്കാലത്തെ ചലച്ചിത്രങ്ങളുടെ വിജയത്തിന് നിദാനം. മധ്യവര്‍ഗ്ഗ മൂല്യങ്ങള്‍ അനുസരിക്കുന്ന, അതിന്റെ സൌന്ദര്യശാസ്ത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരു പ്രേക്ഷക സമൂഹത്തിന്റെ ശക്തിപ്പെടലിനെയാണ് &#8216;വ്യാപനം&#8217; എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. സാമൂഹ്യ രാഷ്ട്രീയ നവോത്ഥാന പരിശ്രമങ്ങളുടെ ഉല്‍പ്പതിഷ്ണുതയ്ക്ക് വിപരീതമായി മധ്യവര്‍ഗ്ഗ സവര്‍ണ്ണ ബോധത്തിന്റെ വ്യാഖ്യാനങ്ങള്‍ കേരളീയ സ്വത്വ സങ്കല്‍പ്പത്തിന്റെ അടയാളങ്ങളായി അവതരിപ്പിക്കപ്പെട്ടു. മധ്യവര്‍ഗ്ഗത്തിന്റെ ജാതീയവും സാമ്പത്തികവുമായ ആകുലതകളും ആശങ്കകളും ഉള്ളടക്കത്തില്‍ തന്നെ ചര്‍ച്ചചെയ്യുന്ന ചലച്ചിത്രങ്ങള്‍ ഇക്കാലത്ത് പുറത്തുവരുന്നു. പൊതുസമൂഹം പങ്കുവെച്ച രാഷ്ട്രീയവും സാംസ്കാരികവും സാമ്പത്തികവുമായ ആകുലതകളെ ദേശീയതയുടെ വരേണ്യവ്യവഹാരങ്ങള്‍ക്ക് അനുകൂലമായി വ്യാഖ്യാനിക്കുന്നതില്‍ ചലച്ചിത്രം ഉപകരണമാക്കപ്പെട്ടു.</p>
<p>പ്രേക്ഷകസമൂഹങ്ങളിലുണ്ടായ പരിണാമവും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. ആദ്യകാല ചലച്ചിത്ര പ്രദര്‍ശന ഇടങ്ങളിലെ വൈവിധ്യമാര്‍ന്ന പ്രദര്‍ശനസമ്പ്രദായം വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവരില്‍ താല്പര്യം ജനിപ്പിക്കുന്നതിന് സഹായകമായിരുന്നു. ചെറുപട്ടണങ്ങളുടെയും ഗ്രാമങ്ങളുടെയും സാമൂഹകേന്ദ്രങ്ങളിലായിരുന്നു മിക്ക പ്രദര്‍ശനശാലകളും. ചില സന്ദര്‍ഭങ്ങളില്‍ പ്രമുഖ സാമുദായിക സംഘടനകള്‍ പ്രദര്‍ശനത്തെ പിന്തുണക്കുകയും അതുവഴി ഉയര്‍ന്നജാതി, സാമുദായിക വിഭാഗങ്ങളെ അതിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നതായികാണാം. ആദ്യകാല സിനിമാ പ്രദര്‍ശനത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്കാരിക രക്ഷാധികാര സമ്പ്രദായങ്ങളുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍. പ്രേക്ഷക സമൂഹത്തിലുണ്ടായ വര്‍ഗ്ഗപരമായ പങ്കാളിത്ത പരിണാമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കാലക്രമത്തില്‍ നഗര-അര്‍ദ്ധനഗര സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി മധ്യവര്‍ഗ്ഗത്തിന്റെ വിനോദ കേന്ദ്രമായും പ്രദര്‍ശന ഇടങ്ങള്‍ മാറുന്നു. ഈ മധ്യവര്‍ഗ്ഗ പ്രേക്ഷക സമൂഹത്തോട് സംവദിക്കുന്നതും അവരുടെ ജാതീയവും സാമ്പത്തികവുമായ ഉല്‍കണ്ഠകള്‍ ഉള്ളടക്കത്തില്‍ വഹിക്കുന്നതുമായ ചലച്ചിത്രങ്ങളാണ് എണ്‍പതുകളില്‍ പുറത്തുവന്നത്.<br />
<img class="aligncenter size-full wp-image-39420" title="mayookham" src="http://www.keralawatch.com/election2009/wp-content/uploads/2010/08/mayookham.jpg" alt="mayookham" width="400" height="300" />തൊണ്ണൂറുകളില്‍ കേരളത്തിലെ മധ്യവര്‍ഗ്ഗം വലിയൊരു പ്രതിസന്ധിയെ നേരിടുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും ഭാഗമായി സേവനമേഖലയില്‍ നിന്നും ഭരണകൂടം പിന്‍വാങ്ങിത്തുടങ്ങി. സേവനമേഖലയെ ആശ്രയിച്ച് ശക്തിയാര്‍ജ്ജിച്ച മധ്യവര്‍ഗ്ഗ സമൂഹം ഈ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വ്യവസായം, വികസനം തുടങ്ങിയവയില്‍ സ്വകാര്യമൂലധനം ആവാമെന്ന നിലപാടിലേക്ക് വ്യവസ്ഥാപിത ഇടതുപക്ഷം വ്യതിചലിച്ചപ്പോള്‍ ഈ മധ്യവര്‍ഗ്ഗത്തിന് പ്രത്യയശാസ്ത്രപരമായ തണലും നഷ്ടപ്പെടുന്നു. പൊതുമേഖലയ്ക്കുവേണ്ടിയുള്ള മുറവിളികളും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവുമെല്ലാം ഈ പ്രതിസന്ധിയുടെ പ്രകടിത രൂപങ്ങളായി നിരീക്ഷിക്കപ്പെടുന്നു.വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള പുത്തന്‍ സാമ്പത്തിക മേഖലകളിലേക്ക് ചെറിയൊരു വിഭാഗം എത്തിപ്പിടിച്ചുവെങ്കിലും മറ്റൊരു വിഭാഗം തികച്ചും അരക്ഷിതമായ സാമ്പത്തിക- സാമൂഹ്യ സമ്മര്‍ദ്ദത്തില്‍ പിന്തള്ളപ്പെട്ടുപോകുന്നു. ഈ വര്‍ത്തമാന പ്രതിസന്ധിയിലാണ് ജാതി വീണ്ടും ഉന്നയിക്കാവുന്ന രാഷ്ട്രീയ പ്രശ്നമായി ഉയര്‍ന്നുവരുന്നത്. അനില്‍ സംവിധാനം ചെയ്ത അടിവേരുകള്‍ മുതല്‍ ഹരിഹരന്റെ മയൂഖം വരെയുള്ള നിരവധി ചിത്രങ്ങള്‍ ജാതിമൂലം അവസരം നിഷേധിക്കപ്പെടുന്ന സവര്‍ണ്ണയുവാവിന്റെ ജീവിത പ്രതിസന്ധികള്‍ പ്രമേയമാക്കി. സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ടി പി ബാലഗോപാലന്‍ എം എ, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളും പ്രിയദര്‍ശന്റെ ആര്യന്‍ മുതലായ സിനിമകളും ജാതിയെ ആന്തരവല്‍ക്കരിച്ച ചിത്രങ്ങളായിരുന്നു. ഈ ചലച്ചിത്രങ്ങള്‍ സംവരണവിരുദ്ധ പ്രത്യയശാസ്ത്രത്തെ പ്രക്ഷേപണം ചെയ്യുക മാത്രമല്ല സവര്‍ണ്ണതയെ ആധികാരികമായൊരു സാംസ്കാരിക മൂലധനമായി പുനഃപ്രതിഷ്ടിക്കുകയും ചെയ്യുന്നു.</p>
<p>കുറിപ്പുകള്‍ (കടപ്പാട്)<br />
1. സി എസ് വെങ്കിടേശ്വരന്‍. പുതിയ നൂറ്റാിലെ സിനിമ, ഫെസ്റ്റിവല്‍ ബുക്ക്, 2004, പുറം, 40<br />
2. ബിന്ദു മേനോന്‍. സിനിമാകൊട്ടകകളും തിരുവിതാകൂറും. പച്ചക്കുതിര, ഡിസംബര്‍, 2005<br />
3. ഗീത. സാമൂഹികതയും സ്വത്വനിര്‍മ്മിതിയും. മാധ്യമം ആഴ്ചപ്പതിപ്പ്, 2008, മാര്‍ച്ച് 10, പുറം, 24-29.<br />
4. രതീഷ് രാധാകൃഷ്ണന്‍. 1970കളില്‍ സംഭവിച്ചത് അഥവാ മലയാളിയും മോഹന്‍ലാലും തമ്മിലെന്ത്. പച്ചക്കുതിര, ഡിസംബര്‍, 2005.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=39413</wfw:commentRss>
		</item>
		<item>
		<title>“അരക്കള്ളന്‍ ലാലും മുക്കാല്‍ കള്ളന്‍ മമ്മൂട്ടിയും”</title>
		<link>http://www.keralawatch.com/election2009/?p=39220</link>
		<comments>http://www.keralawatch.com/election2009/?p=39220#comments</comments>
		<pubDate>Sat, 28 Aug 2010 06:45:21 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=39220</guid>
		<description><![CDATA[ഒരു കാലത്ത് പ്രേം‌നസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ അരക്കള്ളന്‍ മുക്കാള്‍ കള്ളന്‍ എന്ന സിനിമയുടെ പേരില്‍ പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ഇതില്‍ അരക്കള്ളനും മുക്കാള്‍ കള്ളനുമായി എത്തുന്നത് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍‌ലാലും മമ്മൂട്ടിയും തന്നെയാണ്.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=39220' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/lal_mammutty-50x50.jpg" style="float:left; margin: 0 1em .5em 0;" alt="lal_mammutty" title="lal_mammutty" /></a><p><img class="alignleft size-full wp-image-39221" title="lal_mammutty" src="http://www.keralawatch.com/election2009/wp-content/uploads/2010/08/lal_mammutty.jpg" alt="lal_mammutty" width="174" height="115" />ഒരു കാലത്ത് പ്രേം‌നസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച് സൂപ്പര്‍ ഹിറ്റാക്കിയ അരക്കള്ളന്‍ മുക്കാള്‍ കള്ളന്‍ എന്ന സിനിമയുടെ പേരില്‍ പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ഇതില്‍ അരക്കള്ളനും മുക്കാള്‍ കള്ളനുമായി എത്തുന്നത് മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍‌ലാലും മമ്മൂട്ടിയും തന്നെയാണ്. അണിയറയില്‍ സംസാരവിഷയമായ ഈ സിനിമ മലയാള സിനിമയില്‍ കുറേ നാളായി ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയാത്ത സൂപ്പര്‍ താരങ്ങള്‍ക്ക് ഒരു വെല്ലുവിളിയാണ്.</p>
<p>താരങ്ങള്‍ ആഘോഷപൂര്‍വ്വം ഇറക്കിയ പല ബോക്‌സ് ഓഫീസ് പടങ്ങളും എട്ടുനിലയില്‍ പൊട്ടിയിരുന്നു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാ ഹിറ്റ് നില ഈയിടെയായി അത്ര സുഖകരമല്ല. എങ്കില്‍ പിന്നെ ഒന്നിച്ചൊരു അങ്കത്തിന് ശ്രമിക്കാനുള്ള പുറപ്പാടിലാണ് ലാലും മമ്മൂട്ടിയും. സിനിമയില്‍ അരക്കള്ളനായി മോഹന്‍‌ലാലും മുക്കാള്‍ കള്ളനായി മമ്മൂട്ടിയും വേഷമിടുന്നു. മമ്മൂട്ടിയുടെ പ്രൊഡക്‌ഷന്‍ കമ്പനിയായ പ്ലേ ഹൌസാണ് ചിത്രം നിര്‍മ്മിക്കുന്നത്.</p>
<p>തിരക്കഥാ രചനയ്ക്ക് പേര് കേട്ട ഉദയ്‌കൃഷ്‌ണനും സിബി കെ തോമസുമാണ് ഇതിന്റെയും തിരക്കഥ തയ്യാറാക്കുന്നത്. പോക്കിരിരാജ, ട്വന്റി20, ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥയെഴുതിയതു ഈ ടീമാണ്. ഇത്തവണ തങ്ങളുടെ തിരക്കഥ സ്വന്തമായി തന്നെ സംവിധാനം ചെയ്യാനുമാണ് ഇവരുടെ തീരുമാനം. ഇരുവരും സംവിധാനം ചെയ്യുന്ന ആദ്യചിത്രവുമായിരിക്കുമിത്. അടുത്ത ഓണത്തിന് റിലീസ് ചെയ്യുന്ന രീതിയിലാണ് അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=39220</wfw:commentRss>
		</item>
		<item>
		<title>വാരാന്ത്യം - ആഗസ്റ്റ് 21 ലക്കം</title>
		<link>http://www.keralawatch.com/election2009/?p=39070</link>
		<comments>http://www.keralawatch.com/election2009/?p=39070#comments</comments>
		<pubDate>Thu, 26 Aug 2010 09:40:55 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<category><![CDATA[വാരാന്ത്യം]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=39070</guid>
		<description><![CDATA[നമസ്കാരം. വാരാന്ത്യത്തിലേക്ക് സ്വാഗതം. അബ്ദുള്‍ നാസര്‍ മദനിയുടെ അറസ്റ്റും ജയില്‍വാസവുമാണ് ഈയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. ]]></description>
			<content:encoded><![CDATA[<p><strong>അഡ്വ. ജയശങ്കര്‍ </strong></p>
<p>നമസ്കാരം. വാരാന്ത്യത്തിലേക്ക് സ്വാഗതം. അബ്ദുള്‍ നാസര്‍ മദനിയുടെ അറസ്റ്റും ജയില്‍വാസവുമാണ് ഈയാഴ്ച വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്.</p>
<p>മൈനാഗപ്പള്ളി, ശാസ്താംകോട്ട പകുതികളില്‍ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിക്കുകയും മദനിയുടെ ആസ്ഥാനമായ അന്‍വാര്‍ശ്ശേരി പോലീസ് വളയുകയും ചെയ്‌ത വാര്‍ത്ത കേട്ടുകൊണ്ടാണ് വാരം പുലര്‍ന്നത്.<br />
മദനിയുടെ പതനം ആസന്നം എന്ന് സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ ഏകസ്വരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടക പോലീസിന് കുട പിടിക്കുന്ന കേരളസര്‍ക്കാരിന്റെ നടപടി ഏതാനും സമുദായ നേതാക്കളെ സംഭ്രാന്തരാക്കി. അവര്‍ തിരുവനന്തപുരത്ത് ക്ലിഫ് ഹൌസില്‍ ചെന്ന് അച്ചുമ്മാനെ കണ്ടു പ്രശ്നം നിയമപരമെന്നതിനേക്കാള്‍ രാഷ്ട്രീയമാണെന്ന് വിശദീകരിച്ചു.</p>
<p>സുപ്രീംകോടതി ജാമ്യഹര്‍ജി തീരുമാനിക്കും വരെയെങ്കിലും അറസ്റ്റ് വൈകിക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ദക്ഷിണകേരള ജംയത്തുല്‍ ഉലമയുടേയും ജമാ അത്തെ ഇസ്ലാമിയുടേയും എംഇഎസിന്റേയും ഐഎന്‍എല്ലിന്റേയും പ്രതിനിധികള്‍ നിവേദകസംഘത്തില്‍ ഉണ്ടായിരുന്നു. നീലലോഹിതദാസന്‍ നാടാരും സഖാവ് ഭാസുരേന്ദ്രബാബുവും തുണപോയി.</p>
<p>എന്നാല്‍ എ.പി-ഇ.കെ വിഭാഗം സുന്നികളോ മുജാഹിദ് ഗ്രൂപ്പുകളോ മദനിക്ക് വേണ്ടി വാദിക്കാന്‍ ചെന്നില്ല. മുസ്ലീംലീഗുകാരുടെ കാര്യം പറയാനുമില്ല. സമുദായനേതാക്കളുടെ വാദഗതികള്‍ മുഖ്യമന്ത്രിക്ക് ബോധ്യമായില്ല.</p>
<p>നിയമം അതിന്റെ വഴി നോക്കട്ടെ എന്ന അഴകൊഴമ്പന്‍ നിലപാടാണ് മൂപ്പിലാന്‍ സ്വീകരിച്ചത്. മദനി അറസ്റ്റിന് വഴങ്ങുന്നതാണ് നല്ലത് എന്നൊരു അഭിപ്രായവും പാസാക്കി. അതിന് പിന്നാലെ പൂന്തുറ സിറാജും മുഖ്യമന്ത്രിയെ കണ്ടു. പക്ഷേ സിറാജിനോട് ഒരക്ഷരവും മിണ്ടാന്‍ മുഖ്യന്‍ കൂട്ടാക്കിയില്ല. ഇത്രയും ആയ സ്ഥിതിക്ക് താന്‍ കോടതിയില്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് മദനി പ്രഖ്യാപിച്ചു.</p>
<p>**************************************<br />
പിറ്റേന്ന് പത്രങ്ങളിലൊക്കെ അത് മത്തങ്ങയായി. എന്നാല്‍ പിറ്റേന്നും മദനി കീഴടങ്ങിയില്ല. ശാസ്താംകോട്ട മജിസ്ട്രേറ്റ് ലീവെടുത്തത് തന്നെ കാരണം. എന്നാല്‍ ഇന്നാട്ടിലെ മാധ്യമ മാഫിയ മദനിയുടെ മഹാമനസ്കതയെ മാനിച്ചില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ കൊണ്ടാണ് മദനി കീഴടങ്ങാത്തതും പോലീസ് മടിച്ചുനില്‍ക്കുന്നതും എന്ന് അവര്‍ തട്ടിമൂളിച്ചു. കാര്‍ട്ടൂണിസ്റ്റുകള്‍ക്കും പിടിപ്പതു പണിയായി. ആദ്യം കേരളകൌമുദിയില്‍ സുജിത് കാര്‍ട്ടൂണ്‍ വരച്ചു. പിന്നാലെ മംഗളത്തില്‍ സക്കീര്‍ ഹുസൈനും കാര്‍ട്ടൂണ്‍ വരച്ചു.</p>
<p>കേരള സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, മദനിയെ അറസ്റ്റ് ചെയ്ത് ഗുജറാത്തിന് കൈമാറാനാണ് പരിപാടിയെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആണ്ടുപിറക്കുന്ന ഒന്നാം തീയതി കീഴടങ്ങാന്‍ തന്നെ മദനി തീരുമാനിച്ചു. അന്‍വാര്‍ശ്ശേരിയില്‍ നിന്ന് പുറത്തുകടക്കുംവഴി നീതിപാലകര്‍ ചാടിവീണ് മദനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. അടുത്ത വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ക്ക് കടത്തി.</p>
<p>പോലീസിന്റെ അലംഭാവത്തേയും രാഷ്ട്രീയ ഇടപെടലിനേയും കുറിച്ച് പരക്കെ പരാതികള്‍ ഉണ്ടായി. മാതൃഭൂമിയും മംഗളവും അന്നക്കന്ന് മുഖപ്രസംഗങ്ങള്‍ പാസാക്കി.</p>
<p>അതേസമയം, സ്തുത്യര്‍ഹമായും കാര്യക്ഷമമായും പ്രവര്‍ത്തിച്ച പോലീസ് ഉദ്യോഗസ്ഥരെ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രകീര്‍ത്തിച്ചു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തുവന്ന് കൃത്യം 1,111-ാം ദിവസമാണ് മദനിയെ അറസ്റ്റ് ചെയ്തതെന്ന് മാധ്യമം പത്രം കണക്കുകൂട്ടി കണ്ടുപിടിച്ചു. മദനിയുടെ ജയില്‍പ്രവേശം മാധ്യമത്തെ വേദനിപ്പിച്ചു. രണ്ടാം മദനി വേട്ട ഉയര്‍ത്തുന്ന പ്രശ്നങ്ങളെക്കുറിച്ച് വഴിത്തിരിവ് പത്രം നല്ലൊരു മുഖപ്രസംഗം എഴുതി.</p>
<p>മുഖപ്രസംഗത്തിന് മേലെ ഉദ്ധരിച്ച് ചേര്‍ത്ത ഷേക്‌സ്‌പിയര്‍ വചനവും ഗംഭീരമായി. മര്‍ദ്ദനഭരണം നിലനില്‍ക്കുന്നത് അധികാരം കൊണ്ടല്ല, ജനം അത് സഹിക്കുന്നത് കൊണ്ടുമാത്രമാണ്. മദനിയെ അറസ്റ്റ് ചെയ്താല്‍ വ്യാപകമായി അക്രമസംഭവങ്ങള്‍ ഉണ്ടാകും എന്നാണ് ഭയപ്പെട്ടത്. എന്നാല്‍ കേവലം ഒരു കരിദിനാചരണം കൊണ്ട് പ്രതിഷേധം അവസാനിച്ചു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും തുറന്നു പ്രവര്‍ത്തിച്ചു. വാഹനങ്ങള്‍ നിര്‍ബാധം സര്‍വ്വീസ് നടത്തി. അങ്ങനെ ആ അധ്യായം തല്‍ക്കാലം അവസാനിച്ചു.</p>
<p>**************************************<br />
പിഡിപിയോട് ഇങ്ങനെയെങ്കില്‍ പോപ്പുലര്‍ഫ്രണ്ടിനോട് സര്‍ക്കാര്‍ എങ്ങനെ പെരുമാറുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കൈവെട്ട് കേസില്‍ തേജസ് പത്രാധിപര്‍ കോയയെ വരെ പോലീസ് ചോദ്യം ചെയ്തുകഴിഞ്ഞു. കൈവെട്ടുകാര്‍ മിക്കവരും തേജസ് വായിക്കുന്നു എന്ന കാരണത്താല്‍ പത്രാധിപനെ പ്രതിയാക്കിയാലും അത്ഭുതപ്പെടാനില്ല. കോയയുടെ കാര്യം കൊയ കൊയ.</p>
<p>മുവാറ്റുപുഴയിലെ കോളേജ് അധ്യാപകന്റെ കൈവെട്ടിയിട്ട് മാസം രണ്ടായി. പ്രധാനപ്രതികളൊക്കെ ഇപ്പോഴും കാണാമറയത്തുതന്നെ. സംഭവം നടന്ന് നാല്‍പ്പത്തിയാറാം ദിവസം അദ്ധ്യാപകനെ സന്ദര്‍ശിച്ച് സുഖവിവരം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി സമയം കണ്ടെത്തി.  പ്രതികള്‍ എവിടെ ഒളിച്ചാലും ഓടിച്ചിട്ട് പിടിക്കും എന്ന്  വീരവാദവും മുഴക്കി. ഏതെങ്കിലും എന്‍ഡിഎഫ് കാരന്റെയോ പിഡിപി കാരന്റെയോ കൈയ്യാണ് പോയിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രി  അന്നക്കന്ന് ആശ്വാസ വചനവുമായി ഓടിയെത്തുമായിരുന്നു.</p>
<p>പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാത്തതിന് പിന്നില്‍ കേന്ദ്ര മന്ത്രിസഭയില്‍ ഉള്ള ചിലരാണെന്ന് സഖാവ് എം ബി രാജേഷ് കുറ്റപ്പെടുത്തി. രാജേഷ് ആരുടേയും പേരെടുത്ത് പറഞ്ഞില്ല എങ്കിലും ഇ അഹമ്മദ് തലയില്‍ പപ്പ് തപ്പി. ഇ ടി മുഹമ്മദ് ബഷീര്‍ കോപാകുലനായി. ബഹളം മൂലം പതിനഞ്ച് മിനിറ്റോളം സഭാനടപടികള്‍ തടസ്സപ്പെട്ടു. കാല്‍ മണിക്കൂറൊക്കെ സഭ നിര്‍ത്തിവെപ്പിക്കാന്‍ താന്‍ മതിയെന്ന് എം ബി രാജേഷിന് അഭിമാനിക്കാം.</p>
<p>**************************************<br />
സെപ്തംബര്‍ 11 ആക്രമണം നടന്ന ഗ്രൌണ്ട് സീറോയോട് ചേര്‍ന്ന് മുസ്ളീം പള്ളിയും സാംസ്കാരിക കേന്ദ്രവും നിര്‍മ്മിക്കാനുള്ള തീരുമാനത്തിന് പ്രസിഡന്റ് ബരാക് ഒബാമ പിന്തുണ പ്രഖ്യാപിച്ചു. വൈറ്റ് ഹൌസില്‍ ഇഫ്താര്‍ വിരുന്നിനിടയിലാണ് ഒബാമ ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റിന്റെ നിലപാടിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഗ്രൌണ്ട് സീറോയില്‍ മസ്ജിദ് പണിയുന്നത് ഹോളക്കോസ്റ്റ് സ്മാരകത്തിന് നാസി ചിഹ്നം വരയ്ക്കുന്നതുപോലെയാണെന്ന് ആക്ഷേപം ഉണ്ടായി.</p>
<p>റിപ്പബ്ളിക്കന്‍ പാര്‍ട്ടിക്കാരില്‍ 82 ശതമാനം നിഷ്‌പക്ഷചിന്താഗതിക്കാരില്‍ 70 ശതമാനവും ഡെമോക്രാറ്റുകളില്‍ 54 ശതമാനവും മസ്ജിദിനെ എതിര്‍ക്കുന്നുവെന്നാണ് കണക്ക്. ഒബാമയുടെ പൂച്ച് പുറത്തായിയെന്ന് ദീപിക പത്രം അഭിപ്രായപ്പെട്ടു. ഏതായാലും ഒബാമ നിലപാടില്‍ അല്‍പം മാറ്റം വരുത്തിയിട്ടുണ്ട്. പള്ളിപണിയുന്നതിന് താന്‍ എതിരല്ലെന്നും എന്നാല്‍, അത് ഗ്രൌണ്ട് സീറോയില്‍ വേണം എന്ന അഭിപ്രായമില്ലെന്നുമാണ് ഒബാമയുടെ പുതിയ പല്ലവി.</p>
<p>മസ്ജിദിനെ അനുകൂലിച്ചാല്‍ യാഥാസ്ഥിതികര്‍ എതിരാവും. എതിര്‍ത്താല്‍ ഉത്പതിഷ്ണുക്കള്‍  കുത്തിനുപിടിക്കും. പാവം ഒബാമയെ പടച്ചോന്‍ കാക്കട്ടെ.</p>
<p>**************************************<br />
രാജ്യം 64-മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പതിവുപോലെ രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. അഴിമതിക്കും തീവ്രവാദത്തിനുമെതിരെ പോരാടാന്‍ ഭാരതീയരെ ഉത്ബോധിപ്പിച്ചു.</p>
<p>പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ഇത് ഏഴാം തവണയാണ് മന്‍മോഹന്‍ജി ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുന്നത്. ഇന്ദിരയും നെഹ്റുവും കഴിഞ്ഞാല്‍ ഏറ്റവും അധികം തവണ പതാക ഉയര്‍ത്താന്‍ ഭാഗ്യമുണ്ടായ പ്രധാനമന്ത്രി മന്‍മോഹനാണെന്ന് പത്രങ്ങള്‍ ചൂണ്ടിക്കാട്ടി. ഇദ്ദേഹം രണ്ടോ മൂന്നോ തവണ കൂടി ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുന്ന പക്ഷം രാജ്യം മൊത്തം അന്യാധീനപ്പെട്ട് പോകാന്‍ സാധ്യതയുണ്ട്.</p>
<p>**************************************<br />
കാശ്മീര്‍ താഴ്വരയില്‍ പതിവുപോലെ പാക് പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി. ശ്രീനഗറില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരുപ്പേറുണ്ടായി. സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട പോലീസുകാരനാണത്രേ ഒമറിന് നേരെ ചെരുപ്പെറിഞ്ഞത്. കല്ലേറിനേക്കാള്‍ ഭേദമാണ് ചെരുപ്പേറ് എന്ന് ഒമര്‍ അബ്ദുള്ള സമാധാനിച്ചു. മകന് നേരെ നടന്ന ചെരുപ്പേറ് ഫറൂഖ് അബ്ദുള്ളയെ ആഹ്ളാദിപ്പിച്ചു.</p>
<p>ജോര്‍ജ്ജ് ബുഷ്, ആസിഫ് അലി സര്‍ദാരി, പി ചിദംബരം, പിണറായി വിജയന്‍ എന്നിവരുടെയൊക്കെ നിലവാരത്തില്‍ ഒമര്‍ അബ്ദുള്ളയും എത്തിയതില്‍ ഫറൂഖ് സന്തോഷം രേഖപ്പെടുത്തി. അബ്ദുള്ള ഫാമിലി മൊത്തം തമാശക്കാരാണ്. വാപ്പ ആരാ മോന്‍, മോന്‍ ആരാ മോന്‍.</p>
<p>**************************************<br />
കാശ്മീരില്‍ മാത്രമല്ല കേരളത്തിലും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നടക്കാഞ്ഞതുകൊണ്ട് ആഘോഷത്തിന് പൊലിമ കുറവായിരുന്നു എന്നുമാത്രം. അച്യുതാനന്ദന് നേരെ ആരും ചെരുപ്പെറിഞ്ഞില്ല എന്നതും പോരായ്മയായി. അന്യസംസ്ഥാന ലോട്ടറികളും മദ്യാസക്തിയും കേരളത്തെ കാര്‍ന്നുതിന്നുകയാണെന്ന് മുഖ്യമന്ത്രി പരിതപിച്ചു.</p>
<p>മുഖ്യന്റെ പ്രസംഗം സിന്‍ഡിക്കേറ്റുകാര്‍ നല്ല പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. എന്നാല്‍ നേര് നേരത്തെ അറിയിക്കുന്ന പാര്‍ട്ടി പത്രം ലോട്ടറി മാഫിയയെക്കുറിച്ചുള്ള പരാമര്‍ശം തലക്കെട്ടാക്കാന്‍ കൂട്ടാക്കിയില്ല. മത വിശാസികളില്‍ ചെറിയ വിഭാഗം സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന ഭാഗത്തിനാണ് ദേശാഭിമാനി ഊന്നല്‍ നല്‍കിയത്.</p>
<p>മാര്‍ട്ടിന്‍ സഖാവില്‍ നിന്ന് രണ്ട് കോടി കൈപ്പറ്റിയ പിണറായിയേയും ജയരാജനേയും കൊച്ചാക്കാനാണ് അച്യുതാനന്ദന്‍ ലോട്ടറി മാഫിയയെ എതിര്‍ക്കുന്നതെന്ന് ഇന്നാട്ടില്‍ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണ് പിണറായി വിജയന്‍. അദ്ദേഹത്തെ ബുള്ളറ്റ് വിജയന്‍ എന്ന് പരിഹസിക്കുന്നവരും മുണ്ടുടുത്ത മുസ്സോളിനി എന്ന് കുറ്റപ്പെടുത്തുന്നവരും ഉണ്ട്. പുച്ഛമോ പരിഹാസമോ സഖാവിന് ഏശുകയില്ല എന്നു മാത്രം. താരകമണിമാല ചാര്‍ത്തിയാല്‍ അതുംകൊള്ളാം, കാറണിചെളി നീളെ പൂശിയാല്‍ അതുംകൊള്ളാം എന്ന മട്ടാണ്. എന്നാല്‍, പിണറായി സഖാവിന്റെ മഹത്വം കണ്ടറിഞ്ഞവരും അനുഭവിച്ച് ബോധ്യപ്പെട്ടവരും ഈ ദുനിയാവിലുണ്ട്. മഹാന്മാരില്‍ മഹാനാണ് പിണറായി വിജയന്‍ എന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു.</p>
<p>കോഴിക്കോട്ട് സി.എച്ച് ഹരിദാസ് ഫൌണ്ടേഷന്റെ രാഷ്ട്രീയ പ്രതിഭാ പുരസ്കാരം വിജയന്‍ സഖാവിന് നല്‍കുമ്പോഴാണ് സ്വാമി ഈ കണ്ടുപിടുത്തം വെളിപ്പെടുത്തിയത്. ചൈതന്യമുള്ള നേതാവാണ് വിജയന്‍, കേരള ജനത സ്വപ്നം കണ്ട  സോഷ്യലിസ്റ്റ് ഭരണത്തിന് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിയട്ടെ എന്ന് സംസ്ഥാനത്തെ സാധാരണക്കാര്‍ക്കുവേണ്ടി സ്വാമി ആശംസിക്കുന്നു. ഭരണഘടനാ പാരംഗതന്‍ എന്ന പോലെ നല്ലൊരു തമാശക്കാരനുമാണ് താനെന്ന്  അയ്യര്‍ ദ ഗ്രേറ്റ് തെളിയിച്ചു. നമ്പൂതിരി ഫലിതത്തിന്റെ കാലം കഴിഞ്ഞു. ഇനി ദ ഗ്രേറ്റ് അയ്യര്‍ ജോക്ക്.</p>
<p>**************************************<br />
ഇനി സ്വാതന്ത്ര്യദിനത്തിലേക്ക് തിരിച്ചുവരാം. ആഗസ്റ്റ് പതിനഞ്ച് പ്രമാണിച്ച് സൈനിക പോലീസ് ബഹുമതികള്‍ പ്രഖ്യാപിച്ചു. അഡീഷണല്‍ ഡിജിപി വിന്‍സന്‍ എം പോള്‍ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹനായി. മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് കൊലക്കേസ് തെളിയിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് പരിഗണിച്ചാണ് രാഷ്ട്രപതി മെഡല്‍ പ്രഖ്യാപിച്ചത്. മിക്കവാറും എസ് ആകൃതിയിലുള്ള മെഡലാവും വിന്‍സന്‍ പോളിന് ലഭിക്കുക.</p>
<p>**************************************</p>
<p>ഇന്ത്യാടുഡേയുടെ സ്വാതന്ത്ര്യദിന പതിപ്പ് കാണുക.</p>
<p>സര്‍ദാര്‍ജിയുടെ നാളുകള്‍ എണ്ണപ്പെട്ടു. രാഹുലിന്റെ പട്ടാഭിഷേകം ആസന്നം എന്നാണ് ഫലശ്രുതി. രാജ്യത്ത് 29 ശതമാനം പേര്‍ രാഹുല്‍ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു. 13 ശതമാനത്തിന്റെ പിന്തുണ സോണിയയ്ക്കാണ്. 16 ശതമാനം വാജ്‌പേയി മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്നു. നരേന്ദ്ര മോഡിക്ക് ഒമ്പത് ശതമാനവും അദ്വാനിക്ക് ഏഴ് ശതമാനവും മായാവതിക്ക് അഞ്ച് ശതമാനവുമാണ് പിന്തുണക്കാര്‍. ഒരു ശതമാനം പോലും മന്‍മോഹനെ പിന്തുണക്കുന്നില്ല. പ്രണബ് മുഖര്‍ജി, ചിദംബരം, ആന്റണി എന്നീ ധുരന്തരന്മാരുടെ കാര്യം പറയാനുമില്ല. രാജ്യത്തെ ഏറ്റവും ജനപിന്തുണയുള്ള മുഖ്യമന്ത്രിയായി ഇന്ത്യാടുഡേ അവതരിപ്പിക്കുന്നത് നരേന്ദ്രമോഡിയെയാണ്. ഷീലാ ദിക്ഷീത് രണ്ടാം സ്ഥാനത്തും നിതീഷ്‌കുമാര്‍ മൂന്നാംസ്ഥാനത്തുമുണ്ട്.</p>
<p>മായാവതി മൂന്നാംസ്ഥാനത്തും കരുണാനിധി നാലാം സ്ഥാനത്തും നില്‍ക്കുന്നു. സഖാവ് അച്യുതാനന്ദന്‍ പതിനാലാം സ്ഥാനത്താണ്. ഇന്ത്യാടുഡേയ്ക്ക് മാത്രമല്ല, സിബിഐയ്ക്ക് വരെ മോഡിയുടെ മഹത്വം ബോധ്യമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൊഹ്റാബുദ്ദീന്‍ കൊലക്കേസില്‍ മോഡി നിരപരാധിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഏറെക്കുറെ ഉറപ്പിച്ചു.</p>
<p>**************************************<br />
ഏതാണ്ട് അതേസമയത്ത് തന്നെ ആണവ ബാധ്യതാബില്ലിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിക്കുകയും ചെയ്തു. കൊലക്കേസില്‍ നിന്നും മോഡിയെ ഒഴിവാക്കിയതിന്റെ പ്രത്യുപകാരമായിട്ടാണ് ബിജെപി ബില്ലിനെ പിന്താങ്ങുന്നതെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ഇത്രയും നാള്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയിരുന്ന ലാലുവും പാസ്വാനും മുലായം സിംഗും അതേ ആരോപണം അവര്‍ ആവര്‍ത്തിച്ചു. രാജ്യ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ബിജെപി ബില്ലിനെ പിന്താങ്ങുന്നത്. കാക്ക വന്നു പനമ്പഴവും വീണു എന്നു പറഞ്ഞപോലെ മോഡിയെ കുറ്റവിമുക്തനാക്കിയതും ബില്ല് അവതരിപ്പിച്ചതും ഒരേ സമയത്ത് ആയിപ്പോയി എന്നുമാത്രം.</p>
<p>**************************************<br />
പാര്‍ലമെന്റ് മെമ്പര്‍മാരുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ കൂട്ടി.</p>
<p>മൂന്നൂറ് ശതമാനം വര്‍ദ്ധന എന്നാണ് മാധ്യമങ്ങള്‍ കണക്ക് കൂട്ടി കണ്ടുപിടിച്ചത്. ശമ്പള വര്‍ദ്ധന തുലോം അപര്യാപ്തം എന്നാണ് മാന്യമെമ്പറുമാരുടെ നിലപാട്. എം.പിമാരുടെ കണ്ണീരും കഷ്ടപ്പാടും കാണുമ്പോഴാണ് തെരഞ്ഞെടുപ്പിന് നില്‍ക്കാഞ്ഞത് നന്നായി എന്ന് നികുതി ദായകര്‍ക്ക് ബോധ്യമാകുന്നത്.</p>
<p>**************************************<br />
ദേശീയപാതയ്ക്ക് 30 മീറ്റര്‍ വീതി മതിയെന്ന മുന്‍ തീരുമാനം കേരളം വിഴുങ്ങി. കേന്ദ്രം കല്‍പ്പിച്ചപോലെ 45 മീറ്റര്‍ വീതി തന്നെ വേണം എന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണയായി. വി എം സുധീരന്‍ മാത്രം ഇപ്പോഴും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. 30 മീറ്റര്‍ ധാരാളം മതി എന്ന് സമര്‍ത്ഥിച്ച് കവിത എഴുതിയ മന്ത്രി സുധാകരന്‍ ഇനി കവിത മാറ്റി എഴുതമോ എന്ന് കാണേണ്ടിയിരിക്കുന്നു.</p>
<p>**************************************</p>
<p>നവകേരള ശില്‍പ്പികളില്‍ പ്രമുഖനായിരുന്ന സഖാവ് സി അച്യുതമേനോന്റെ ചരമവാര്‍ഷികം അധികം ആരാലും ഓര്‍മ്മിക്കപ്പെടാതെ കടന്നുപോയി.<br />
ജനയുഗത്തിന്റെ എഡിറ്റ് പേജില്‍ വെളിയം ഭാര്‍ഗവന്‍ ഒരു അനുസ്മരണലേഖനം എഴുതി. അത്രതന്നെ&#8230;<br />
പിന്നാലെ കൃഷ്ണപിള്ള ദിനവും കടന്നുപോയി. ദേശാഭിമാനിയുടെ എഡിറ്റ് പേജില്‍ പിണറായി വിജയന്‍ അനുസ്മരണം എഴുതി.<br />
ജനയുഗത്തിന്റെ എഡിറ്റ് പേജില്‍ വെളിയം ആശാനും ഓര്‍മ്മകള്‍ പങ്കുവെച്ചു.<br />
കൃഷ്ണപിള്ള ദിനത്തില്‍  സിപിഐ(എം) കേന്ദ്രകമ്മിറ്റിയംഗം  എ. വിജയരാഘവന്‍ നടത്തിയ പ്രസംഗം ഗംഭീരമായി. ചാനലുകളില്‍ ഇടതു നേതാക്കളെക്കുറിച്ച് നുണപറയുന്നതിനുള്ള നിരക്ക് സഖാവ് വെളിപ്പെടുത്തി.</p>
<p>**************************************<br />
ഒരു നുണയ്ക്ക് നൂറ് മില്ലി, രണ്ട് നുണയ്ക്ക് ഒരു പൈന്റ്, മൂന്ന് നുണയ്ക്ക് ഫുള്‍ ബോട്ടില്‍. അഴിച്ചു പണി ചാനലില്‍ അബ്ദുള്ള കുട്ടിയെ തെറി പറയാന്‍ ഏത് നിരക്കിലാണ് മദ്യം ഒഴുക്കിയത് എന്നുകൂടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.</p>
<p>സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തപക്ഷം താന്‍ ഇന്ദിരാഭവന് മുന്നില്‍ ഉണ്ണാവൃതം അനുഷ്ഠിക്കുമെന്ന് കെ മുരളീധരന്‍ പ്രഖ്യാപിച്ചു. രമേശിനേയും കുഞ്ഞൂഞ്ഞിനേയും പോലെ വെറും ഉണ്ണാമനല്ല കണ്ണോത്ത് കരുണാകരന്റെ മകന്‍<br />
മുരളീധരന്‍. മരണം വരെ ഉപവസിക്കാനും അദ്ദേഹം മടിക്കുകയില്ല. മുരളിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാരണവരും ജലപാനം വെടിയുമോ എന്നറിയില്ല. മുരളിയെ പരിഹസിച്ചുകൊണ്ട് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്‍ കാര്‍ട്ടൂണ്‍ വരച്ചു.<br />
കേരള കൌമുദിയില്‍ സുജിത്തും കാര്‍ട്ടൂണ്‍ വരച്ചു.<br />
കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് പരിഹസിക്കാന്‍ പാവം മുരളിയുടെ ഉണ്ണാവൃതം ബാക്കി.</p>
<p>**************************************<br />
കരുണാകരന്റെ മകന്‍ കൈക്കുമ്പിളുമായി പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ഗ്രീന്‍ റൂമില്‍ അണിഞ്ഞൊരുങ്ങുകയാണ്. മദ്യപിക്കാത്ത, പുകവലിക്കാത്ത നമ്മുടെ സ്വന്തം ചാണ്ടി ഉമ്മന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു കലാകൌമുദി വാരിക.<br />
ലാളിത്യത്തിന്റെ രാഷ്ട്രീയ ശ്രീ എന്ന് ചാണ്ടിക്കുഞ്ഞിനെ വിശേഷിപ്പിക്കുന്നു. കലാകൌമുദിയുടെ കോമാളി വേഷം വെച്ച് നോക്കുമ്പോള്‍ മലയാളമനോരമ എത്രയോ ഭേദം.</p>
<p>**************************************<br />
യശഃശരീരനായ കെ.എം. മാത്യുവിന്റെ മൂത്തമകന്‍ മാമ്മന്‍ മാത്യു മലയാള മനോരമയുടെ മുഖ്യപത്രാധിപരായി ചുമതലയേറ്റു.</p>
<p>മനോരമയില്‍ മാത്രമല്ല, ടൈംസ് ഓഫ് ഇന്ത്യയിലും ബ്രിട്ടീഷ് പത്രം വെസ്റ്റേണ്‍ മെയിലിലും അമേരിക്കന്‍ പത്രങ്ങളായ ഓക്ലഹോമ സിറ്റി ടൈംസ്, ഡെയ്ലി ഓക്ലഹോമ എന്നിവയിലും പയറ്റിത്തെളിഞ്ഞ അങ്കചേകവനാണ് മാമ്മന്‍മാത്യു. ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തിന് പത്മശ്രീ കൊടുത്ത് ആദരിച്ചിട്ടുമുണ്ട്. കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്പിളയും കെ സി മാമന്‍ മാപ്പിളയും വെട്ടിതെളിച്ച വഴിയിലൂടെ മനോരമയെ നയിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം പിറ്റേന്ന് ഒന്നാംപേജില്‍ മുഖപ്രസംഗം എഴുതി.</p>
<p>മാത്തുക്കുട്ടിച്ചായന്റെ കര്‍മ്മകുശലതയും അന്നമ്മ കൊച്ചമ്മയുടെ ഹൃദയലാവണ്യവും ഒത്തിണങ്ങിയ മാമ്മന്‍മാത്യു മനോരമയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും എന്ന് ഉറപ്പാണ്. അദ്ദേഹത്തിന് മംഗളം നേര്‍ന്നാല്‍ മതിയാവുകയില്ല. അതുകൊണ്ട് മനോരമ തന്നെ നേരുന്നു.</p>
<p>**************************************<br />
സ്വാതന്ത്ര്യസമര സേനാനി ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും ജനയുഗത്തിന്റെ ആദ്യ പ്രസാദകനുമായിരുന്ന ആര്‍. ഗോപിനാഥന്‍ നായര്‍ ദിവംഗതനായി.</p>
<p>ജനയുഗം ഗോപിക്ക് വാരാന്ത്യത്തിന്റെ ആദരാജ്ഞലികള്‍.</p>
<p>**************************************<br />
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പിന് തിരശ്ശീല ഉയര്‍ന്നു.<br />
അര്‍ജ്ജുനനും കര്‍ണ്ണനും, അക്കിലിസും ഹെക്ടറും അച്യുതാനന്ദനും പിണറായി വിജയനും എന്നപോലെ അങ്കതട്ടില്‍ നില്‍ക്കുന്നത് വെള്ളാപ്പള്ളി നടേശനും ഗോകുലം ഗോപാലനുമാണ്. ആര് ജയിച്ചാലും തോല്‍വി ഈഴവ സമുദായത്തിന് തന്നെ ആയിരിക്കും.</p>
<p>**************************************<br />
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യ ശ്രീലങ്കയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ഇന്ത്യയുടെ വിജയമല്ല, അവസാന പന്ത് നോബോളായി എറിഞ്ഞ് വീരേന്ദര്‍ സെവാഗിന് സെഞ്ച്വറി നിഷേധിച്ച ബൌളര്‍ സൂരജ് റണ്‍ദീവിന്റെ കുത്സിത പ്രവൃത്തിയാണ് കൂടുതല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചത്. കുമാര്‍ സംഗക്കാരയുടെ ദുര്‍ബോധനയ്ക്ക് വിധേയനായിട്ടാണ് റണ്‍ദീവ് നോബോള്‍ എറിഞ്ഞതെന്നും ആരോപണമുണ്ട്. ഏതായാലും റണ്‍ദീവും ലങ്കന്‍ ടീമും സെവാഗിനോട് മാപ്പുപറഞ്ഞു.</p>
<p>രണ്‍ദീവിന് അടുത്തകളിയില്‍ വിലക്ക് കല്‍പ്പിച്ചും തിലകരത്ന ദില്‍ഷന് പിഴ വിധിച്ചും പ്രശ്നം ഒരുവിധം അവസാനിപ്പിച്ചു.<br />
ലോക യൂത്ത് ഒളിമ്പിക്സില്‍ തിരുവനന്തപുരം ആനയാറ സ്വദേശി പ്രണോയ് വെള്ളി മെഡല്‍ നേടി. സ്വാഭാവികമായും മലയാള പത്രങ്ങള്‍ ആവേശഭരിതരായി.</p>
<p>**************************************</p>
<p>പ്രണോയ്ക്ക് അഭിമാന വെള്ളിയെന്ന് മാതൃഭൂമി, പൊന്ന് വെള്ളിയെന്ന് കേരള കൌമുദി, ഇന്ത്യയ്ക്ക് ദുഖവെള്ളിയെന്ന് മലയാള മനോരമ. ദുഖവെള്ളി പ്രമാണിച്ച് പ്രണോയിയെ കുരിശില്‍ തറയ്ക്കരുതെന്ന് അപേക്ഷ.</p>
<p>പുന്നമടക്കായലില്‍ 58-ാമത് നെഹ്റുട്രോഫി വള്ളംകളി ആവേശപൂര്‍വ്വം കൊണ്ടാടി. കുമരകം ടൌണ്‍ ക്ളബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ഒന്നാമതെത്തി.</p>
<p>പായിപ്പാട് രണ്ടാം സ്ഥാനത്തും ശ്രീഗണേഷ് മൂന്നാം സ്ഥാനത്തുമെത്തി. വള്ളംകളി കാണാന്‍ ഇത്തവണ രാഷ്ട്രപതിയും എത്തിയിരുന്നു. എന്നാല്‍, സമ്മാനദാനം നിര്‍വഹിക്കാന്‍ നില്‍ക്കാതെ ആയമ്മ കടന്നുകളഞ്ഞു. സഖാവ് സീതറാം യെച്ചൂരിയും മഹാകവി സുധാകരനും ചേര്‍ന്നാണ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചത്.</p>
<p>**************************************</p>
<p>ഈ മലനാട്ടിന്‍ വായുവിലൂണ്ടൊരു മധുരോദാര വികാരം, മഞ്ഞാല്‍ ഈറനുടുത്തൊരു പാവനഭാവം. മഹാകവി വൈലോപ്പിള്ളിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ജന്മനാടായ കൊച്ചിയില്‍ തുടക്കമായി. മഹാകവിയുടെ സഹോദരി വിളക്കുകൊളുത്തി, അങ്കണത്തൈമാവിനെ പട്ടുടുപ്പിച്ചു. മേയറും ഡിവിഷന്‍ കൌണ്‍സിലറും ഏതാനും പൊതുപ്രവര്‍ത്തകരും മാത്രമേ ചടങ്ങിന് എത്തിയുള്ളു. രണ്ടാം മുണ്ടശ്ശേരിയേയോ ഊശാന്‍താടിക്കാരടക്കമുള്ള പുരോഗമന കലാസാഹിത്യക്കാരേയോ കണ്ടില്ല. മഹാകവി ഭാഗ്യവാന്‍ തന്നെ.</p>
<p>**************************************</p>
<p>പൊന്നോണം പടിക്കലെത്തി. തൃപ്പൂണിത്തുറ അത്തച്ചമയം ആഘോഷമായി നടന്നു.</p>
<p>കേരളത്തില്‍ അങ്ങോളമിങ്ങോളം പൂക്കളമത്സരങ്ങളും കൈക്കൊട്ടിക്കളി മത്സരങ്ങളും പൊടിപൂരമായി നടക്കുന്നു. ഓണം പ്രമാണിച്ച് ജൌളിവ്യാപാരികള്‍ ഉഷാറാണ്. ഓണച്ചന്തയേക്കാള്‍ തിരക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളിലാണ് എന്നുമാത്രം. ചാലക്കുടി ഒന്നാംസ്ഥാനം നിലനിര്‍ത്തുമോ എന്നുമാത്രമാണ് ഇനി അറിയാനുള്ളത്. ഓണാഘോഷത്തിന്റെ സ്‌മൃതികള്‍ ഉണര്‍ത്തി തൃക്കാക്കര ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി. ക്ഷേത്രമതില്‍കെട്ടിനകത്ത് ജംഷീര്‍ ബാബു എന്ന മുസ്ലീം യുവാവ് തായമ്പക കൊട്ടിയതാണ് ഇത്തവണത്തെ പുതുമ.</p>
<p>പോപ്പുലര്‍ഫ്രണ്ടുകാര്‍ ജംഷീറിന്റെ കൈവെട്ടുമോ അതോ ആര്‍എസ്എസ്സുകാര്‍ കാല്‍വെട്ടുമോ എന്ന് പറയാറായിട്ടില്ല.</p>
<p>ഓണാഘോഷത്തിന്റെ അവിഭാജ്യഘടകമാണ് ഓണപ്പതിപ്പുകള്‍. മാവേലി നാടുവാണ കാലം മുതല്‍ മാതൃഭൂമിയുടെ ഓണപ്പതിപ്പാണ് ഏറ്റവും പ്രസിദ്ധം. എണ്ണപ്പെട്ട കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ അതിലാണ് ഉണ്ടായിരുന്നത്. ഇത്തവണത്തെ ഓണപ്പതിപ്പിന്റെ ഒന്നാംഭാഗത്തില്‍ പത്മരാജന്റെ പത്ത് അപ്രകാശിത കഥകളും രണ്ടാംഭാഗത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഉപ്പുപ്പാക്ക് ആനയുണ്ടാര്‍ന്ന കാലത്ത് വി അബ്ദുള്ളയ്ക്ക് എഴുതിയ കത്തുകളും പ്രസിദ്ധീകരിച്ചിരിക്കുന്നു.</p>
<p>**************************************</p>
<p>ശേഷം അഭിമുഖസംഭാഷണങ്ങളും ചര്‍ച്ചകളുമാണ്. കൊല്ലത്തില്‍ 51 ആഴ്ചയും ഗൌരവമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാകണം ഓണത്തിന് മാതൃഭൂമി സര്‍വ്വാണിസദ്യ വിളമ്പിയത്. മലയാളത്തിന്റെ ഓണപ്പതിപ്പും വിപണിയില്‍ എത്തി. കഥയും നാടകവും ഇല്ല.</p>
<p>കവിത നാമമാത്രം. എന്നാലും മാതൃഭൂമിയേക്കാള്‍ ഭേദപ്പെട്ട വിഭവങ്ങളാണ് ഇതിലുള്ളത്. ലേഖനങ്ങളും അഭിമുഖങ്ങളും ചര്‍ച്ചയുമൊക്കെ നിലവാരം ഉള്ളവയാണ്. പരസ്യത്തിന്റെ അതിപ്രസരം ഇല്ലതാനും. മാധ്യമത്തിന്റെ ഓണപ്പതിപ്പ് തികച്ചും വ്യത്യസ്തമായ വായനാനുഭവം ഒരുക്കിയിരിക്കുന്നു.</p>
<p>പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പ്രതിനിധികളെ തെരഞ്ഞുപിടിച്ച്  അവതരിപ്പിച്ചിരിക്കുകയാണ്. തെങ്ങുകയറ്റക്കാരന്‍ ജയരാജ്, വയറ്റാട്ടി ജാനകിയമ്മ, നിലത്തെഴുത്ത് ആശാത്തി അമ്മുക്കുട്ടി. ബാലചികിത്സകന്‍ നൂഹ് കുഞ്ഞ് വൈദ്യന്‍, മീന്‍പിടുത്തക്കാരന്‍ നന്ദന്‍ ആശാന്‍ കടത്തുകാരി ആമിനാച്ചി, കാളവണ്ടിക്കാരന്‍ ചന്ദ്രേട്ടന്‍, കുശവന്‍ ചാമിക്കുട്ടി, ക്ഷുരകന്‍ മണിയേട്ടന്‍ കൊല്ലന്‍ കൊച്ച്.</p>
<p>എല്ലാപ്രേക്ഷകര്‍ക്കും ആഹ്ലാദകരമായ ഓണം ആശംസിച്ചുകൊണ്ട് ഈ വാരാന്ത്യം സമ്പൂര്‍ണ്ണമാകുന്നു. അടുത്തയാഴ്ച വീണ്ടും കാണാം. നന്ദി നല്ല നമസ്കാരം.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=39070</wfw:commentRss>
		</item>
		<item>
		<title>അത്തം പത്തോണം</title>
		<link>http://www.keralawatch.com/election2009/?p=38893</link>
		<comments>http://www.keralawatch.com/election2009/?p=38893#comments</comments>
		<pubDate>Sat, 21 Aug 2010 11:48:19 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38893</guid>
		<description><![CDATA[മലയാളിയുടെ ഗൃഹാതുരത്വങ്ങളിലെ ഏറ്റവും നനുത്ത ഓര്‍മ്മയാണ് ഓരോ ഓണക്കാലവും. മനസ് കൊണ്ടെങ്കിലും പൂവട്ടിയും പൂവിളിയുമായി തൊടിയിലേക്കിറങ്ങാത്ത ഒരു മലയാളിയും ഓണക്കാലത്ത് ഉണ്ടാവില്ല. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും കാലമാണ് ഓരോ പൊന്നിന്‍ ചിങ്ങവും നമുക്ക് നല്‍കുന്നത്.]]></description>
			<content:encoded><![CDATA[<p><em><strong>മാവേലി നാട് വാണീടും കാലം<br />
മാനുഷരെല്ലാരുമൊന്നുപോലെ<br />
ആമോദത്തോടെ വസിക്കും കാലം<br />
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും</strong></em></p>
<p><img class="aligncenter size-full wp-image-38894" title="maveli" src="http://www.keralawatch.com/election2009/wp-content/uploads/2010/08/maveli.jpg" alt="maveli" width="400" height="300" /></p>
<p>മലയാളിയുടെ ഗൃഹാതുരത്വങ്ങളിലെ ഏറ്റവും നനുത്ത ഓര്‍മ്മയാണ് ഓരോ ഓണക്കാലവും. മനസ് കൊണ്ടെങ്കിലും പൂവട്ടിയും പൂവിളിയുമായി തൊടിയിലേക്കിറങ്ങാത്ത ഒരു മലയാളിയും ഓണക്കാലത്ത് ഉണ്ടാവില്ല. സമൃദ്ധിയുടെയും പ്രതീക്ഷയുടെയും കാലമാണ് ഓരോ പൊന്നിന്‍ ചിങ്ങവും നമുക്ക് നല്‍കുന്നത്.</p>
<p><strong>ഒരല്‍‌പം ചരിത്രം</strong></p>
<p>ഓണം ആത്യന്തികമായി ഒരു കാര്‍ഷിക ഉത്‌സവമായാണ് വിലയിരുത്തപ്പെടുന്നത്. കാര്‍ഷിക സമൃദ്ധിയുടെ നിറ കൊണ്ടാടുക എന്നതാണ് ഓണാഘോഷത്തിന് പിന്നിലെന്ന് പല ചരിത്ര പണ്‌ഡിതന്മാരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇടവം മുതല്‍ കര്‍ക്കിടകം വരെ നീണ്ടുനില്‍ക്കുന്ന ദുരിതകാലത്തിന് ശേഷംവരുന്ന സമൃദ്ധിയുടെ കാലം കൂടിയാണ് ഓണം.<br />
ഓണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും ഐതീഹ്യങ്ങളും നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ളത്. മഹാബലി അല്ലെങ്കില്‍ മാവേലി കഥയാണ്. കേരളം ഭരിച്ചിരുന്ന ചക്രവര്‍ത്തിയായിരുന്നു മഹാബലിയെന്നും അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ കേരളം സ‌മൃദ്ധിയുടെ വിളനിലമായിരുന്നുവെന്നും അതില്‍ അസൂയ പൂണ്ട ദേവന്മാര്‍ കേരളം സ്വര്‍ഗതുല്യമാകുമോ എന്ന് ഭയന്ന് മഹാവിഷ്‌ണുവിനെ അഭയം പ്രാപിക്കുകയും അദ്ദേഹം വാമനമൂര്‍ത്തിയായി അവതരിച്ച് മഹാബലിയെ പാതാളത്തിലേയ്‌ക്ക് ചവിട്ടിത്താഴ്‌ത്തുകയും ചെയ്‌തു. പാതാളത്തിലേയ്‌ക്ക് പോയ മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ് പൊന്നിന്‍ തിരുവോണമായി നാം ആഘോഷിക്കുന്നത്. പഴയ മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ എന്ന പാട്ടും ഈ ഐതീഹ്യത്തിന് ഒരു പിന്‍‌ബലമേകുന്നു.</p>
<p>എന്നാല്‍ ചരിത്രകാരന്‍മാര്‍ ഓണത്തിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് മറ്റ് ചില വസ്‌തുതകള്‍ കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. വരുണനില്‍ നിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണര്‍ക്ക്‌ ദാനം നല്‍കിയ പരശുരാമന്‍ അവരുമായി തെറ്റിപ്പിരിയുകയും പിന്നീട് ഈ ബ്രാഹ്‌മണരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ തൃക്കാക്കരയില്‍ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കല്‍പ്പമുണ്ട്‌. ഇതും ഒരു ഓണക്കഥയായി പറയപ്പെടുന്നുണ്ടെങ്കിലും ചരിത്രപരമായ വലിയ പ്രചാരമൊന്നും ഇതിന് ലഭിച്ചിട്ടില്ല.</p>
<p>ബുദ്ധനുമായും മലയാളക്കരയിലെ ഓണത്തിന് ബന്ധമുണ്ടെന്നാണ് മറ്റൊരു ഐതീഹ്യകഥ പറയുന്നത്. ഇതും നമുക്ക് തള്ളിക്കളയാന്‍ പറ്റില്ല കാരണം ഹിന്ദു മതം പ്രബലമായി തീരുന്നതിന് മുമ്പ് പ്രശ‌സ്‌തമായ ബൌദ്ധ കേന്ദ്രങ്ങളായിരുന്നു തെക്കേ ഇന്ത്യയിലെ പല കേന്ദ്രങ്ങളും. കേരളത്തിലെ പല മേഖലകളില്‍ നിന്നും ഇതിന് ഉപോത്ബലകമായ പല തെളിവുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. ബുദ്ധ കഥ പ്രകാരം സിദ്ധാര്‍ത്ഥന്‍ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ എന്നാണ്. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷമാക്കിയിരിക്കാം. ശ്രാവണം എന്ന പദത്തില്‍ നിന്നാണ് ഓണം എന്ന പദമുണ്ടായത് എന്നത് ഇതിന് ഏറ്റവും വലിയ തെളിവായി കരുതപ്പെടുന്നു.</p>
<p><img class="alignright size-full wp-image-38895" title="thrikkakara-appan" src="http://www.keralawatch.com/election2009/wp-content/uploads/2010/08/thrikkakara-appan.jpg" alt="thrikkakara-appan" width="279" height="261" /><br />
ഓണക്കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല അവസാനത്തെ പെരുമാളായിരുന്ന ചേരമാന്‍ പെരുമാളുമായും ബന്ധപ്പെട്ടും ഒരു ഐതീഹ്യം നിലനില്‍ക്കുന്നുണ്ട് അത് പ്രകാരം തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാന്‍ പെരുമാളിനെ ചതിയില്‍ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്‌ടനാക്കി നാടുകടത്തി എന്നും എന്നാല്‍ അദ്ദേഹത്തെ അത്യന്തം സ്‌നേഹിച്ചിരുന്ന ജനങ്ങളുടെ എതിര്‍പ്പിനെ തണുപ്പിക്കാന്‍ എല്ലാ വര്‍ഷവും തിരുവിഴാ നാളില്‍ മാത്രം നാട്ടില്‍ പ്രവേശിക്കാനുമുള്ള അനുമതി നല്‍കിയെന്നും. ആ ഓര്‍മ്മയ്ക്കായിരിക്കണം തൃക്കാക്കരയപ്പന്‍ എന്ന പേരില്‍ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയില്‍ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത് എന്നും ഒരു വിജ്ഞാന കോശം അവകാശപ്പെടുന്നുണ്ട്.</p>
<p>പ്രശസ്‌ത പണ്ഡിതനായിരുന്ന എന്‍‌.വി കൃഷ്‌ണവാര്യരും ഓണത്തിന്റെ ചരിത്രത്തെക്കുറിച്ച് ചിലത് പറഞ്ഞിട്ടുണ്ട്, ഒരു പക്ഷേ  ആ വാദം കേള്‍ക്കുമ്പോള്‍ മലയാളിയ്‌ക്ക് തന്നെ ചിലപ്പോള്‍ വാര്യരോട് ഒരു പരിഭവം തോന്നാം. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഓണം കേരളിയമോ ഭാരതീയമോ ആയ ഒരു ആഘോഷമേ അല്ല. പുരാതന ഇറാഖിലെ അസിറിയയില്‍ നിന്നാണത്രെ ഓണത്തിന്റെ ഉത്ഭവം. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാര്‍ ക്രിസ്തുവിന് ഏതാണ്ട് 2000 വര്‍ഷം മുമ്പ് തെക്കേ ഇന്ത്യയിലെത്തിയെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എന്‍.വി. തെളിവായി പറയുന്നുണ്ട്.</p>
<p>സംഘകാല കൃതികളില്‍ ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം “ഇന്ദ്രവിഴ” എന്ന ഒരു ആഘോഷത്തെക്കുറിച്ച് സംഘകൃതികളില്‍ പലയിടത്തും പരാമര്‍ശങ്ങള്‍ ഉണ്ട്. വസന്തത്തിന്റെ ആരംഭകാലത്താണ് ഈ ആഘോഷം നടത്തിയിരുന്നത് ചിലപ്പതികാരത്തില്‍ ഇത് സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങള്‍ കാണാന്‍ കഴിയും. നദിക്കരയില്‍ ജനങ്ങള്‍ ഒത്ത് കൂടി ദേവേന്ദ്രനെ സ്‌തുതിക്കുന്ന രീതിയിലാണ് ഈ ആഘോഷം നടത്തിയിരുന്നത്.</p>
<p>ഈ കഥകളിലെല്ലാം തന്നെ ഒറ്റനോട്ടത്തില്‍ ചില വ്യത്യാസങ്ങള്‍ കാണാന്‍ കഴിയുമെങ്കിലും അടിസ്ഥാനപരമായി നിരവധി സാമ്യങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്തായാലും ചരിത്രം ചരിത്രത്തിന്റെ വഴിയെ പോകട്ടെ. നമുക്ക് കേള്‍ക്കാന്‍  സുഖം ആ മഹാബലി കഥ തന്നെയാണ്. ഉണ്ണിക്കുടവയറും ഓലക്കുടയുമായി വരുന്ന ഒരു മാവേലി.</p>
<p>ഓണത്തിന്റെ ഒരുക്കങ്ങള്‍  ചിങ്ങം പിറക്കുമ്പോഴെ തുടങ്ങുകയായി. മാവേലി മന്നനെ വരവേല്‍ക്കാനായി നാടും നഗരവും എന്തിന് പ്രകൃതിയും അണിഞ്ഞൊരുങ്ങും. കരഞ്ഞും ചിണുങ്ങിയും നിന്ന കള്ളക്കര്‍ക്കിടകം എങ്ങോ പോയി മറയും. പൊന്നൊരുക്കി ഒഴിച്ച ചിങ്ങവെയില്‍ പാടത്തും തൊടിയിലും നിറഞ്ഞു കിടക്കും. ഓണപ്പാട്ടും നിലാവും ഓണരാവുകള്‍ക്ക് ആര്‍ദ്രത പകരും.</p>
<p><img class="aligncenter size-full wp-image-38896" title="oonjal" src="http://www.keralawatch.com/election2009/wp-content/uploads/2010/08/oonjal.jpg" alt="oonjal" width="339" height="300" /><br />
ഊഞ്ഞാല്‍ പാട്ടിലും പൂപ്പോലി പാട്ടിലും കുഞ്ഞു ചിരികളുയരും. പൂവട്ടിയുമായി പൂവേപോലി പൂവേ പൊലി പൂവേ എന്ന് ആര്‍ത്ത് വിളിച്ച് ബാല്യങ്ങള്‍ ഓടി നടക്കും. അത്തം തുടങ്ങുന്നതോടെ തിരക്ക് പിന്നേയും കൂടുകയായി. ആരും കാണാത്ത പൂവ് കൊണ്ട്, കണ്ണെഴുതി തുടിപ്പിച്ച പൂവ് കൊണ്ട്, എന്റെ അത്തം ഏറ്റവും നല്ല അത്തമാക്കാനുള്ള വെമ്പലിലായിരിക്കും ഓരോ കുഞ്ഞ് മനസും.</p>
<p>തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്‌. &#8216;അത്തം പത്തോണം&#8217; എന്ന്‌ ചൊല്ല്‌. മുറ്റത്ത്‌ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാള്‍ മുതലാ‍ണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളില്‍ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകള്‍ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാള്‍ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തില്‍ സ്ഥാനമുള്ളൂ. ഉത്രാടനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തില്‍ ഒരുക്കുന്നത്‌.മൂലം നാളീല്‍ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.</p>
<p><img class="alignleft size-full wp-image-38897" title="pookkal1" src="http://www.keralawatch.com/election2009/wp-content/uploads/2010/08/pookkal1.jpg" alt="pookkal1" width="400" height="300" /><br />
ഉത്രാടമാവുന്നതോടെ ഓണത്തിരക്കുകള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുന്നു. ഉത്രാടപ്പാച്ചില്‍ എന്ന ഒരു ചൊല്ല് പോലും മലയാളിയ്ക്കുണ്ട്. തിരുവോണത്തിനുള്ള വിഭവങ്ങളെല്ലാം അടുത്തെത്തിക്കാനുള്ള ഒരു പാച്ചില്‍ കൂടിയാണിത്. ഓണപ്പുലരി പൊട്ടിവിരിയുന്നത് സ‌മൃദ്ധിയുടെ പൊന്‍‌കതിരുമായിട്ടായിരിക്കും. നാടും നഗരവും ഓണത്തിമര്‍പ്പിലാകും. ഓണഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുന്നതില്‍ ഓണസദ്യ ഒരു പ്രധാന ഘടകമാണ്.</p>
<p>നാക്കിലയില്‍ ഉപ്പേരിയില്‍ തുടങ്ങി കൂട്ടുകറിയില്‍ അവസാനിക്കുന്ന വിഭവങ്ങള്‍ നിരക്കും. പരിപ്പു പപ്പടവും നെയ്യും കൂടികലര്‍ന്ന ഗന്ധം എല്ലാവരേയും തീറ്റ പ്രിയരാക്കിയില്ലെങ്കിലെ അത്‌ഭുതമുള്ളു. എന്നാല്‍ സദ്യയിലും വൈവിധ്യം മലയാളി സൂക്ഷിക്കുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പരിപ്പും പപ്പടവും സദ്യയുടെ ഭാഗമാകുമ്പോള്‍ വടക്കര്‍ക്ക് സാമ്പാറിനോടാണ് പ്രിയം. വടക്കന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ ഓണസദ്യയില്‍ മത്സ്യമാംസാദികള്‍ വിളമ്പുന്നത് പതിവാണ്. ചില ഭാഗങ്ങളിലാകട്ടെ മദ്യവും ഇതിന്റെ ഭാഗമാണ്. എന്തായാലും സദ്യ എല്ലാ മലയാളിയ്‌ക്കും നിര്‍ബന്ധമാണ്.</p>
<p><img class="alignright size-large wp-image-38898" title="sadhya" src="http://www.keralawatch.com/election2009/wp-content/uploads/2010/08/sadhya-250x187.jpg" alt="sadhya" width="250" height="187" /><br />
പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉള്ള ചടങ്ങുകളാണ് ഓണം. സാധാരണയായി തിരുവോണപുലരിയില്‍ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ്‌ ഓണപ്പൂക്കളത്തിന്‌ മുൻപില്‍ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്‍പരൂപത്തിന്‌ മുന്നിൽ മാവ്‌ ഒഴിച്ച്‌, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളില്‍ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്‌. കളിമണ്ണിലാണ്‌ രൂപങ്ങൾ മെനഞ്ഞെടുക്കുന്നത്‌. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്‌. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേത്തിന്‌ അട നിവേദിക്കുകയും ചെയ്യുന്നു.</p>
<p>തിരുവോണചടങ്ങുകളില്‍ വളരെ പ്രാധാന്യമുള്ളതാണ്‌ തൃക്കാക്കരക്ഷേത്രത്തില്‍ മഹാബലി ചക്രവർത്തിയെ വരവേൽക്കുന്നത്‌. വാമനന്റെ കാൽപാദം പതിഞ്ഞ ഭൂമിയെന്ന അർത്ഥത്തിലാണ്‌ &#8216;തൃക്കാൽക്കര&#8217; ഉണ്ടായതെന്ന്‌ ഐതിഹ്യം. പുരാതന കേരളത്തിന്റെ ആസ്ഥാന മണ്ണില്‍ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം തൃക്കാക്കരയാണ്‌.</p>
<p>തൃശൂര്‍ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേൽക്കുന്നതിനായാണ്‌ വീട്ടുമുറ്റത്തോ ഇറയത്തോ ആണ്‌ തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ രൂപങ്ങൾ (തൃക്കാക്കരയപ്പന്‍) പ്രതിഷ്ഠിക്കുന്നു. ഇതിനെ ഓണം കൊള്ളുക എന്നും പറയുന്നു.(ഇന്ന് മരം കൊണ്ടും തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്നുണ്ട്). തൃക്കാക്കരയപ്പനെ ചെറിയ പീഠത്തില്‍ ഇരുത്തി തുമ്പക്കുടം, പുഷ്പങ്ങള്‍ എന്നിവകൊണ്ട് ഇതിനെ അലങ്കരിക്കുന്നു. കത്തിച്ച നിലവിളക്ക്, ചന്ദനത്തിരി, വേവിച്ച അട, മുറിച്ച നാളികേരം, അവില്‍, മലര്‍ തുടങ്ങിയവയും ഇതിനോടപ്പം വക്കുന്നു. തൃക്കാക്കരയപ്പന്‍ ബുദ്ധസ്തൂപങ്ങളുടെ പ്രതീകമാണ്‌ എന്നും വിശ്വസിക്കുന്നുണ്ട്. തൃക്കാക്കരയപ്പനു നേദിച്ച ഭക്ഷണം മാത്രമേ നാം കഴിക്കാവു.</p>
<p><strong><em>“ തൃക്കാരപ്പോ പടിക്കേലും വായോ<br />
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവര്‍ത്തിച്ച്)<br />
ആര്‍പ്പേ&#8230;. റ്വോ റ്വോ റ്വോ ”</em></strong></p>
<p>എന്ന് ആര്‍പ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു. ഇത് ഓണത്തപ്പനെ വരവേല്‍ക്കുന്ന ചടങ്ങാണ്‌. തുടര്‍ന്ന് അരിമാവുകൊണ്ടുള്ള കോലം വീടിലെ മറ്റു സ്ഥലങ്ങളിലും അണിയുന്നു. ഐശ്വര്യത്തിന്റെ പ്രതീകമായി ഇതിനെ കാണുന്നു. ഓണസദ്യയാണ്‌ തിരുവോണനാളിലെ പ്രധാന ഇനം. ഓണനാളില്‍ വീട്ടിലെ മൃഗങ്ങള്‍ക്കും ഉറുമ്പുകള്‍ക്കും സദ്യ കൊടുക്കണമെന്ന് ഒരു വിശ്വാസമുണ്ട്. ഉറുമ്പുകള്‍ക്കും മറ്റുമായി അരിമാവ് പഞ്ചസാരയിട്ട് കുറുക്കി ചെറിയ കലങ്ങളില്‍ അവിടവിടെയായി വക്കാറുണ്ട്. ഇതിനുശേഷം ഓണക്കളികളും.</p>
<p>ജന്മിയുമായുള്ള ഉടമ്പടി പ്രകാരം പാട്ടക്കാരനായ കുടിയാന്‍ നല്‍കേണ്ടിയിരുന്ന നിര്‍ബന്ധപ്പിരിവായിരുന്നു ഓണക്കാഴ്ച സമര്‍പ്പണം. പണ്ടുമുതല്‍ക്കേ വാഴക്കുലയായിരുന്നു പ്രധാന കാഴ്ച. കൂട്ടത്തിലേറ്റവും നല്ല കുലയായിരുന്നു കാഴ്ചക്കുലയായി നല്‍കിയിരുന്നത്‌. കാഴ്ചയര്‍പ്പിക്കുന്ന കുടിയാന്മാർക്ക് ഓണക്കോടിയും പുടവകളും സദ്യയും ജന്മിമാർ നല്‍കിയിരുന്നു. ഇത് കുടിയാന്‍-ജന്മി ബന്ധത്തിന്റെ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കലായി ഇന്നും നടന്നുവരുന്നു. പക്ഷേ ഇന്ന്‌ കാഴ്ചയര്‍പ്പിക്കുന്നത്‌ കുടിയാന്‍ ജന്‍മിക്കല്ലെന്ന്‌ മാത്രം. ക്ഷേത്രങ്ങളിലേക്കാണ്‌ ഇന്ന് കാഴ്ചക്കുലകള്‍ സമർപ്പിക്കപ്പെടുന്നത്. തൃശൂര്‍ ജില്ലയിലെ ചൂണ്ടല്‍, പുത്തൂര്‍‍, പേതമംഗലം, എരുമപ്പെട്ടി, പഴുന്നാന തുടങ്ങിയ സ്ഥലങ്ങളില്‍ കാഴ്ചക്കുലകൃഷി നടത്തുന്നുണ്ട്. കല്യാണം കഴിഞ്ഞ ആദ്യവർഷത്തിലെ ഓണത്തിന്‌ പെണ്‍വീട്ടുകാർ ആണ്‍വീട്ടിലേക്ക്‌ കാഴ്ചക്കുല കൊണ്ടുചെല്ലണം എന്നതും ഒരു ചടങ്ങാണ്‌. സ്വര്‍ണനിറമുള്ള ഇത്തരം കുലകൾ പക്ഷേ ആണ്‍വീട്ടുകാർക്കുമാത്രമുള്ളതല്ല. അയല്‍ക്കാർക്കും വേലക്കാര്‍ക്കുമെല്ലാം അതില്‍ അവകാശമുണ്ട്‌. ഇത്‌ ക്രിസ്‌ത്യാനികളുടെയും ഹിന്ദുക്കളുടെയും കാര്യം. മുസ്ലീം സമുദായത്തിന്‌ ഒരു വ്യത്യാസമുണ്ട്‌. ഇവിടെ ആണ്‍വീട്ടുകാർ പെണ്‍വീട്ടുകാര്‍ക്കാണ്‌ കാഴ്ചക്കുല നല്‍കി വരുന്നത്‌. ഇന്ന്‌ തൃശൂരും സമീപപ്രദേശങ്ങളിലും ആയിരങ്ങള്‍ മുടക്കി ആവേശപൂര്‍വ്വം ചെയ്യുന്ന കച്ചവടമാണ്‌ കാഴ്ചക്കുലകളുടേത്.</p>
<p><img class="aligncenter size-full wp-image-38899" title="pulikali" src="http://www.keralawatch.com/election2009/wp-content/uploads/2010/08/pulikali.jpg" alt="pulikali" width="480" height="400" /><br />
വിഭവ സ‌മൃദ്ധമായ സദ്യയൊക്കെ കഴിഞ്ഞാല്‍ പിന്നെ ഓണക്കളികളുടെ ഊഴമായി ക്രിക്കറ്റ് മാത്രമറിയുന്ന പുതിയ തലമുറയ്‌ക്ക് ഈ കളിയുടെ പല വിവരങ്ങളും പുതുതായിരിക്കും. കവലകളിലും, പറമ്പിലും ആവേശവും ആര്‍പ്പുവിളിയുമായി ഓണക്കളിയില്‍ ഏര്‍പ്പെട്ടിരുന്ന ചെറുബാല്യക്കാര്‍ ഒരു കാലത്തെ സ്ഥിരം ഓണക്കാഴ്‌ചയായിരുന്നു. തലപന്തു കളി, കിളിത്തട്ടു കളി, ഓലപ്പന്ത് കളി, പുലികളി, കബഡി എന്ന് വേണ്ട  ആഘോഷിയ്ക്കാന്‍ ഒരായിരം കളികള്‍ തന്നെ ഉണ്ടായിരുന്നു. ഇവയുടെ എല്ലാം പ്രത്യേകത അവ സംഘം ചേര്‍ന്നുള്ള കളിയായിരുന്നു. ഓണത്തിന്റെ ഒരുമ കളിയിലും പ്രകടമായി എന്ന് പറയാം. വ്യക്തിഗതകളികള്‍ ഓണത്തിന് ഏറെയും കുറവായിരുന്നു. ഓണവുമായി ബന്ധപ്പെട്ട പാരമ്പര്യ ആചാരങ്ങളും കളികളും കഥകളും ഇനിയും അനേകം ഉണ്ട്. ഒരു പക്ഷേ അവ വിസ്തരിച്ച് തീര്‍ക്കാന്‍ തന്നെ ഒരു ഓണക്കാലം വേണ്ടി വന്നേക്കും.</p>
<p><strong>ഇന്നത്തെ ഓണം</strong></p>
<p>ഇനിയും പുഴയൊഴുകും എന്ന സിനിമാഗാനം പോലെ കാലം ഏറെയും ഒഴുകിപ്പോയി. കൃഷിയും, കര്‍ഷക ജീവിതവും മതിയാക്കി മലയാളികള്‍ നാടുവിട്ടു, മഹാനഗരങ്ങളിലും, മണലാരണ്യങ്ങളില്‍ നിന്നും മണ്ണിന്റെ മണമില്ലാത്ത പണം നമുക്ക് വരാന്‍ തുടങ്ങി. പണത്തിന്റെ മൂല്യം ജീവിതത്തിന്റെ മൂല്യമായി മാറിയതോടെ മലയാളി ഉത്തരവാദിത്വമുള്ള ഉപഭോക്‌താവായി. പരസ്യങ്ങളില്‍ കണ്ടെതെല്ലാം വാങ്ങിക്കൂട്ടി. ഓണത്തിന് പണം കൂടുതല്‍ എത്തിയതോടെ മലയാളിയുടെ വാങ്ങല്‍ ഭ്രമവും വര്‍ദ്ധിച്ചു. വിപണന മേളകളും, കിഴിവുത്‌സവങ്ങളും മലയാളികള്‍ ആഘോഷമാക്കി മാറ്റി.</p>
<p>പഴയ ദൂരദര്‍ശന്‍ തറവാട് പാടെ മണ്ണടിയുകയും പുത്തന്‍ കേബിള്‍ തലമുറ വരികയും ചെയ്‌തപ്പോള്‍ ആഘോഷങ്ങള്‍ ഒരു പുതിയ തലം വന്നു. പൊതുവേ അലസനെന്ന് പേരുകേട്ട മലയാളി ചതുരപ്പെട്ടിയ്‌ക്ക് മുന്നില്‍ ചടഞ്ഞ് കൂടി. ടിവി കാണാന്‍ അനുവദിക്കാത്തതിന് ആത്മഹത്യ വരെ ചെയ്യുന്ന നിലയിലേയ്‌ക്ക് മലയാളി വളര്‍ന്നു. സര്‍ക്കാര്‍ തന്നെ നല്ല മദ്യം നല്‍കുക എന്ന ആശയം അവതരിപ്പിച്ച് വിജയിച്ച നാട്ടില്‍ അതില്ലാതെ മലയാളി ഓണം മാത്രമല്ല ഒരു ആഘോഷം ഇല്ലാ എന്നാക്കി. “പ്രാര്‍ത്ഥിയ്‌ക്കാന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങള്‍“ എന്ന് അഗര്‍ബത്തി പരസ്യം പറയുമ്പോലെ മദ്യപിക്കാനും ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍. അത് കൊണ്ടാണല്ലോ മലയാളിയോട് പണ്ടൊരു പരസ്യം വിളിച്ച് ചോദിച്ചത് “വൈകിട്ടെന്താ പരിപാടി“.</p>
<p style="text-align: center;"><em><strong>&#8220;എം‌ബിപിസ് വേഗത്തില്‍ ഡൌണ്‍‌ലോഡുചെയ്യുന്ന ഇക്കാലത്ത് ഓണവും അതിനനുസരിച്ച്  ഇന്‍സ്റ്റാന്റായി. “ഓ ഓണം യൂ നോ പണ്ട് മൈ ഗ്രാന്റ് ഫാദേഴ്‌സൊക്കെ  ഉണ്ടായിരുന്ന ടൈമില്“ എന്ന് എഫ്‌എം മലയാളം പറയുന്ന ഒരു തലമുറ ഓണക്കളി  കളിക്കണം എന്ന് പറയുന്നത് ഇന്ന് ഒരു തമാശയാണ്&#8221;</strong></em></p>
<p>ഓണവും കാലത്തിനൊത്ത് കോലം മാറി. എക്കാലത്തേയും വലിയ വിപണി സാധ്യതയായി അത് മാറി എല്ലാ അര്‍ത്ഥത്തിലും. എല്ലാം എം‌ബിപിസ് വേഗത്തില്‍ ഡൌണ്‍‌ലോഡുചെയ്യുന്ന ഇക്കാലത്ത് ഓണവും അതിനനുസരിച്ച് ഇന്‍സ്റ്റാന്റായി. “ഓ ഓണം യൂ നോ പണ്ട് മൈ ഗ്രാന്റ് ഫാദേഴ്‌സൊക്കെ ഉണ്ടായിരുന്ന ടൈമില്“ എന്ന് എഫ്‌എം മലയാളം പറയുന്ന ഒരു തലമുറ ഓണക്കളി കളിക്കണം എന്ന് പറയുന്നത് ഇന്ന് ഒരു തമാശയാണ്. പാര്‍ട്ടി ഗീക്കുകളുടെയും ടെക്നോ ക്രാറ്റുകള്‍ക്കും ഇത് ഒരു പാരമ്പര്യ ആഘോഷം മാത്രം. ലോ വെയ്‌സ്റ്റ് ജീന്‍സില്‍ നിന്ന് 6 മീറ്റര്‍ സാരിയിലേയ്‌ക്കും ഉടുമുണ്ടിലേയ്ക്കുമുള്ള ഒരു ദിവസത്തെ മാറ്റം അതില്‍ കഴിഞ്ഞു ഓണവും ഓണത്തിരക്കും. അലസ വിലസമായ ഒരു അവധി പിന്നെ മദ്യപാനം കഴിഞ്ഞു പൊന്നോണം.</p>
<p><img class="aligncenter size-full wp-image-38900" title="pookkalam2" src="http://www.keralawatch.com/election2009/wp-content/uploads/2010/08/pookkalam2.jpg" alt="pookkalam2" width="400" height="300" /><br />
എങ്കിലും ഈ തിരക്കുകള്‍ക്കിടയിലും ഒരു വലിയ നന്‌മയുടെ ഓര്‍മ്മപ്പെടുത്തലാണ് ഈ ആഘോഷവും. സമൃദ്ധയുടെയും സമത്വത്തിന്റേയും ആഘോഷം. എന്നും ഒരിത്തിരി പച്ചപ്പും ഗ്രാമവിശുദ്ധിയും സൂക്ഷിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്താലായി നമുക്ക് ഇത് കൊണ്ടാം. പണം കൊടുത്ത് പൂക്കളം തീര്‍ക്കുന്നതിനേക്കാള്‍ എല്ലാവരുടെ മനസിലും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും വലിയ പൂക്കള്‍ നമുക്ക് തീര്‍ക്കാം. വര്‍ണ്ണച്ചാര്‍ത്തുകളിലൂടെ മനസിലെ പൂക്കളങ്ങളിലൂടെ ഈ കൊച്ചു കേരളത്തേയും നമുക്ക് ഒരു ഇമ്മിണി വലിയ പൂക്കളമാക്കാം.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38893</wfw:commentRss>
		</item>
		<item>
		<title>വാരാന്ത്യം - ആഗസ്റ്റ് 15 ലക്കം.</title>
		<link>http://www.keralawatch.com/election2009/?p=38783</link>
		<comments>http://www.keralawatch.com/election2009/?p=38783#comments</comments>
		<pubDate>Fri, 20 Aug 2010 01:55:46 +0000</pubDate>
		<dc:creator>admin</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<category><![CDATA[വാരാന്ത്യം]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38783</guid>
		<description><![CDATA[വാരാന്ത്യം - ആഗസ്റ്റ് 15 ലക്കം.
]]></description>
			<content:encoded><![CDATA[<p><strong> അഡ്വ. ജയശങ്കര്‍. </strong></p>
<p>വാരാന്ത്യത്തിലേക്ക് സ്വാഗതം.</p>
<p> വിജയവാഡയില്‍ നടന്ന സിപിഎമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റിയോഗം സമംഗളം സമാപിച്ചു. കോണ്‍ഗ്രസിനും ബിജെപിക്കും എതിരെ മതേതര ജനാധിപത്യ ബദല്‍ പടുതുയര്‍ത്താനുള്ള തീരുമാനം ആവര്‍ത്തിച്ചു.</p>
<p>സാമ്രാജ്യത്വത്തിനും ഭീകരതയ്ക്കും എതിരായ പ്രതിജ്ഞ പുതുക്കി സഖാക്കള്‍ പിരിഞ്ഞുപോയി. വിജയവാഡയില്‍ വിഭാഗീയത മൂര്‍ച്ഛിക്കും. കാരാട്ടിന്റെ കസേര തെറിക്കും എന്നൊക്കെ മനപ്പായസം ഉണ്ട മാധ്യമസിന്‍ഡിക്കേറ്റുകാര്‍ ബ്ളീച്ചടിച്ചു. ഇളിഭ്യത മറച്ച് വെച്ച് അവര്‍ കള്ളക്കഥകള്‍ മെനഞ്ഞെടുത്തു.</p>
<p>പക്ഷേ അവയെല്ലാം നനഞ്ഞ പടക്കം പോലെ ചീറിപ്പോയി. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാളിനും കേരളത്തിനും വേണ്ടി പാര്‍ട്ടി പ്രത്യേക രാഷ്ട്രീയപ്രമേയം അംഗീകരിച്ചു. പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ദേശാഭിമാനി പ്രസിദ്ധീകരിച്ചു.</p>
<p>കേരളരാഷ്ട്രീയത്തില്‍ കത്തോലിക്കാ സഭയുടെ ഇടപെടലിനെക്കുറിച്ച് പ്രമേയത്തില്‍ ഉണ്ടായിരുന്ന പരാമര്‍ശം പെരുപ്പിച്ച് കാണിച്ച് പരിഭ്രാന്തി സൃഷ്ടിക്കാനാണ് മാധ്യമ മാഫിയ പരിശ്രമിച്ചത്. </p>
<p>കത്തോലിക്കസഭയും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്നു. കേന്ദ്രകമ്മിറ്റി എന്തുപറഞ്ഞാലും പുല്ലാണ്. മെത്രാന്‍മാര്‍ ഇനിയും രാഷ്ട്രീയത്തില്‍ ഇടപെടും എന്ന് പ്രഖ്യാപിച്ചു. വത്തിക്കാനെക്കാള്‍ വലിപ്പം ഭാവിക്കുന്ന കേരളാകത്തോലിക്കാ മെത്രാന്‍ സമിതിയെ അപലപിച്ചുകൊണ്ട് പാര്‍ട്ടി പത്രം മുഖപ്രസംഗം എഴുതി. </p>
<p>സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കത്തോലിക്ക മെത്രാന്‍ സമിതിയേക്കാള്‍ എതിര്‍പ്പുള്ള ഒരു കൂട്ടരുണ്ടെങ്കില്‍ അത് പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസാണ്. ബംഗാളില്‍ കോണ്‍ഗ്രസും ബിജെപിയും അല്ല, തൃണമൂലും മമതയുമാണ് മുഖ്യ ശത്രുവെന്ന് പാര്‍ട്ടി വ്യക്തമാക്കി.</p>
<p>**************************************</p>
<p>മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ തൃണമൂല്‍ പേടിയെ പരിഹസിച്ചുകൊണ്ട് മനോരമയില്‍ ബൈജു കാര്‍ട്ടൂണ്‍ വരച്ചു. </p>
<p>ബംഗാളിലെ ഭരണം നിലനിര്‍ത്തുന്നതിനെക്കുറിച്ച് വിജയവാഡയില്‍<br />
സഖാക്കള്‍ തലപുകഞ്ഞ് ആലോചിക്കുന്നതിനിടെ ലാല്‍ഗഡില്‍ മമത ദീദി അതിഗംഭീരമായ ശക്തിപ്രകടനം നടത്തി. </p>
<p>റാലിയില്‍ തൃണമൂലുകാരേക്കള്‍ കൂടുതല്‍ മാവോയിസ്റ്റുകളായിരുന്നുവെന്ന് പിന്‍ഡിക്കേറ്റ് പത്രങ്ങള്‍ അടിച്ചുവിട്ടു. മമത-മാവോയിസ്റ്റ് ബാന്ധവത്തെ അപലപിച്ചുകൊണ്ട് ഇംഗ്ളീഷ് ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതി. </p>
<p>എഡിറ്റ് പേജില്‍ നല്ല ഒരു കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചു. </p>
<p>ഹിന്ദുവിന്റെ എഡിറ്റോറിയല്‍ വായിച്ചാലോ കാര്‍ട്ടൂണ്‍ കണ്ടാലോ കുലുങ്ങുന്ന കൂട്ടത്തിലല്ല മമത ബാനര്‍ജി. ലാല്‍ഗഡ് റാലിയെ ആയമ്മ പാര്‍ലമെന്റില്‍ ന്യായീകരിച്ചു. അതേതുടര്‍ന്ന് വലിയ ഒച്ചപ്പാടുണ്ടായി. മാര്‍ക്സിസ്റ്റുകാരെക്കാള്‍ ഉച്ചത്തില്‍ മാവോയിസ്റ്റുകളെ അപലപിച്ചത് ബിജെപിക്കാരായിരുന്നു. കോണ്‍ഗ്രസുകാര്‍ മമതയെ ന്യായീകരിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ്-മമത സഖ്യത്തിനെതിരെ സിപിഎമ്മും ബിജെപിയും തമ്മില്‍ കൈകോര്‍ത്താലും അത്ഭുതപ്പെടാനില്ല. റൊക്കം കാശ് കിട്ടുമെങ്കില്‍ മൊത്തം വോട്ട് മറിച്ചുകൊടുക്കാനും ബിജെപിക്കാര്‍ തയ്യാറാകും. </p>
<p>**************************************</p>
<p>കശ്മീരിലെ കാര്യങ്ങള്‍ പണ്ടത്തെതിനേക്കാള്‍ വഷളായി തുടരുന്നു. അക്രമം വെടിയാനും ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം തേടാനും പ്രധാനമന്ത്രി കശ്മീരി യുവാക്കളെ ആഹ്വാനം ചെയ്തതാണ് ഏറ്റവും പുതിയ തമാശ. </p>
<p>വിഘടനവാദികള്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ വിദുരോപദേശം വായിച്ചു കേള്‍പ്പിക്കുന്നതും നന്നായിരിക്കും. </p>
<p>**************************************</p>
<p>കശ്മീര്‍ താഴ്വര അക്രമത്തിലും പോലീസ് നടപടിയിലും ഞെളിപിരി കൊള്ളുമ്പോള്‍ ലഡാക്ക് പ്രകൃതി ക്ഷേഭത്താല്‍ വലഞ്ഞു.<br />
മിന്നല്‍ പ്രളയത്തില്‍ &#8216;ലേ&#8217; നഗരം മിക്കവാറും ഒലിച്ചുപോയി. </p>
<p>നൂറ് കണക്കിനാളുകള്‍ മരിച്ചു. ഒട്ടേറെ പേരെ കാണാതായി. ലഡാക്കിലെ പ്രകൃതി ദുരന്തത്തെക്കുറിച്ച് പത്രങ്ങള്‍ മത്സരിച്ച് മുഖപ്രസംഗം എഴുതി. ലഡാക്കിലുണ്ടായത് സൂചനയാണെന്നും ഇതുപോലുള്ള പ്രകൃതിദുരന്തം പശ്ചിമഘട്ടത്തിലും ഉണ്ടാകാനിടയുണ്ടെന്നും മനോരമ പ്രവചിച്ചു. </p>
<p>**************************************</p>
<p>കേരളത്തില്‍ മിന്നല്‍ പ്രളയം ഉണ്ടായാലും പേടിക്കാനില്ല. ദുരിതാശ്വാസനിധി പിരിക്കാന്‍ നമുക്ക് മനോരമയുണ്ട്. </p>
<p>ഇനി പാകിസ്താനില്‍ നിന്നുള്ള തമാശകള്‍. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് പാകിസ്താനില്‍. ലോകരാഷ്ട്രങ്ങള്‍ കഴിവിനൊത്തവിധം സഹായിക്കണമെന്ന് യുഎന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ യാതൊരു സഹായവും സ്വീകരിക്കരുതെന്ന് താലിബാന്‍ താക്കീത് ചെയ്തിട്ടുണ്ട്. </p>
<p>പട്ടിണികിടന്ന് മരിച്ചാലും യഹൂദി നസ്രാണികളുടെ സക്കാത്ത് വാങ്ങാന്‍ പാടില്ല എന്നാണ് താലിബാന്റെ ഫത്ത്വ.</p>
<p>**************************************</p>
<p>ഇംഗ്ളണ്ട് സന്ദര്‍ശിച്ച പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് നേരെ ചെരുപ്പേറുണ്ടായി. </p>
<p>സര്‍ദാരി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ഒരു പാക് വംശജന്‍ തന്നെയാണ് ചെരുപ്പെറിഞ്ഞത്. എറിഞ്ഞയാള്‍ക്ക് ഉന്നമില്ലാത്തതുകൊണ്ട് സര്‍ദാരിയുടെ മേല്‍ കൊണ്ടില്ല. അഴിമതി കേസില്‍ പ്രതിയായി പതിനൊന്ന് കൊല്ലം ജയിലില്‍ കിടന്നയാളാണ് സര്‍ദാരി സാഹിബ്. ചെരുപ്പല്ല, ആസിഡ് ബള്‍ബ് എറിഞ്ഞാലും ആസിഫ് അലി സര്‍ദാരി കുലുങ്ങുകയില്ല. </p>
<p>**************************************</p>
<p>ബേനസീറിന്റെ വില്‍പ്പത്ര പ്രകാരം അനന്തരാവകാശി ആകേണ്ടത് മകന്‍  ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ്. ബിലാവല്‍ ഉടനെ രാഷ്ട്രീയത്തില്‍ ഇറങ്ങും, പീപ്പിള്‍സ് പാര്‍ട്ടിയുടെ റാലി നയിക്കും എന്ന് കഴിഞ്ഞയാഴ്ച വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബിലാവല്‍ റാലിക്കെത്തിയില്ല. ഉടനടി രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പരിപാടിയില്ലെന്ന് വ്യക്തമാക്കി. ബിലാവലിനെപ്പോലെ നാണംകുണുങ്ങിയല്ല അനുജത്തി ബക്താവര്‍ ഭൂട്ടോ. അവര്‍ ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയാണ്.</p>
<p>ഇന്ദിരാഗാന്ധി, ബേനസീര്‍ ഭൂട്ടോ, ചന്ദ്രികാ കുമാരതുംഗെ, പത്മജാവേണുഗോപാല്‍ എന്നിവരുടെ പാതയില്‍ കിഴക്കിന്റെ മറ്റൊരു മകള്‍-ബക്താവര്‍ ഭൂട്ടോ സര്‍ദാരി. </p>
<p>**************************************</p>
<p>മുന്‍ പ്രസിഡന്റും പട്ടാള മേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിനെ സിന്ധ് ഹൈക്കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. </p>
<p>സമന്‍സും വാറണ്ടും അയച്ചിട്ടും മുഷറഫ് ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഈ നടപടി. അങ്ങനെ ഏതാണ്ട് ഒരു ബീനീഷ് കോടിയേരിയുടെ നിലവാരത്തിലെത്തി മുഷറഫ് സാഹിബ്. </p>
<p>**************************************</p>
<p>ഇന്ത്യാരാജ്യത്ത് ജനാധിപത്യവും മതേതരത്വവും സോഷ്യലിസവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പത്രമാണ് ജമാ അത്തെ ഇസ്ളാമിയുടെ മാധ്യമം. ഭരണഘടനാ ഭേദഗതി ചെയ്ത് ബംഗ്ളാദേശിനെ മതേതര രാഷ്ട്രമാക്കാനുള്ള നീക്കം മാധ്യമത്തെ ചൊടിപ്പിച്ചു. മതേതര തീവ്രവാദികളേയും മതവിരുദ്ധ ശക്തികളേയും അപലപിച്ചുകൊണ്ട് വഴിത്തിരിവ് പത്രം മുഖപ്രസംഗം എഴുതി.</p>
<p>മതേതരത്വം ഇന്ത്യയില്‍ മാത്രം മതി, പാകിസ്താനിലും ബംഗ്ളാദേശിലും മാലി ദ്വീപിലും വേണ്ട എന്നാണ് മാധ്യമത്തിന്റെ നിലപാട്. വഴിത്തിരിവിനുമുണ്ട് ചില്ലറ പരിമിതികള്‍. </p>
<p>**************************************</p>
<p>മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍  അബ്ദുള്‍ നാസര്‍ മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പോലീസ് കൊല്ലത്തെത്തി. മദനിയെ ഉടനടി അറസ്റ്റ് ചെയ്യുമെന്ന് ഒരുവിഭാഗം പത്രങ്ങള്‍ പ്രവചിച്ചു. </p>
<p>എന്നാല്‍ കര്‍ണാടക പോലീസ് നാട് കാണാന്‍ വന്നതാണെന്നും അറസ്റ്റ് ഉടനെ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും മറ്റൊരു കൂട്ടര്‍ രാശിവെച്ച് കണ്ടുപിടിച്ചു. രാഷ്ട്രപതിയുടെ സന്ദര്‍ശനവും സ്വാതന്ത്യ്രദിനവും കഴിഞ്ഞ് ചിങ്ങമാസത്തില്‍ നല്ല മുഹൂര്‍ത്തം നോക്കി മദനിയെ കസ്റ്റഡിയില്‍ എടുക്കുമെന്ന് ഇക്കൂട്ടര്‍ പ്രവചിച്ചു.</p>
<p>**************************************</p>
<p>കോടിയേരിയുടെ പോലീസ് പിഡിപിയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ഓണവും പെരുന്നാളും കഴിഞ്ഞേ അറസ്റ്റ് ഉണ്ടാവുകയുള്ളൂ എന്ന് ഏറെക്കുറെ വ്യക്തമായി.</p>
<p>നല്ല നേരം നോക്കി സിപിഎമ്മിന്റെ കേന്ദ്രനേതൃത്വം പിഡിപിയെ കയ്യൊഴിഞ്ഞു. അബ്ദുള്‍ നാസര്‍ മദനിക്കെതിരായ അറസ്റ്റ് വാറണ്ട് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികളുടെ ഭാഗമായി കാണാനാവില്ലെന്ന് സഖാവ് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. </p>
<p>കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മടങ്ങിവന്ന മദനിയുടെ മുഖത്ത് സാത്വീകഭാവം ദര്‍ശിച്ച സഖാവ് പിണറായി വിജയന്‍ മൌനം പാലിച്ചു.<br />
ശംഖുമുഖത്ത് മദനി സഖാവിന് സ്വീകരണം നല്‍കാന്‍ ചെന്ന കോടിയേരി സഖാവും ബേബി സഖാവും ഞങ്ങള്‍ ഈ നാട്ടുകാരല്ല എന്ന നിലപാട് കൈക്കൊണ്ടു. അടുത്തദിവസം കാരാട്ട് പാര്‍ട്ടിയുടെ നയം വ്യക്തമാക്കി. പിഡിപി ഭീകരസംഘടനയാണ് എന്ന അഭിപ്രായമില്ല. </p>
<p>അതേസമയം, അവരുമായി സഖ്യമില്ല, ധാരണയുമില്ല. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പില്‍ പിഡിപി ഇടതുമുന്നണിക്ക് വോട്ട് ചെയ്തു. നമ്മള്‍ അത് സ്വീകരിച്ചു എന്നുമാത്രം. പ്രകാശ് നയം വ്യക്തമാക്കിയ സ്ഥിതിക്ക് മദനി ഭക്തന്‍മാരായ ഭാസുരേന്ദ്രബാബുവും, കെഇഎന്‍ കുഞ്ഞഹമ്മദും ഇനി എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണുക. </p>
<p>**************************************</p>
<p>പിഡിപിയെ സംബന്ധിച്ചിടത്തോളം യാതൊരു ആശയക്കുഴപ്പവുമില്ലാത്ത നേതാവാണ് ആര്യാടന്‍ മുഹമ്മദ് പിഡിപി ഭീകരസംഘടനയാണെന്ന് ആര്യാടന്‍ അറുത്തുമുറിച്ച് പറഞ്ഞു. പിഡിപിക്കാര്‍ ആര്യാടന്റെ കോലം കത്തിച്ചു. ആര്യാടനെതിരെ മാനനഷ്ടക്കേസ് കൊടുക്കും എന്ന് പൂന്തുറസിറാജ് പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് കൊടുക്കുന്നത് നല്ലതാണ്, മാനമുണ്ടെന്ന് പിഡിപി തെളിയിക്കേണ്ടി വരും എന്നുമാത്രം. </p>
<p>അബ്ദുള്‍ നാസര്‍ മദനിക്ക് പിന്തുണയുമായി വഴിത്തിരിവ് പത്രം രംഗത്ത് വന്നു. മദനിക്കെതിരായ സാമ്രാജ്യത്വ സയണിസ്റ്റ് ഹിന്ദുത്വ ഗൂഢാലോചന തുറന്നുകാട്ടിക്കൊണ്ട് എഡിറ്റ് പേജില്‍ വിജു വി നായര്‍ ഒരു നെടുങ്കന്‍ ഉപന്യാസം എഴുതി. </p>
<p>**************************************</p>
<p>പോലീസിന്റെ നേരുകേടും കോടതിയുടെ നീതി നിഷേധവും തെളിയിച്ചു. വരും കൊല്ലത്തെ പുലിറ്റ്സര്‍ പ്രൈസ് വിജു വി നായര്‍ക്ക് ലഭിച്ചാലും അത്ഭുതപ്പെടാനില്ല. </p>
<p>പോപ്പുലര്‍ഫ്രണ്ടിനെതിരായ പോലീസ് നടപടി തുടരുകയാണ്. കൈവെട്ട് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തുകൊടുത്തു എന്നാരോപിച്ച് മുവാറ്റുപുഴയിലെ ഒരു കോളേജ് അധ്യാപകന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു. </p>
<p>പിടികിട്ടാപ്പുള്ളിയുടെ വീടുംപറമ്പും ജപ്തി ചെയ്തു. അതുകൊണ്ടൊന്നും അരിശം തീരാഞ്ഞ് പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ കേസില്‍ കുടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇമാം കൌണ്‍സിലിന്റെ പ്രസിഡന്റിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. അല്‍ഖൊയ്ദ പത്രത്തിന്റെ<br />
എഡിറ്റര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്. </p>
<p>പത്ര സ്വാതന്ത്യ്രത്തിന്‍മേലുള്ള കടന്നുകയറ്റത്തിനെതിരെ പ്രതികരിക്കാന്‍ ഇവിടെ ആരുമില്ലാതായി. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. </p>
<p>**************************************</p>
<p>പോപ്പുലര്‍ഫ്രണ്ടിനെതിരായ മാധ്യമ ആക്രമണവും തുടരുന്നു. ഇന്ത്യാടുഡേയുടെ കവര്‍സ്റ്റോറി കാണുക. </p>
<p>ഡോക്ടര്‍ കെ എന്‍ പണിക്കര്‍, രാജന്‍ ഗുരുക്കള്‍, സച്ചിദാനന്ദന്‍, ഹമീദ് ചേന്ദമംഗലൂര്‍ മുതലായ കപട മതേതരവാദികളുടെ അഭിപ്രായങ്ങള്‍ മേമ്പൊടി ചേര്‍ത്തിട്ടുണ്ട്. </p>
<p>മുവാറ്റുപുഴ കൈവെട്ട് കേസുമായി ബന്ധപ്പെടുത്തി ലേഖനം പ്രസിദ്ധീകരിച്ചതിന് കാന്തപുരം ഗ്രൂപ്പിന്റെ രിസാല വാരികയ്ക്ക് എതിരെ പോപ്പുലര്‍ഫ്രണ്ട് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. </p>
<p>മടക്ക തപാലില്‍ മാപ്പ് പറയണം. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം  അല്ലെങ്കില്‍ സിവില്‍ ആയും ക്രിമിനല്‍ ആയും കേസ് കൊടുക്കും എന്നാണ് ഭീഷണി. പത്ത് ലക്ഷമൊക്കെ ഇപ്പോഴത്തെ കാലത്ത് വലിയ സംഖ്യയല്ല. വല്ല കൈയ്യോ കാലോ വെട്ടും എന്ന് ഭീഷണിപ്പെടുത്തിയിരുന്നെങ്കില്‍ പ്രസാധകനും പത്രാധിപനും ഉടനടി മാപ്പ് പറഞ്ഞ് പ്രശ്നം തീര്‍ത്തേനെ. </p>
<p>**************************************</p>
<p>പാലക്കാട്ട് ഒരു കൊലക്കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍ നെഞ്ചുവേദന വന്ന് മരിച്ച കേസ് സിബിഐ തന്നെ അന്വേഷിക്കണം എന്ന് സുപ്രീംകോടതി വിധിച്ചു. </p>
<p>ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ കൊടുത്ത അപ്പീല്‍ നിഷ്കരുണം തള്ളി എന്നു മാത്രമല്ല, രൂക്ഷമായ പരാമര്‍ശങ്ങളും നടത്തി. കോടിയേരി സഖാവിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി. ഇനിയെങ്കിലും കേസ് ഡയറി സിബിഐയെ ഏല്‍പ്പിക്കുമോ, അതോ ഹേഗിലെ ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിനെ സമീപിക്കുമോ എന്നറിയില്ല. </p>
<p>കേരളം കണ്ട ആഭ്യന്തരമന്ത്രിമാരില്‍ ഏറ്റവും കേമന്‍ കോടിയേരി ബാലകൃഷ്ണന്‍ ആണെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ മാത്രമല്ല, പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ പോലും സമ്മതിക്കും. സഖാവിന്റെ നാലുകൊല്ലത്തെ ഭരണനേട്ടങ്ങള്‍ വിശകലനം ചെയ്യുന്നു മലയാളം<br />
വാരികയുടെ കവര്‍സ്റ്റോറി. </p>
<p>1500ലധികം കൊപാതകങ്ങള്‍ മുപ്പതിനായിരത്തില്‍പരം സ്ത്രീപീഡനങ്ങള്‍ 300 കോടിയുടെ കവര്‍ച്ചയും മോഷണവും. പിന്നെ അനവധി ലോക്കപ്പ് മരണങ്ങള്‍, തീവ്രവാദികളുടെ വിളയാട്ടം. വെറുതെയല്ല ഇദ്ദേഹത്തിന് ഇന്ത്യാടുഡേ വാരിക അവാര്‍ഡ് നല്‍കി ആദരിച്ചത്. ഭരണം അഞ്ച് കൊല്ലം തികയുന്ന വേളയില്‍ ദ വീക്കിന്റേയും, ഔട്ട് ലുക്കിന്റേയും അവാര്‍ഡുകള്‍ കൂടി കോടിയേരിക്ക് കിട്ടും. </p>
<p>**************************************</p>
<p>സഖാവ് ടോമിന്‍ ജെ. തച്ചങ്കരിയെ സസ്പെന്റ് ചെയ്ത മുഖ്യമന്ത്രിയുടെ നടപടി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഫുള്‍ബെഞ്ച് ശരിവെച്ചു. തച്ചങ്കരിയുടെ സകല വാദങ്ങളും ട്രിബ്യൂണല്‍ നിരാകരിച്ചു.</p>
<p>സെല്‍ഫ് ഗോള്‍ വിദഗ്ധനായ അഡ്വക്കേറ്റ് ജനറലിന് അവസരം നല്‍കാഞ്ഞതാണ് സര്‍ക്കാരിന്റെ വിജയരഹസ്യം. അച്ചുമ്മാന് അഭിമാനിക്കാം. തച്ചന്റെ വാദങ്ങള്‍ തച്ചുതകര്‍ത്ത അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനും നെഞ്ച് വിരിക്കാം. </p>
<p>**************************************</p>
<p>അല്‍ഫോന്‍സാമ്മയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനും ശാന്തിഗിരി ആശ്രമമന്ദിരം ഉദ്ഘാടനം ചെയ്യാനുമായി രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ കേരളം സന്ദര്‍ശിച്ചു. മിനിസ്റ്റര്‍ ഇന്‍ വെയിറ്റിംഗ് ആയ ശ്രീമതി ടീച്ചര്‍ രാഷ്ട്രപതിക്കൊപ്പം പോയില്ല എന്നൊരു പരാതി കോട്ടയം പത്രങ്ങളില്‍ കണ്ടു. </p>
<p>പ്രതിഭാ പാട്ടീലിനേക്കാളൊക്കെ പ്രതിഭയും പ്രാഗത്ഭ്യവുമുള്ള മഹതിയാണ് ശ്രീമതി ടീച്ചര്‍. രാഷ്ട്രപതിക്ക് കൂട്ടുപോകാന്‍ വേറെ ആളെ നോക്കണം. ശ്രീമതി ടീച്ചര്‍ക്ക് വേറെ പണിയുണ്ട്.</p>
<p>**************************************</p>
<p>പുണ്യമാസം പിറന്നു. ലോകമെമ്പാടുമുള്ള മുസ്ളിംങ്ങള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്റ നാളുകള്‍. </p>
<p>പ്രമുഖ പത്രങ്ങളൊക്കെ ഒന്നാം പേജില്‍ മാസപ്പിറവി ആഘോഷിച്ചു. മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ അബ്ദുള്‍ സമദ് സമദാനി ലേഖനമെഴുതി. </p>
<p>മനോരമയും മംഗളവും എഡിറ്റ് പേജില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരുടെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ അത്ഭുതമില്ല. എന്നാല്‍ ജമാ<br />
അത്തെ ഇസ്ളാമിയുടെ മാധ്യമം കാന്തപുരത്തെകൊണ്ടുതന്നെ ലേഖനമെഴുതിച്ചത് കൌതുകകരമായി.</p>
<p>അങ്ങനെ അഹല്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ സന്ദേശം ജമാഅത്തെകാരുടെ പത്രത്തിലും എത്തി. പടച്ചവന്റെ ഓരോ കളി എന്നല്ലാതെ എന്ത് പറയാന്‍.</p>
<p>**************************************</p>
<p>ശിഹാബ് തങ്ങള്‍ സ്മരണിക പുറത്തിറങ്ങി.</p>
<p>പാണക്കാട് തങ്ങളാരുടെ ആഭിജാത്യത്തിനും മുസ്ളീംലീഗിന്റെ ആസ്തിക്കും ഒത്തവിധം അറുനൂറോളം പേജുകള്‍ ഉള്ള ഒന്നാംതരം ഓര്‍മ്മ പുസ്തകം. മേത്തരം കടലാസ്, ഒന്നാന്തരം അച്ചടിയും ലേഔട്ടും. മനോഹരമായ വര്‍ണചിത്രങ്ങള്‍. രാഷ്ട്രീയ, സാമൂഹ്യ-സാമൂദായിക-സാംസ്കാരിക രംഗങ്ങളിലെ മുന്‍ നിരക്കാരൊക്കെ ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നു. സ്മരണികയില്‍ എഴുതിയവരുടെ ഒക്കെ പേരെടുത്ത് പറയുക അസാധ്യം. എഴുതാത്ത പ്രമുഖരുടെ പേര് പറയലാണ് സൌകര്യം. സാംസ്കാരിക നായകരില്‍ സുകുമാര്‍ അഴീക്കോട്, സാമൂദായിക നേതാക്കളില്‍ വെള്ളാപ്പള്ളി നടേശന്‍, സഖാക്കളില്‍ വേലിക്കകത്ത് അച്യുതാനന്ദന്‍, കോണ്‍ഗ്രസുകാരില്‍ അറക്കപ്പറമ്പില്‍ ആന്റണിയും ആര്യാടന്‍ മുഹമ്മദും. ചന്ദ്രിക പത്രമാണ് ഈ സ്മരണിക തയ്യാറാക്കിയത് എന്ന് പറഞ്ഞാല്‍ ഒരാളും വിശ്വസിക്കുകയില്ല. ടി.പി. ചെറൂപ്പയ്ക്കും കൂട്ടര്‍ക്കും തീര്‍ച്ചയായും അഭിമാനിക്കാം.</p>
<p>**************************************</p>
<p>സഖാവ് വീരേന്ദ്രകുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് യാഥാര്‍ത്ഥ്യമായി. </p>
<p>തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് പാര്‍ട്ടിയുടെ പ്രഖ്യാപന സമ്മേളനം ആര്‍ഭാടമായി നടന്നു. രാം മനോഹര്‍ ലോഹ്യയുടെ അത്യുത്തമ ശിഷ്യനും ജ്ഞാനപീഠ ജേതാവുമായ ഡോക്ടര്‍ യു ആര്‍ അനന്തമൂര്‍ത്തിയാണ് പാര്‍ട്ടി പതാക വീരേന്ദ്രന്‍ സഖാവിന് കൈമാറിയത്. </p>
<p>സര്‍വ്വോദയം ആയിരിക്കണം പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് അനന്തമൂര്‍ത്തി ആഗ്രഹം പ്രകടിപ്പിച്ചു. പുളിയാര്‍മല സോഷ്യലിസമായിരിക്കും സര്‍വ്വോദയത്തിലേക്കുള്ള എളുപ്പമാര്‍ഗ്ഗം എന്ന് ഉറപ്പാണ്. </p>
<p>**************************************</p>
<p>ക്വിറ്റ് ഇന്ത്യ സമരവാര്‍ഷികം കോണ്‍ഗ്രസുകാരേക്കാള്‍ ആവേശത്തോടെ<br />
ആഘോഷിച്ചത് ലീഡര്‍ കെ മുരളീധരനായിരുന്നു. പാതാളത്തോളം താണ തന്നെ വീണ്ടും ചവിട്ടി താഴ്ത്തുന്ന അഭിനവ വാമനനെക്കുറിച്ച് മുരളി കുത്തുവാക്കുകള്‍ പറഞ്ഞു. </p>
<p>മുരളി സൂചിപ്പിച്ച വാമനന്‍ ആരാണെന്ന് കേട്ടവര്‍ക്കൊക്കെ മനസ്സിലായി. മുരളിയെ മഹാബലിയും രമേശിനെ വാമനനുമാക്കി കേരളകൌമുദിയില്‍ സുജിത് കാര്‍ട്ടൂണ്‍ വരച്ചു. സുജിത്തിനോട് ചെന്നിത്തല ക്ഷമിക്കട്ടെ. </p>
<p>**************************************</p>
<p>കൊടിക്കുന്നില്‍ സുരേഷിനെതിരായ തെരഞ്ഞെടുപ്പ് കേസ് വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. സുരേഷിന് പാര്‍ലമെന്റില്‍ ഹാജരാവാം, വോട്ട് ചെയ്യാം ശമ്പളവും കൈപ്പറ്റാം.</p>
<p>സുപ്രീംകോടതി ഉത്തരവ് വന്നപ്പോള്‍ മനോരമയേക്കാളും ദീപികയേക്കാളും സന്തോഷം കേരളകൌമുദി പത്രത്തിലാണ് കണ്ടത്. കൊടിക്കുന്നില്‍ജിയുമായുള്ള  അഭിമുഖ സംഭാഷണമാണ് മാധ്യമം വാരികയുടെ കവര്‍സ്റ്റോറി. </p>
<p>തെരഞ്ഞെടുപ്പ് കേസിന് പിന്നില്‍ അസൂയാലുക്കളായ കോണ്‍ഗ്രസുകാരാണെന്ന് അദ്ദേഹം വിലപിക്കുന്നു. ഡോക്ടര്‍ എം എ കുട്ടപ്പന്‍, പി കെ ഗോപി, പി വി ശ്രീനിജന്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ട്. പന്തളം സുധാകരന്റെ പേര് മറന്നുപോയതാണോ എന്തോ. </p>
<p>**************************************</p>
<p>റോഡരികില്‍ പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാരും തല്‍പരകക്ഷികളും സമര്‍പ്പിച്ച റിവ്യുഹര്‍ജിയും തള്ളി. </p>
<p>സഞ്ചാരസ്വാതന്ത്യ്രം തടയാന്‍ മൌലിക അവകാശമില്ല എന്ന് കോടതി നിരീക്ഷിച്ചു. ഞാന്‍ പിടിച്ച മുയലിന് മൂന്നുകൊമ്പ് എന്ന സനാതന സിദ്ധാന്തമാണ് കോടതിവിധിയില്‍ പ്രതിഫലിച്ചുകാണുന്നത്. ഏതായാലും സിപിഐ(എം) നേതാക്കള്‍ക്ക് കോളായി. ഇനി ശുംഭാര്‍ക്കും ഉണ്ണാമാര്‍ക്കുമെതിരെ വമ്പിച്ച സമരങ്ങള്‍ അഴിച്ചുവിടാം. </p>
<p>**************************************</p>
<p>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരു മാസം മാറ്റിവെക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. </p>
<p>കോടതി വിധി സൃഷ്ടിച്ച അനിശ്ചിതത്വം മൂലമാണ് ഇങ്ങനെ ഒരു അരക്ഷിതാവസ്ഥ സംജാതമായത്. പണ്ട് അവൂകാദര്‍കുട്ടി നഹ<br />
മന്ത്രിയായിരുന്ന കാലത്ത് പന്തീരാണ്ട് കാലം പഞ്ചായത്ത് തെരഞ്ഞടുപ്പ് മാറി മാറി പോവുകയുണ്ടായി. 1964-ന് ശേഷം 79-ലാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുവെച്ച് നോക്കുമ്പോള്‍ ഒരു മാസമൊക്കെ തുലോം നിസാരം.<br />
**************************************</p>
<p>സ്റ്റോക്ക് ഹോം കായികമേളയില്‍ നൂറ് മീറ്റര്‍ സ്പ്രിന്റില്‍ ടൈസന്‍ ഗേ സ്വര്‍ണം നേടി. ലോകചാമ്പ്യന്‍ ഉസൈന്‍ ബോള്‍ട്ട് രണ്ടാമതായി. സ്വീഡനില്‍ ഗേ ബോള്‍ട്ടിട്ടു എന്ന് മംഗളം തലക്കെട്ടെഴുതി. </p>
<p>ടൈസന്‍ ഗേ ഉസൈന്റെ ബോള്‍ട്ട് ഇളക്കി എന്ന് മനോരമ. </p>
<p>ബോള്‍ട്ട് ഇളകി എന്ന് ദീപിക.</p>
<p>കോട്ടയം പത്രങ്ങളുടെ സ്പോര്‍ട്സ് പേജ് വായിച്ച് തീരുമ്പോഴേക്കും നമ്മുടെ ബോള്‍ട്ട് ഇളകും എന്നത് മൂന്നരതരം. </p>
<p>മ്യൂണിക്കില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തേജസ്വിനി സാവന്ത് സ്വര്‍ണമെഡല്‍ നേടി ലോക റെക്കോര്‍ഡിനൊപ്പം എത്തുകയും ചെയ്തു. </p>
<p>ഷൂട്ടിംഗില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് തേജസ്വിനി. തുപ്പാക്കി പ്രയോഗത്തിലും ഇന്ത്യന്‍ വനിതകള്‍ മുന്‍നിരയില്‍ എത്തി എന്നര്‍ത്ഥം. </p>
<p>കൊളംബോയില്‍ നടന്ന മൂന്നാംക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു.</p>
<p>ഇതോടെ പരമ്പര സമനിലയിലായി. ഇന്ത്യക്ക് വേണ്ടി വി.വി.എസ്. ലക്ഷ്മണ്‍ സെഞ്ച്വറി അടിച്ചു. ലങ്കയ്ക്ക് ലക്ഷ്മണരേഖ എന്ന് മനോരമ തലക്കെട്ടെഴുതി. </p>
<p>രാവണന്‍കോട്ടയിലെ ലക്ഷ്മണവിജയം എന്ന് കേരളകൌമുദി.</p>
<p>തൊട്ടടുത്ത ദിവസം ഏകദിന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്റിനോട് ഡീസന്റായി തോറ്റു. ഇന്ത്യ നാണംകെട്ടു എന്ന രീതിയിലാണ് ഒട്ടുമിക്ക പത്രങ്ങളും തലക്കെട്ടെഴുതിയത്. </p>
<p>കര്‍ക്കടക വാവുമായി ബന്ധപ്പെടുത്തി കേരളകൌമുദി എഴുതിയ<br />
ശീര്‍ഷകമായിരുന്നു കേമം. കിവികള്‍ ഇന്ത്യക്ക് ബലിയിട്ടു. </p>
<p>11 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ബംഗാള്‍ സന്തോഷ് ട്രോഫി നേടി. ഫൈനലില്‍ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. </p>
<p>മലയാളി താരം ഡെന്‍സന്‍ ദേവദാസാണ് ബംഗാളിന് വേണ്ടി രണ്ട് ഗോളും അടിച്ചത്. ഡെന്‍സന്‍ വിജയദേവന്‍ എന്ന് മാതൃഭൂമി, </p>
<p>ഡെസന്‍ മാറ്റ് ഡെന്‍സന്‍ എന്ന് ദീപിക. </p>
<p>ഇന്ത്യന്‍ ഫുട്ബോളിനെ പുനരുദ്ധരിച്ചേ അടങ്ങൂ എന്ന വാശിയുമായി മലയാള മനോരമ കളത്തിലിറങ്ങി. </p>
<p>2022-ല്‍ ഇന്ത്യയെ ലോകകപ്പ് ഫൈനല്‍ റൌണ്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ വമ്പിച്ച സെമിനാര്‍ സംഘടിപ്പിച്ചു. പീറ്റര്‍ വേലപ്പന്‍ മുതല്‍ എന്‍എസ് മാധവന്‍ വരെയുള്ള പ്രതിഭകള്‍ പ്രസംഗിച്ചു. </p>
<p>അതും പോരാഞ്ഞ് മുഖപ്രസംഗവും പാസാക്കി. </p>
<p>പ്രസംഗം കൊണ്ടോ മുഖപ്രസംഗം കൊണ്ടോ കളിയുടെ നിലവാരം മെച്ചപ്പെടുമായിരുന്നെങ്കില്‍ ഇന്ത്യ പണ്ടേക്കും പണ്ടേ വേള്‍ഡ് കപ്പ് നേടിയേനെ. സ്വപ്നം കാണാന്‍ മനോരമയ്ക്ക് മാത്രമല്ല, എല്ലാവര്‍ക്കും അവകാശമുണ്ട്. അടുത്തതിന്റെ പിന്നത്തെ കൊല്ലം ഇന്ത്യ ലോക ചാമ്പ്യന്‍മാരാകുമെന്ന് സ്വപ്നം കാണാനും വിരോധമില്ല. സ്വപ്നരാജ്യത്തില്‍ എന്തിന് അര്‍ദ്ധരാജ്യം?</p>
<p>**************************************</p>
<p>കര്‍ക്കിടക വാവും കഴിഞ്ഞു. ചിങ്ങമാസം പിറക്കുകയാണ്. തുമ്പയും മുക്കുറ്റിയുമൊക്കെ വംശനാശം വന്നുപോയെങ്കിലും തമിഴ്നാട്ടില്‍ നിന്ന് പൂ കൊണ്ടുവന്ന് മലയാളികള്‍ അത്തപ്പൂക്കളം ഒരുക്കുന്നു. </p>
<p>അത്തം പത്തിന് തന്നെ ഇക്കുറിയും പൊന്നോണം. ഓണത്തിന് മഹാബലി വന്നാലും ഇല്ലെങ്കിലും ഓണപ്പതിപ്പുകള്‍ വരും എന്ന് ഉറപ്പാണ്. മൂന്ന് ഭാഗങ്ങളുള്ള മലയാള മനോരമയുടെ വാര്‍ഷിക പതിപ്പ് വിപണിയില്‍ എത്തിക്കഴിഞ്ഞു. കഥയും കവിതയും ലേഖനങ്ങളും ആവശ്യത്തിനുണ്ടെങ്കിലും പരസ്യത്തിനാണ് പരമാവധി പേജുകള്‍ മാറ്റിവെച്ചിട്ടുള്ളത്. രാഹുല്‍ യുവരാജാവിന്റെ അപദാനങ്ങളും കാവ്യാമാധവന്റെ കദനകഥയുമാണ് ഒന്നാം ഭാഗത്തിലെ പ്രധാന<br />
വിഭവങ്ങള്‍. </p>
<p>ബൃന്ദകാരാട്ടിന്റെ വീട്ടുവിശേഷങ്ങളും ഗാനഗന്ധര്‍വ്വന്റെ ഹൃദയതാളവുമാണ് രണ്ടാം ഭാഗത്തില്‍. </p>
<p>മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും കൊച്ചുവര്‍ത്തമാനങ്ങള്‍ മൂന്നാം ഭാഗത്തിലും. </p>
<p>**************************************</p>
<p>മനോരമ വാര്‍ഷിക പതിപ്പിന്റെ പതിവ് നിലവാരം ഈവര്‍ഷത്തിലും മാറ്റമില്ലാതെ തുടരുന്നു.</p>
<p>നിലവാരത്തിന്റെ കാര്യത്തില്‍ മാധ്യമം വാര്‍ഷിക പതിപ്പ് മനോരമയോട് മത്സരിക്കുന്ന കാഴ്ച ഇത്തവണ കാണാം. സക്കറിയ, മുകുന്ദന്‍, ശബാന ആസ്മി, യു.ആര്‍.അനന്തമൂര്‍ത്തി, മുതലായ ബുദ്ധിജീവികള്‍ ആദ്യഭാഗത്തിലും </p>
<p>പൃഥ്വിരാജ്, ശ്രീശാന്ത്, അച്യുതാനന്ദന്‍ എന്നിങ്ങനെയുള്ള ജനപ്രിയ നായകര്‍ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. </p>
<p>മനോരമയിലെന്ന പോലെ മാധ്യമത്തിലുമുണ്ട് രാഹുല്‍ ഗാന്ധി. ഹൈബി ഈഡന്‍ താന്‍ അറിയുന്ന രാഹുല്‍ജിയെ പരിചയപ്പെടുത്തുന്നു. രാഹുലുമായി ഇത്രയും അടുപ്പവും സ്നേഹവും ഉണ്ടായിട്ടും എറണാകുളം സീറ്റ് എങ്ങനെ കാക്ക കൊത്തിപ്പോയി എന്ന് കൂടി എഴുതിയിരുന്നെങ്കില്‍ യുവ കോണ്‍ഗ്രസുകാര്‍ക്ക് ഉപകാരപ്രദമായേനെ.</p>
<p>എല്ലാ വായനക്കാര്‍ക്കും ആഹ്ളാദകരമായ പുതുവര്‍ഷം ആശംസിച്ചുകൊണ്ട് ഈ വാരാന്ത്യം സമ്പൂര്‍ണമാകുന്നു. </p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38783</wfw:commentRss>
		</item>
		<item>
		<title>സമകാലിക സിനിമയും ജാതിവിചാരവും</title>
		<link>http://www.keralawatch.com/election2009/?p=38750</link>
		<comments>http://www.keralawatch.com/election2009/?p=38750#comments</comments>
		<pubDate>Wed, 18 Aug 2010 10:39:52 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[ലേഖനങ്ങള്‍]]></category>

		<category><![CDATA[സിനിമ നിരൂപണം]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38750</guid>
		<description><![CDATA[നാട്ടിന്‍ പുറങ്ങളും ഗ്രാമടാക്കീസുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകസമൂഹവും മലയാള സിനിമയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഈ ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്നത്. ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും ഓര്‍മ്മകളിലും ചരിത്രത്തിലും ഗൃഹാതുരമായൊരു കാലത്തെ അവശേഷിപ്പിച്ചുകൊണ്ട് വളരെവേഗം ഗ്രാമ ടാക്കീസുകള്‍ ഒഴിഞ്ഞ ഇടങ്ങളായി. കേരളത്തില്‍ ഏറ്റവുമധികം ബി, സി ക്ലാസ് തിയേറ്ററുകള്‍ അടച്ചുപൂട്ടിയ ദശകമാണിത്.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=38750' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/rithu-50x50.jpg" style="float:left; margin: 0 1em .5em 0;" alt="rithu" title="rithu" /></a><p><strong>കെപി ജയകുമാര്‍</strong></p>
<p><img class="aligncenter size-full wp-image-38751" title="ore-kadal" src="http://www.keralawatch.com/election2009/wp-content/uploads/2010/08/ore-kadal.jpg" alt="ore-kadal" width="400" height="300" /></p>
<p>നാട്ടിന്‍ പുറങ്ങളും ഗ്രാമടാക്കീസുകളും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു പ്രേക്ഷകസമൂഹവും മലയാള സിനിമയുടെ ശക്തികേന്ദ്രങ്ങളായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തോടെയാണ് ഈ ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ സംഭവിക്കുന്നത്. ഗ്രാമങ്ങളുടെയും ചെറുപട്ടണങ്ങളുടെയും ഓര്‍മ്മകളിലും ചരിത്രത്തിലും ഗൃഹാതുരമായൊരു കാലത്തെ അവശേഷിപ്പിച്ചുകൊണ്ട് വളരെവേഗം ഗ്രാമ ടാക്കീസുകള്‍ ഒഴിഞ്ഞ ഇടങ്ങളായി. കേരളത്തില്‍ ഏറ്റവുമധികം ബി, സി ക്ലാസ് തിയേറ്ററുകള്‍ അടച്ചുപൂട്ടിയ ദശകമാണിത്. ആഗോളവല്‍ക്കരണത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാഴ്ചകളും അനുഭവങ്ങളും നല്‍കിയ ബിംബാവലിയും ആഖ്യാനങ്ങളും നമ്മുടെ ശീലങ്ങളെ  മാറ്റിമറിച്ച സാഹചര്യമായിരുന്നു ഇത്.</p>
<p>സവിശേഷമായ ഈ ലോക യാഥാര്‍ത്ഥ്യത്തിനു നടുവില്‍ എല്ലാ പ്രാദേശിക സിനിമയേയും പോലെ മലയാള ചലച്ചിത്രവും വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. ഓരോ പ്രാദേശിക സിനിമയും അവരവരുടെ പ്രാദേശിക-ജീവിത സ്വത്വങ്ങളിലേയ്ക്ക് മടങ്ങിപ്പോവുകയും ആഗോളവല്‍കൃത സാങ്കേതികതികവോടെ അവയെ ആവിഷ്കരിക്കുകയുമായിരുന്നു പ്രതിസന്ധികളെ മറികടക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം. എന്നാല്‍ മലയാള സിനിമ &#8216;ജീവിത ഗന്ധിയായ&#8217; ഇടങ്ങളെ ആവിഷ്കരിക്കുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്. അന്യഭാഷാ ചിത്രങ്ങളുടെ അനുകരണങ്ങള്‍, മുഴുനീള കോമഡി ചിത്രങ്ങള്‍, അശ്ളീല ചിത്രങ്ങള്‍ എന്നിങ്ങനെ ദുര്‍ബലമായൊരു പ്രതിരോധമാണ് ഇവിടെയുണ്ടായത്. തൊണ്ണൂറുകളില്‍ വര്‍ദ്ധിച്ചുവന്ന &#8216;എ പടങ്ങള്‍&#8217; സി ക്ലാസ് തിയേറ്ററുകള്‍ എന്നുവിളിക്കുന്ന ഗ്രാമടാക്കീസുകളെ ഹൌസ് ഫുള്ളാക്കി. &#8216;പുരുഷലൈംഗിക വിപണി&#8217; ലക്ഷ്യമിട്ട് പുറത്തുവന്ന ചിത്രങ്ങളെ അവര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. തിയേറ്ററുകള്‍ പുരുഷ ലൈംഗിത തൃഷ്ണകളുടെയും (വൈകൃതങ്ങളുടെയും) കാഴ്ചയുടെയും ഇടമായി വളരെ പെട്ടെന്ന് രൂപം മാറുന്നു.</p>
<p><img class="alignright size-full wp-image-38752" title="rithu" src="http://www.keralawatch.com/election2009/wp-content/uploads/2010/08/rithu.jpg" alt="rithu" width="230" height="175" /><br />
ഒരു കാലത്ത് സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഗ്രാമജീവിതത്തിന്റെ പരിഛേദമായിരുന്ന ഗ്രാമീണ കൊട്ടകകള്‍ വളരെവേഗം പുരുഷന്‍മാരുടെ മാത്രം ഇടങ്ങളായിമാറി. ഗ്രാമ ടാക്കീസുകള്‍ കുടുംബങ്ങളെ പുറത്തുനിര്‍ത്തി. സ്ത്രീകളെയും കുട്ടികളെയും വിലക്കി. നീലച്ചിത്രങ്ങളുടെ കാലം കഴിഞ്ഞപ്പോഴാകട്ടെ സി ക്ളാസ് തിയേറ്ററുകളിലേക്ക് കുടുംബങ്ങള്‍ മടങ്ങിവന്നില്ല. നടത്തിപ്പ് ബുദ്ധിമുട്ടായപ്പോള്‍ മിക്ക കൊട്ടകകളും അടച്ചുപൂട്ടി. ടെലിവിഷന്റെ പ്രചാരവും വളരെവേഗം ലഭ്യമാകുന്ന പുതിയ ചിത്രങ്ങളുടെ സി ഡി/ഡി വി ഡികളും പൂട്ടലുകളുടെ ആക്കം കൂട്ടി. മലയാള സിനിമ പൊതുവില്‍  നേരിട്ട പ്രതിസന്ധികളുടെ ഇരകളായത് ഗ്രാമടാക്കീസുകളായിരുന്നു.  നരഗങ്ങളും അര്‍ദ്ധ നഗരങ്ങളും കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന ചലച്ചിത്ര സംസ്കാരത്തിനൊപ്പമാണ് പിന്നീട് മലയാള സിനിമാ വ്യവസായം നിലയുറപ്പിച്ചത്. നഗരത്തിന്റെ അഭിരുചികള്‍, കാഴ്ച ശീലങ്ങള്‍ എന്നിവയിലേക്ക് സിനിമ ചുരുങ്ങുന്നു.</p>
<p>നഗരത്തിലെ &#8216;യുവാക്കള്‍ക്കുവേണ്ടിയാണ്&#8217; തങ്ങള്‍ ചിത്രങ്ങള്‍ ചെയ്യുന്നതെന്ന് എല്ലാ സംവിധായകരും അവകാശപ്പെട്ടുതുടങ്ങി. യുവാക്കള്‍, നഗരം എന്നീ ഇടങ്ങളിലേക്ക് സിനിമ കേന്ദ്രീകരിക്കുന്നു. നഗരം, ആധുനിക ഹൈ ടെക് ജീവിത പരിസരം എന്നിങ്ങനെ ഭാവുകത്വപരിണാമത്തിന്റെ മറ്റൊരു ദിശയിലേക്ക് സിനിമ മാറുന്നു. സൂക്ഷ്മവായനയില്‍ ഈ വ്യതിയാനം ഭാവുകത്വപരമായിരുന്നില്ലെന്നും അറിവും അധികാരവും സമന്വയിക്കുന്ന ഒരുതരം ഹൈ-ടെക് വരേണ്യതയെ ആന്തരവല്‍ക്കരിച്ച കാഴ്ചകളാണ് നിര്‍മ്മിക്കപ്പെടുന്നതെന്നും മനസ്സിലാകുന്നു. നിലനില്‍ക്കുന്ന സാമൂഹ്യസദാചാര വ്യവസ്ഥക്കും ജാതി വിചാരങ്ങള്‍ക്കും അതിന്റെ സാംസ്കാരിക മൂല്യസങ്കല്‍പ്പങ്ങള്‍ക്കും കോട്ടംതട്ടാത്തവിധം മെനഞ്ഞെടുത്ത സിനിമകള്‍ മാറുന്ന കാലത്തിന് പാകമായ നാഗരിക വരേണ്യ മധ്യവര്‍ഗ്ഗത്തെ സമൂഹകേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുകയാണ്.</p>
<p>ശ്യാമപ്രസാദിന്റെ ഒരേകടല്‍ (2008), ഋതു(2009) എന്നീ ചിത്രങ്ങള്‍ നാഗരിക മധ്യവര്‍ഗ്ഗ വരേണ്യതയെ ആഖ്യാനം ചെയ്യുന്നത് ഈ പശ്ചാത്തലത്തില്‍ വായിക്കാനാവും. ലോകം അംഗീകരിക്കുന്ന സാമ്പത്തികശാസ്ത്രജ്ഞനാണ് &#8216;ഒരേ കടലിലെ&#8217; നായകന്‍. ദൈനംദിന സാമൂഹ്യജീവിതത്തിന്റെ രാഷ്ട്രീയപരിസരങ്ങളില്‍ നിന്നും കുടുംബ/വ്യക്തി ബന്ധങ്ങളില്‍ നിന്നും വൈകാരികമായ അകലം പാലിക്കുന്ന &#8216;പ്രൊഫഷണല്‍ ഇക്കണോമിസ്റ്റ്&#8217;. കാറില്‍ യാത്ര ചെയ്യുന്ന നായകന്‍ അവിചാരിതമായ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് അല്പ സമയം ട്രാഫിക് ബ്ളോക്കില്‍ പെടുന്നു. ആ സമയത്ത് അയാള്‍ പ്രകടിപ്പിക്കുന്ന അസ്വസ്ഥതകള്‍ നായകനും ജനക്കൂട്ടവും തമ്മിലുള്ള അന്തരത്തെ അടയാളപ്പെടുത്തുന്നു. അത് സമൂഹവും സാമ്പത്തികശാസ്ത്രവും തമ്മിലുള്ള വൈകാരിക ദൂരമായും വായിക്കാം. അയാള്‍ക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ചെറിയമ്മയുടെ മരണവാര്‍ത്ത അറിഞ്ഞിട്ടും ഇളകാത്ത &#8216;ഡിറ്റാച്ച്മെന്റ്&#8217; കഥാപാത്ര വ്യക്തിത്വത്തിന് അടിവരയിടുന്നു. ആഗോളവല്‍ക്കരണ കാലത്തെ വികാരനിരപേക്ഷമായ പ്രഫഷണല്‍ വ്യക്തി/പുരുഷനെയാണ് ചലച്ചിത്രം സങ്കല്‍പ്പിച്ചെടുക്കുന്നത്. മറുവശത്ത് വൈകാരികക്ഷോഭങ്ങളില്‍ അകപ്പെട്ടുപോകുന്ന സ്ത്രീ (നായിക) പരമ്പരാഗത ചലച്ചിത്ര സങ്കല്‍പ്പത്തില്‍തന്നെ നിലയുറപ്പിക്കുന്നു.</p>
<p><img class="alignleft size-full wp-image-38753" title="jasmine" src="http://www.keralawatch.com/election2009/wp-content/uploads/2010/08/jasmine.jpg" alt="jasmine" width="230" height="175" /><br />
&#8216;ദാരിദ്രമാണ് ഏറ്റവും വലിയ ദുരന്തം&#8217; എന്നും അതിനു കാരണം &#8216;വന്‍തോതിലുള്ള ജനസംഖ്യാ വര്‍ദ്ധനവാണെ&#8217;ന്നും നായകന്‍ തന്റെ ഹൈടെക് ഇക്കണോമിക്സ് ക്ലാസില്‍ വിദ്യാര്‍ത്ഥികളോട് പറയുന്നു. ലോകം  മുഴുവന്‍ ആരാധിക്കുന്ന ഒരുസാമ്പത്തിക ശാസ്ത്രജ്ഞന്‍ പഴയ പ്രീഡിഗ്രി ക്ലാസില്‍ പോലും അവതരിപ്പിച്ച് പരാജയപ്പെട്ട ഈ സാമ്പത്തിക ശാസ്ത്ര സിദ്ധാന്തം ഇക്കാലത്ത് വീണ്ടും പറയുന്നതിന്റെ യുക്തിയെ ഒരുതരത്തില്‍ കാണാം. ഒന്ന് ഇക്കണോമിക്സില്‍ ആഖ്യാതാവിനുള്ള അജ്ഞത. രണ്ട് മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനസംഖ്യാ വര്‍ദ്ധനവിനെക്കുറിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ പ്രകടിപ്പിക്കുന്ന കുറ്റകരമായ ആശങ്ക ചലച്ചിത്രകാരനും ഏറ്റെടുക്കുന്നു. സമ്പത്തിന്റെയും വിഭവങ്ങളുടെയും അസമമായ വിതരണവും ഉപയോഗവും ഉപഭോഗവും സൃഷ്ടിക്കുന്ന അസന്തുലിതമായ സാമൂഹ്യാവസ്ഥയില്‍ ദാരിദ്രം ജനസംഖ്യയുടെ സൃഷ്ടിയാണെന്ന് സ്ഥാപിക്കുന്ന ആഗോളവല്‍ക്കരണകാലത്തെ നായകന്‍ തന്റെ അറിവിന്റെ മൂലധനം നിക്ഷേപിക്കുന്നത് എവിടെയാണെന്ന് വ്യക്തമാകുന്നു. അറിവും വരേണ്യതയും കൈമുതലായുള്ള &#8216;ആധികാരികമായ&#8217; വ്യക്തി/പുരുഷ ഇനങ്ങളെ സൃഷ്ടിച്ചുറപ്പിക്കുകയാണ് ചലച്ചിത്രം. ഋതു നാഗരിക-ഹൈടെക് പശ്ചാത്തലത്തില്‍ പ്രതിലോമകരമാം വണ്ണം ജാതി ബോധത്തെ പുനരായനിക്കുന്ന &#8216;യൂത്ത്&#8217; സിനിമയായിരുന്നു.</p>
<p>കുടുംബം കടന്നുപോകുന്ന ഓരോ പ്രതിസന്ധിയിലും പാരമ്പര്യത്തിന്റെ സംരക്ഷകര്‍ സ്ത്രീകളാണെന്ന കാഴ്ച ചലച്ചിത്രങ്ങളില്‍ ആവര്‍ത്തിക്കുന്നു. തന്‍മാത്ര (ബ്ളസി, 2006)പോലെയുള്ള ചലച്ചിത്രങ്ങള്‍ കുടുംബം നിലനില്‍ക്കുന്നതുതന്നെ &#8216;ഉത്തമയായ ഭാര്യ&#8217; അനുഷ്ഠിക്കേ കര്‍മ്മങ്ങളിലൂടെയാണെന്ന ബോധത്തെ ഉദാത്തവല്‍ക്കരിക്കുന്നു. ഒറ്റവായനയില്‍ തന്‍മാത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ സംരക്ഷണയില്‍ കഴിയുന്ന ഒരു &#8216;മലയാളി കുടുംബ&#8217;ത്തിന്റെ കഥയാണ്. ഭര്‍ത്താവിന്റെ &#8216;ശാരീരികവും&#8217; മാനസികവുമായ (ഒരളവുവരെ സാമ്പത്തികവും) അഭാവത്തെ വിധിയായി ഏറ്റുവാങ്ങുന്ന നായിക, ഭര്‍തൃപിതാവിന്റെ സംരക്ഷണയില്‍ ഒതുങ്ങി നഗരത്തില്‍ നിന്നും നാട്ടിന്‍പുറത്തെ തറവാടിന്റെ &#8216;കുലീന&#8217; മൌനത്തിലേക്ക് പിന്‍വാങ്ങുന്നു. നായികയുടെ അച്ഛനും അമ്മയും വിദ്യാ സമ്പന്നരും കേരളത്തിന് പുറത്ത് നഗരത്തില്‍ ജോലിചെയ്യുന്നവരും ആധുനിക ജീവിത രീതികള്‍ പിന്‍പറ്റുന്നവരുമായിരുന്നിട്ടും, അവരുടെ മകള്‍ ഒരിക്കലും സ്വയം പര്യാപ്തമായ ജീവിത നിര്‍ണ്ണയത്തിലേക്ക് എത്തുന്നില്ല. ഭര്‍ത്താവിന്റെ &#8216;അഭാവ&#8217;ത്തില്‍ (ഭര്‍തൃ)&#8217;പിതാവിന്റെ&#8217; സംരക്ഷണയിലാണ് അവളുടെ ജീവിതം. പുത്രന്‍ സംരക്ഷണം ഏറ്റെടുക്കാന്‍ പാകമാകുന്ന (സിവില്‍ സര്‍വ്വീസ് പരീക്ഷ വിജയക്കുന്ന)നിമിഷത്തില്‍ നായകന്‍ (ഭര്‍ത്താവ്) നാടകീയമായി വിടവാങ്ങുന്നു. ഈ ഘട്ടത്തില്‍ തന്നെയാണ് പിതാവ് ഗുരുവായൂരില്‍ ഭജനമിരിക്കാന്‍ പോകുന്നതും. ഗാര്‍ഹസ്ത്യം പൂര്‍ത്തിയാക്കി സന്യാസത്തിലേക്ക് വഴിതിരിയുന്ന പുരുഷ നിയോഗങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആ കഥാപാത്രം കാഴ്ചയില്‍നിന്നും അതോടെ നിഷ്ക്രമിക്കുന്നു.</p>
<p><img class="alignleft size-full wp-image-38754" title="thanmathra" src="http://www.keralawatch.com/election2009/wp-content/uploads/2010/08/thanmathra.jpg" alt="thanmathra" width="230" height="175" /><br />
പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റെയും സംരക്ഷണയില്‍ ജീവിക്കുന്ന നായിക (സ്ത്രീ) ഒരു വരേണ്യ നിര്‍മ്മിതിയാണ്. സ്ത്രീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല/ ആവശ്യമില്ല എന്ന മനുവാദത്തിന്റെ പ്രത്യയശാസ്ത്ര ഘടനയിലാണ് ആഖ്യാനം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. സവര്‍ണ്ണത്വത്തെ സമൂഹ കേന്ദ്രത്തില്‍ സങ്കല്‍പ്പിക്കുക മാത്രമല്ല, പ്രാക്തനമായ വരേണ്യ സദാചാര മൂല്യങ്ങളെ ആന്തരവല്‍ക്കരിക്കുന്ന ആഖ്യാനങ്ങളായി ചലച്ചിത്രങ്ങള്‍ മാറുകയും ചെയ്യുന്നു. നായകനുമായി ഒന്നിക്കുന്ന കാലംവരെ നായികയുടെ &#8216;കന്യകാത്വം&#8217; കാത്തുസൂക്ഷിക്കുന്ന ആഖ്യാന പ്രതിസന്ധികളിലൂടെ (കല്‍ക്കട്ടാന്യൂസ്), കളങ്കപ്പെട്ട പെണ്‍കുട്ടി മരിക്കണം (പളുങ്ക്) എന്ന തരം സദാചാര ബോധ്യങ്ങളെ സാമാന്യവല്‍ക്കരിക്കുന്നതിലൂടെ സിനിമ വരേണ്യ ജാതി മൂല്യങ്ങളുടെ പുനരുല്പാദനവും വ്യാപനവുമാണ് സാധ്യമാക്കുന്നത്.</p>
<p>എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ ദശകത്തിലും പുറത്തുവന്ന ചലച്ചിത്രങ്ങളില്‍ അധഃസ്ഥിതരും മുസ്ലീം ന്യൂനപക്ഷ കഥാപാത്രങ്ങളും അദൃശ്യരോ ഫോര്‍മുല കഥാപാത്രങ്ങളോ ആയിചുരുങ്ങി. മുസ്ലീം/കീഴാള സംസ്കാരം ചിത്രത്തിലെ പലതില്‍ ഒരിഴയായോ നന്‍മ തിന്‍മ ദ്വന്ദ്വങ്ങളില്‍ കുടുങ്ങിയ വാര്‍പ്പുരൂപങ്ങളായോ രൂപാന്തരപ്പെട്ടു. ഉപ്പ്, (പവിത്രന്‍) മഗരിബ്, ഗര്‍ഷോം, പരദേശി, (പി ടി കുഞ്ഞുമുഹമ്മദ്) തകരച്ചെ (അവിര റബേക്ക) തുടങ്ങിയ ചിത്രങ്ങളായിരുന്നു അതിനൊരപവാദം. എന്നാല്‍ മധ്യവര്‍ഗ്ഗ ഭാവുകത്വത്തിന്റെ രൂപ/ഘടനകളെ മറികടക്കുന്ന ആഖ്യാനങ്ങളായി ഇവയൊന്നും വികസിക്കുന്നില്ല. ദളിതരുടെയും കീഴാളരുടെയും മറ്റ് പിന്നോക്ക ജനവിഭാഗങ്ങളുടെയും സ്മരണകള്‍ക്കും അനുഭവങ്ങള്‍ക്കും പ്രാതിനിധ്യമുള്ള കാഴ്ചകള്‍ക്ക് വേണ്ടിയുള്ള അന്വേഷണം വരേണ്യസാംസ്കാരിക ഘടനയ്ക്കുള്ളില്‍ സാധ്യമാവുകയില്ല. ചലച്ചിത്രത്തിന്റെ പ്രത്യയശാസ്ത്ര സാംസ്കാരിക സാമ്പത്തിക വ്യവസ്ഥക്കുള്ളില്‍ കീഴാളരുടെ സൌന്ദര്യശാസ്ത്രവും ആഖ്യാനരീതിയും സാധ്യമാകുമോ എന്ന ചോദ്യത്തിന് ലളിതമായ ഉത്തരങ്ങളില്ല.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38750</wfw:commentRss>
		</item>
		<item>
		<title>ഭഗവതിപുരം റെയില്‍‌വേ സ്റ്റേഷന്‍</title>
		<link>http://www.keralawatch.com/election2009/?p=38623</link>
		<comments>http://www.keralawatch.com/election2009/?p=38623#comments</comments>
		<pubDate>Tue, 17 Aug 2010 09:03:42 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[യാത്ര]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38623</guid>
		<description><![CDATA[മീറ്റര്‍ഗേജ് ട്രെയിനില്‍ പ്രകൃതി രമണീയമായ കാഴ്ചകള്‍ കണ്ട്, ആ കാഴ്ചകള്‍ എന്‍റെ ചെറു ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തുമ്പോള്‍ ഒരിക്കലും പ്രകൃതിയുടെ നിറം ചാലിച്ച മുഖത്തിന് ഇത്ര തീവ്രതയുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഭഗവതിപുരം അതായിരുന്നു ഞങ്ങള്‍ ചെന്നിറങ്ങിയ സ്ഥലത്തിന്റെ പേര്. കുഗ്രാമം! ചരിത്രത്താളുകളില്‍ എവിടെയോ ഉറഞ്ഞുപോയ ഒരു മഞ്ഞച്ച ചിത്രം പോലെയായിരുന്നു ആദ്യ കാഴ്ചയില്‍ ഭഗവതിപുരം.]]></description>
			<content:encoded><![CDATA[<p><strong>വിനോദ് ശശിധരന്‍</strong></p>
<p><img class="aligncenter size-full wp-image-38629" title="bhagavathipuram1" src="http://www.keralawatch.com/election2009/wp-content/uploads/2010/08/bhagavathipuram1.jpg" alt="bhagavathipuram1" width="398" height="252" /></p>
<p>മീറ്റര്‍ഗേജ് ട്രെയിനില്‍ പ്രകൃതി രമണീയമായ കാഴ്ചകള്‍ കണ്ട്, ആ കാഴ്ചകള്‍ എന്‍റെ ചെറു ക്യാമറയ്ക്കുള്ളില്‍ പകര്‍ത്തുമ്പോള്‍ ഒരിക്കലും പ്രകൃതിയുടെ നിറം ചാലിച്ച മുഖത്തിന് ഇത്ര തീവ്രതയുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഭഗവതിപുരം അതായിരുന്നു ഞങ്ങള്‍ ചെന്നിറങ്ങിയ സ്ഥലത്തിന്റെ പേര്. കുഗ്രാമം! ചരിത്രത്താളുകളില്‍ എവിടെയോ ഉറഞ്ഞുപോയ ഒരു മഞ്ഞച്ച ചിത്രം പോലെയായിരുന്നു ആദ്യ കാഴ്ചയില്‍ ഭഗവതിപുരം. ഒരു റൊമാന്റിക്ക് കവി ഭാവനയ്‌ക്ക് കാടുകയറാന്‍ പറ്റിയതെല്ലാം അവിടെയുണ്ടായിരുന്നു അല്ലെങ്കില്‍ ഒരു നഗരവാസിയുടെ ഗൃഹാതുരത്വത്തിന് അലസമായി അയവെട്ടാനുള്ള എല്ലാം.</p>
<p><img class="aligncenter size-full wp-image-38625" title="13-kannara" src="http://www.keralawatch.com/election2009/wp-content/uploads/2010/08/13-kannara.jpg" alt="13-kannara" width="400" height="300" /><br />
തികച്ചും വിജനമായ സ്റ്റേഷന്‍ പരിസരം. ആ പരിസരത്തിന് ഒട്ടും ചേരാത്ത ഗര്‍വോടെ ഒരു റെയില്‍വേ ആപ്പീസ്. പണ്ട് ദൂരദര്‍ശനില്‍ കണ്ട മാല്‍ഗുഡിയുടെ ഏതോ ഓര്‍മ്മകള്‍ പെട്ടെന്ന് മനസിലൂടെ പാഞ്ഞുപോയി.</p>
<p>റെയില്‍‌വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിനുള്ളില്‍ നിറയെ തണല്‍ മരങ്ങള്‍, വലത് വശത്ത് കാണാന്‍ വൃത്തിയില്ലാത്ത കുറേ മനുഷ്യരും. ഇടത്ത് വശത്ത് ഒരു കുന്നും. കുന്നിന് മുകളിലായി ഒരു ആലും അതിനടുത്ത് കാവിന് സമാനമായൊരു ക്ഷേത്രവും. കുന്നിന്റെ താഴ്വാരത്തില്‍ ഒരു വീടുണ്ട് മറ്റ് വീടുകളെ അപേക്ഷിച്ച് സാമാന്യം വലുതായിരുന്നു ഈ വീട്. വീടിന് പുറത്ത് അപരിചിതരെ കണ്ട് കണ്ണ് തുറിച്ച് നോക്കുന്ന ഒരു കിഴവി നില്‍പ്പുണ്ട്. എല്ലാവരെയും ആകര്‍ഷിക്കുന്ന ഒരു ഘടകം ആ കിഴവിക്കുണ്ടായിരുന്നു. അവരുടെ കാതും അതില്‍ തൂങ്ങിക്കിടക്കുന്ന അപാര കനമുള്ള കടുക്കനും, കടുക്കന്റെ ഭാരം ചെവിയില്‍ ഉണ്ടാക്കിയിരിക്കുന്ന ദ്വാരവും. ആ ദ്വാരത്തിലൂടെ നമുക്ക് അടുത്തുള്ള കുന്നിന്‍റെ മനോഹാരിത ക്യാ‍മറയില്‍ പകര്‍ത്താം.</p>
<p>കുന്നിന്‍റെ മുകളില്‍ ചുവപ്പും വെള്ളയും പൂശിയ ചുമരുകളോട് കൂടിയ ചെറിയ ക്ഷേത്രം. കുന്ന് കയറി തിരിഞ്ഞ് നോക്കുമ്പോള്‍ താഴെ ചെറു കുട്ടകള്‍ പോലെയുള്ള വീടുകളും നാരുപോലെ കടന്നു പോകുന്ന റെയില്‍‌വേ ലൈനും കാണാം. പണ്ട് നരബലി നടന്നിരുന്ന ക്ഷേത്രമായിരുന്നത്രേ അത്. ഇപ്പോള്‍ ദുര്‍ഗ്ഗാഷ്‌ടമി നാളുകളില്‍ ആടിനെയും കോഴിയെയുമെല്ലാം ബലി കഴിക്കാറുണ്ടെന്ന്. കുന്നിന്‍റെ മുകളില്‍ വേരുകള്‍ നിലംതൊട്ടു നില്‍ക്കുന്ന ആല്‍മരത്തിന്‍റെ സൌന്ദര്യം എല്ലാവരും പകര്‍ത്തുമ്പോള്‍ ആ വേരുകള്‍ക്കിടയിലൂടെ ഞാന്‍ അതിനുള്ളിലേക്ക് കടന്നു.</p>
<p>അവിടെയുമുണ്ടൊരു കൊച്ച് കാവ്, അതും നാഗരുക്കാവ്. നട്ടുച്ച നേരത്ത് പോലും ഒരു സൂര്യ കിരണത്തെ അകത്ത് പ്രവേശിപ്പിക്കാന്‍ കുശുമ്പ് കാട്ടുന്ന ആ ആല്‍മരം നാഗങ്ങള്‍ക്ക് ഒരു വലിയ മാളം തന്നെയായിരുന്നു. അതുകൊണ്ടായിരിക്കാം ഞാന്‍ അതിനകത്ത് കയറിയത് കണ്ട ഒരു നാട്ടുകാരന്‍ എന്നെ പെട്ടെന്ന് തന്നെ പുറത്തിറങ്ങാന്‍ പറഞ്ഞത്.</p>
<p><img class="aligncenter size-full wp-image-38626" title="sarpa-kavu" src="http://www.keralawatch.com/election2009/wp-content/uploads/2010/08/sarpa-kavu.jpg" alt="sarpa-kavu" width="360" height="278" /><br />
ആ നാഗ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കണ്ടത് എന്റെ ചങ്ങാതികള്‍ മലയിറങ്ങി ഓടുന്നതാണ്, എന്താ കാരണം എന്ന് ഉറക്കെ വിളിച്ച് ചോദിച്ചപ്പോള്‍ അടുത്ത ട്രെയിന്‍ വരുന്നു. സിഗ്‌നല്‍ മാറുന്നത് കാണണമത്രേ. അങ്ങനെ ആ ഓട്ടക്കാര്‍ക്ക് പിന്നില്‍ ഞാനും കൂടി. ട്രെയിന്‍ വന്നു, വീതി കുറഞ്ഞ പാളത്തിലൂടെ കൂകിവിളിച്ച് വരുന്ന ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറും മുമ്പ് തന്നെ നിര്‍ത്തിയിട്ടു. എന്താ കാര്യമെന്ന് ഒരു മരച്ചില്ല പിടിച്ച് നില്‍ക്കുന്ന സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചപ്പോള്‍ സിഗ്നല്‍ ആയില്ലത്രേ എന്നായിരുന്നു മറുപടി.</p>
<p>മരത്തടി കൊണ്ടുണ്ടാക്കിയ ഒരു തൂണിലാണ് സിഗ്നല്‍ ക്രമീകരിച്ചിരിക്കുന്നത്. സിഗ്നല്‍ എന്ന് പറഞ്ഞാല്‍ ലൈറ്റൊന്നുമല്ല. രണ്ട് ചെറിയ പലക കഷ്‌ണങ്ങള്‍ ഇടത്തേക്കും വലത്തേക്കും കുറുകെ വച്ചിട്ടുണ്ട്. ഒരാളെത്തി കമ്പ് കൊണ്ട് ആ മരത്തടിയുടെ സ്ഥാനം മാറ്റുമ്പോഴാണ് ട്രെയിന്‍ ഡ്രൈവര്‍ക്ക് സിഗ്നല്‍ ലഭിക്കുക. ലോകത്തെ ഏറ്റവും വലിയ റെയില്‍‌വേ ശൃംഖലയിലെ ഈ പ്രാകൃത ഏര്‍പ്പാട് ചിരിയും കൌതുകവും ഉണര്‍ത്തി. ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് വന്നു. മരച്ചില്ലയുമായി പ്ലാറ്റ്ഫോമില്‍ നിന്ന സ്റ്റേഷന്‍ മാസ്റ്റര്‍ ആ മരച്ചില്ല ഡ്രൈവര്‍ക്ക് നല്‍കി, മറ്റൊന്ന് ഡ്രൈവറില്‍ നിന്നും വാങ്ങി. ഇത് സ്റ്റേഷനില്‍ നടക്കുന്ന സിഗ്നല്‍ കൈമാറ്റം ആണത്രേ! “ഇതാണ് സിഗ്നല്‍ കൈമാറ്റ പ്രക്രിയ“ എന്ന് എന്റെ ചങ്ങാതി നര്‍മ്മം കലര്‍ത്തി പറയുമ്പോള്‍ അതൊരു സിഗ്‌നല്‍ കൈമാറ്റ ആചാരമായിട്ടാണ് എനിക്ക് തോന്നിയത്.</p>
<p>ഇപ്പോള്‍ ഈ റൂട്ടിലേക്കുള്ള മീറ്റര്‍ഗേജ് ട്രെയിനുകള്‍ സര്‍ക്കാര്‍ മുന്‍‌ക്കൈയെടുത്ത് നിര്‍ത്തലാക്കിയിരിക്കുന്നു. ഈ ഗ്രാമങ്ങളിലെ പഴമക്കാരെയും അങ്ങ് ദൂരെ പട്ടണത്തിലെ കച്ചവടക്കാരെയും ബന്ധിപ്പിച്ചിരുന്ന ഇവിടുത്തെ ഏറ്റവും ബൃഹത്തായ ഗതാഗതമാര്‍ഗമായിരുന്നുവിത്. ഇന്ന് എനിക്കും അവിടെ സന്ദര്‍ശിച്ചവര്‍ക്കും അത് സുന്ദരമായ ഓര്‍മകള്‍.</p>
<p><img class="aligncenter size-full wp-image-38627" title="bhagavathi" src="http://www.keralawatch.com/election2009/wp-content/uploads/2010/08/bhagavathi.jpg" alt="bhagavathi" width="400" height="300" /><br />
എനിക്ക് നിന്നോട് നന്ദിയുണ്ട് കാരണം ഒരു പിടി സുന്ദരമായ ഓര്‍മ്മകളും, ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്നത് വരെ മനസിന് കുളിര്‍മയേകുന്ന കുറേ മനചിത്രങ്ങളും നല്‍കിയതിന്. നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല, കാരണം ഇല്ലായ്മയില്‍ നിന്നും ഉടലെടുക്കുന്നതാണ് നിന്റെ സൌന്ദര്യം. ഒന്നും ഇല്ലാത്തതാണ് നിന്റെ തേജസ്.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38623</wfw:commentRss>
		</item>
		<item>
		<title>ഒരുനാള്‍ വരും മോഷണമെന്ന് വീണ്ടും ആരോപണം</title>
		<link>http://www.keralawatch.com/election2009/?p=38358</link>
		<comments>http://www.keralawatch.com/election2009/?p=38358#comments</comments>
		<pubDate>Fri, 13 Aug 2010 11:53:08 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38358</guid>
		<description><![CDATA[ഒരുനാള്‍ വരും എന്ന സിനിമയുടെ കണ്ടകശനി ഇനിയും മാറുന്നില്ല. ചിത്രം വീണ്ടും വിവാദത്തിലേക്ക്. ഈ സിനിമയുടെ കഥ മോഷണമാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതേ ആരോപണവുമായി വീണ്ടും ഒരാള്‍ രംഗത്ത്.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=38358' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/oru_naal_varum-50x50.jpg" style="float:left; margin: 0 1em .5em 0;" alt="oru_naal_varum" title="oru_naal_varum" /></a><p><img class="alignleft size-full wp-image-38359" title="oru_naal_varum" src="http://www.keralawatch.com/election2009/wp-content/uploads/2010/08/oru_naal_varum.jpg" alt="oru_naal_varum" width="174" height="115" />ഒരുനാള്‍ വരും എന്ന സിനിമയുടെ കണ്ടകശനി ഇനിയും മാറുന്നില്ല. ചിത്രം വീണ്ടും വിവാദത്തിലേക്ക്. ഈ സിനിമയുടെ കഥ മോഷണമാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ഇതേ ആരോപണവുമായി വീണ്ടും ഒരാള്‍ രംഗത്ത്. ആദ്യ ആരോപണം കഷ്‌ടപ്പെട്ട് ഒതുക്കിയതിന് പിന്നാലെയാണ് പുതിയ ആരോപണം. അന്തരിച്ച തിരക്കഥാകൃത്ത് ശശിധരന്‍ ആറാട്ടുവഴിയുടെ ഭാര്യ സുധക്കുട്ടിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ചിത്രത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി മുക്കം സ്വദേശിയായ കെ വി വിജയന്‍ എന്ന അധ്യാപകന്‍ മുമ്പ് കോടതിയെ സമീപിച്ചിരുന്നു.</p>
<p>ശശിധരന്‍ ആറാട്ടുവഴി മുമ്പ് ശ്രീനിവാസനോടു കഥ പറഞ്ഞെന്നും പിന്നീട് ശ്രീനിവാസന്‍ അത് സിനിമയാക്കുകയായിരുന്നു എന്നാണ് സുധക്കുട്ടിയുടെ ആരോപണം. ഒരുനാള്‍ വരും ചിത്രീകരണം നടക്കുമ്പോള്‍ സുധക്കുട്ടി ഇക്കാര്യം ശ്രീനിയെ വിളിച്ച് അന്വേഷിച്ചതാണ്. എന്നാല്‍ ശ്രീനിവാസന്‍ അത് നിഷേധിക്കുകയാണുണ്ടായത്. അനുജന് വേണ്ടി ശശിധരന്‍ ആറാട്ടുവഴി രചിച്ച കഥയായിരുന്നു ഇതെന്ന് സുധക്കുട്ടി പറയുന്നു. കഥ വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതിയായിരുന്നു, ഞാന്‍ കൊടുക്കുമായിരുന്നു. ഇപ്പോള്‍ സിനിമ കണ്ടപ്പോള്‍ കഷ്ടം തോന്നിയെന്നും സുധക്കുട്ടി പറയുന്നു.</p>
<p>ഈ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രീനിവാസന്‍ സൂപ്പര്‍താരങ്ങള്‍ക്കെതിരെ പ്രസ്താവന നടത്തുന്നതെന്ന് ആരോപണമുണ്ട്. മുമ്പും ശ്രീനിവാസനെതിരെ തിരക്കഥാ മോഷണ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38358</wfw:commentRss>
		</item>
		<item>
		<title>ഓണത്തിന് യക്ഷി വരുന്നു</title>
		<link>http://www.keralawatch.com/election2009/?p=38305</link>
		<comments>http://www.keralawatch.com/election2009/?p=38305#comments</comments>
		<pubDate>Fri, 13 Aug 2010 06:15:55 +0000</pubDate>
		<dc:creator>vinod</dc:creator>
		
		<category><![CDATA[സിനിമ]]></category>

		<guid isPermaLink="false">http://www.keralawatch.com/election2009/?p=38305</guid>
		<description><![CDATA[എല്ലാ വിലക്കുകളും എതിര്‍പ്പുകളും മറി കടന്ന് ഈ ഓണത്തിന് വിനയന്റെ യക്ഷിയും ഞാനും എത്തുന്നു. വിലക്ക് മൂലം പല തവണ റിലീസ് മാറ്റിയെങ്കിലും ഓഗസ്റ്റ് 20 ന് ഓണച്ചിത്രമായി ഈ സിനിമ റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചു. കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചതിന്റെ പേരിലാണ് യക്ഷിയും ഞാനും സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.]]></description>
			<content:encoded><![CDATA[<a href='http://www.keralawatch.com/election2009/?p=38305' ><img src="http://www.keralawatch.com/election2009/wp-content/uploads/2010/08/yakshiyum-50x50.jpg" style="float:left; margin: 0 1em .5em 0;" alt="yakshiyum" title="yakshiyum" /></a><p><img class="alignleft size-full wp-image-38306" title="yakshiyum" src="http://www.keralawatch.com/election2009/wp-content/uploads/2010/08/yakshiyum.jpg" alt="yakshiyum" width="174" height="115" />എല്ലാ വിലക്കുകളും എതിര്‍പ്പുകളും മറി കടന്ന് ഈ ഓണത്തിന് വിനയന്റെ യക്ഷിയും ഞാനും എത്തുന്നു. വിലക്ക് മൂലം പല തവണ റിലീസ് മാറ്റിയെങ്കിലും ഓഗസ്റ്റ് 20 ന് ഓണച്ചിത്രമായി ഈ സിനിമ റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചു. കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചതിന്റെ പേരിലാണ് യക്ഷിയും ഞാനും സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്കപ്പെട്ട സിനിമയുടെ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് തന്നെയാണ് ചേംബറിപ്പോള്‍ അനുമതിയും നല്‍കിയിരിക്കുന്നത്.</p>
<p>ചേംബറിന്റെ ശുപാര്‍ശയില്ലാതെ സെന്‍സര്‍‌ഷിപ്പ് നേടിയെന്നതാണ് വിവാദമായതും വിലക്കേര്‍പ്പെടുത്താന്‍ കാരണമായതും. സിനിമയുടെ നിര്‍മ്മാതാവിന് ചേംബറിലും നിര്‍മ്മാതാക്കളുടെ സംഘടനയിലും അംഗത്വം നല്‍കാതെയാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത്. പതിവില്ലാത്ത ഈ നടപടിക്ക് കാരണമായത് തിയറ്റര്‍ ഉടമകളുടെ സംഘടനയായ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സമര്‍ദ്ദമാണ്.</p>
<p>ചേംബറിനെയും സിനിമാ സംഘടനകളെയും അവഗണിച്ച്‌ സെന്‍സര്‍ഷിപ്പ്‌ സര്‍ട്ടിഫിക്കറ്റ്‌ നേടിയതില്‍ ക്ഷമ ചോദിച്ച് റൂബന്‍ നല്‍കിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ഇപ്പോള്‍ റിലീസിന്‌ അനുമതി ലഭിച്ചത്‌. 20 ന്‌ സംസ്‌ഥാനത്തെ 71 തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അതേസമയം നോമ്പുകാലമായതിനാല്‍ അരക്കോടി രൂപയുടെയെങ്കിലും വരുമാന നഷ്‌ടമുണ്ടാകുമെന്ന്‌ സംവിധായകന്‍ വിനയന്‍ കരുതുന്നത്.</p>
]]></content:encoded>
			<wfw:commentRss>http://www.keralawatch.com/election2009/?feed=rss2&amp;p=38305</wfw:commentRss>
		</item>
	</channel>
</rss>
